കോഴിക്കോട്: മരണസാധ്യത കൂടുതലുള്ള അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരന് ജീവിതത്തിലേക്ക്. 22 ദിവസത്തിനു ശേഷം രോഗം ഭേദമായി ഇന്നലെ വൈകുന്നേരം മൂന്നോടെ കുട്ടി ആശുപത്രി വിട്ടു. പിസിആര്‍ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത് രാജ്യത്തുതന്നെ അപൂര്‍വമാണ്. ആഗോളതലത്തിൽത്തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ക്കു മാത്രമാണ്. 97ശതമാനം മരണനിരക്കുള്ള രോഗത്തില്‍നിന്നാണ് കുട്ടിയെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ സാധിച്ചതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് രാജ്യത്ത് ആദ്യമായാണ് ഒരാള്‍ ജീവിതത്തിലേക്കു മടങ്ങിവരു ന്നതെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗം പൂര്‍ണമായി ഭേദപ്പെട്ടെങ്കിലും ഒരാഴ്ചകൂടി മരുന്നുകള്‍ കഴിക്കണമെന്നും…
Read MoreCategory: Top News
നാളുകളായി നായശല്യം രൂക്ഷം; വിദ്യാർഥികളെ കടിച്ചുകീറി തെരുവുനായ്ക്കൾ
ശ്രീകണ്ഠപുരം: അഞ്ചാംക്ലാസ് വിദ്യാർഥിയെ തെരുവുനായ്ക്കൾ കൂട്ടംചേർന്ന് കടിച്ചുകീറി. മടമ്പം മേരിലാൻഡ് ഹൈസ്കൂൾ വിദ്യാർഥി കോട്ടൂർ വയലിലെ ജോസഫിന്റെ മകൻ ജയിനാണ് (ഒന്‍പത്) തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടോടെ വീടിനോടു ചേർന്നുള്ള കോട്ടൂർവയൽ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ കുർബാന കഴിഞ്ഞ് സ്കൂളിലേക്കു പോകുന്പോഴായിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ നാട്ടുകാർ വിദ്യാർഥിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരക്കെട്ടിനു താഴെയും ഇരുകാലുകളിലും തുടകളിലും നായകൾ കടിച്ചുകീറിയിട്ടുണ്ട്. ആറു നായകളാണ് ജയിനിനെ വളഞ്ഞിട്ട് ആക്രമിച്ചത്. വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഈ സംഭവത്തിനുപിന്നാലെ ഇന്നലെ വൈകുന്നേരം മറ്റൊരു വിദ്യാർഥിനിയേയും തെരുവുനായആക്രമിച്ചു പരിക്കേൽപ്പിച്ചു. മടമ്പം മേരിലാൻഡ് ഹൈസ്കൂളിലെ നാലം ക്ലാസ് വിദ്യാർഥി ശ്രീകണ്ഠപുരം സി.എച്ച്. നഗറിലെ വയൽപാത്ത് ഹൗസിൽ എ.സി. നസീറിന്റെ മകൾ ഫാത്തിമത്തുൽ നസ്വ (ഒന്‍പത്)യ്ക്കാണ് കടിയേറ്റത്. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്ന…
Read Moreഅർജുൻ എവിടെ? കരയിൽ ലോറിയില്ല; ഇന്ന് പുഴയിൽ തെരച്ചിൽ നടത്തും
കാർവാർ: ഷിരൂർ ദേശീയപാതയിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ഏഴാം ദിവസവും വിഫലം. സൈന്യത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന മെറ്റൽ ഡിറ്റക്ടറുകൾ എത്തിച്ചപ്പോൾ മൂന്നിടങ്ങളിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും അവിടെയൊന്നും ലോറി കണ്ടെത്താനായില്ല. ഇന്നു വീണ്ടും ഗംഗാവലി പുഴയിൽതന്നെ തെരച്ചിൽ നടത്താനാണു തീരുമാനം. കരയിലെ തെരച്ചിൽ ഞായറാഴ്ചതന്നെ നിർത്തിവയ്ക്കാൻ കർണാടക അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അർജുന്റെ കുടുംബാംഗങ്ങളുടെയും കേരളത്തിൽനിന്നെത്തിയ സന്നദ്ധപ്രവർത്തകരുടെയും അഭ്യർഥന മാനിച്ചാണു സൈന്യം ഒരു ദിവസംകൂടി തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. കേരളത്തിൽനിന്നെത്തിയവർ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെല്ലാം മണ്ണു നീക്കി പരിശോധന നടത്തിയെങ്കിലും ലോറിയുടെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. പാറകൾക്കുള്ളിലെ ഇരുമ്പിന്റെ സാന്നിധ്യം മൂലമാകാം മെറ്റൽ ഡിറ്റക്ടറിൽ സിഗ്നലുകൾ ലഭിച്ചതെന്നാണു നിഗമനം. മലയിടിച്ചില്‍ സംഭവിച്ച ചൊവ്വാഴ്ച പുലര്‍ച്ചെ അര്‍ജുന്റെ ലോറി മലയോടു ചേര്‍ന്ന വശത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടിരുന്നതായി കോഴിക്കോട്ടുനിന്നുള്ള സഹപ്രവർത്തകൻ പറഞ്ഞിരുന്നു. അർജുന്റെ…
Read Moreകൈവിരൽ പോലെ ഗ്രൂപ്പ് പാര; ഒന്നാം ചരമവാര്‍ഷികത്തിലും ഉമ്മൻചാണ്ടിക്ക് സ്മാരകമൊരുക്കാന്‍ കഴിയാതെ കോട്ടയം ഡിസിസി; ജില്ലയിലെ പ്രമുഖ നേതാവ് പറഞ്ഞതിങ്ങനെ…
കോട്ടയം: കോണ്‍ഗ്രസിനുള്ളിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തിലും നേതാവിനു സ്മാരകമൊരുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കു പുതിയ മന്ദിരമുണ്ടാക്കാനുള്ള ആലോചന രണ്ടു മാസം മുന്‍പ് പരസ്യമായ ഭിന്നിപ്പിലാണു പിരിഞ്ഞത്. ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന ഉമ്മന്‍ ചാണ്ടിയു ടെ പ്രതിമ കോട്ടയത്തോ പുതുപ്പള്ളിയിലോ സ്ഥാപിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ താത്പര്യപ്പെട്ടിരുന്നു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഇതേ ഗ്രൂപ്പില്‍തന്നെ മൂന്നു ചേരികളാണു നിലവിലുള്ളത്. കുടുംബാംഗങ്ങള്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് രൂപീകരിച്ചതിനോടും ചില നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ജനകീയ നേതാവിന് ഉചിതമായ സ്മാരകം പ്രാദേശിക തലത്തില്‍ സ്ഥാപിക്കാനുള്ള താത്പര്യം ബ്ലോക്ക്, നിയോജകമണ്ഡലം അനുസ്മരണയോഗങ്ങളിലും ഉയര്‍ന്നു. ജില്ലയിലെ മുന്‍നിര പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഇടതു പാര്‍ട്ടികളുടെ ഏരിയ കമ്മിറ്റി ഓഫീസുകളെക്കാള്‍ ചെറുതും പരിമിതികള്‍ നിറഞ്ഞതുമാണ്. അരനൂറ്റാണ്ട് പഴക്കമുള്ള നിലവിലെ ഓഫീസ് നിലനിറുത്തി…
Read Moreനന്നായി പഠിക്കുന്ന വിദ്യാർഥി; പഠനത്തിനായി വാങ്ങിയ ഫോൺ ഓൺലൈൻ ഗെയ്മിനായി ഉപയോഗിച്ചു; ഒടുവിൽ ആത്മത്യ; ഫോൺ പരിശോധനയ്ക്കെടുത്ത് സൈബർ പോലീസ്
ആലുവ: കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർഥിയുടെ മൊബൈൽ ഫോൺ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തു. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം എവറസ്റ്റ് ലൈനിൽ മനക്കുളങ്ങരപ്പറമ്പിൽ നാസറിന്റെ ഏക മകൻ ഹനീഷാ(18)ണ് ശനിയാഴ്ച തൂങ്ങി മരിച്ചത്. ഇതിന് പിന്നിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുള്ള മാനസിക സംഘർഷമാണെന്ന വിലയിരുത്തലിലാണ് സൈബർ വിഭാഗം അന്വേഷണം നടത്തുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായാണ് ഹനീഷ് മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചു തുടങ്ങിയത്. ഹനീഷിന് വീടിന് സമീപം അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ സമയവും ഓൺലൈൻ ഗെയിം കളിയായിരുന്നു. ഇതേത്തുടർന്നുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും ഹനീഷിനെയും പിതാവിനെയും കണ്ടിരുന്നു. ഹനീഷിനെ കൂടുതൽ ശ്രദ്ധിക്കണമെന്നും എസ്പി നിർദേശിച്ചിരുന്നു. ചാലാക്കയിലെയും തൊടുപുഴയിലെയും ചില ആശുപത്രികളിലും ചികിത്സിച്ചിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന ഹനീഷ് ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. ഇന്റർനെറ്റ് ലഭിക്കാത്ത അവസരങ്ങളിൽ…
Read Moreഅനാഥരായത് 28 ദിവസം പ്രായമുള്ള കുഞ്ഞും സഹോദരനും; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് ആശുപത്രിക്കുള്ളിൽ തൂങ്ങിമരിച്ചു
ആലങ്ങാട്: ഭാര്യ മരിച്ച വിഷമത്തിൽ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസി (21)നെ ശനിയാഴ്ച വൈകിട്ടാണ് വാടക വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഭർത്താവ് ഇമ്മാനുവൽ മരിയയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഭാര്യ മരിച്ചതറിഞ്ഞതോടെ ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറിയ ഇമ്മാനുവൽ (29) തൂങ്ങി മരിക്കുകയായിരുന്നു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് യുവാവിനെ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇരുവരും മൂന്നു വർഷം മുന്‍പ് സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്. ഒന്നര വയസും, 28 ദിവസം പ്രായമായതുമായ രണ്ടു കുട്ടികൾ ഇവർക്കുണ്ട്. കൊങ്ങോർപ്പിള്ളി പഴന്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.മുളവുകാട് സ്വദേശിയായ ഇമ്മാനുവൽ ഇന്റീരിയർ ഡെക്കറേഷൻ ജോലിയാണു ചെയ്തിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരാളുടെ പോസ്റ്റ്മാർട്ടം നടത്തി. സംസ്കാരം ഇന്ന് കൊങ്ങോർപ്പിള്ളി സെന്റ്…
Read Moreഅപ്പുറം മുതലാളി ഇപ്പുറം ബംഗാളി; താമസിക്കാൻ ഇടമില്ലാതെ പട്ടിക്കൂട് വീടാക്കി ബംഗാളി; പട്ടിക്കൂടിന് വാടക 500 രൂപ; കെട്ടിട ഉടമയുടെ വിശദീകരണം ഇങ്ങനെ…
പിറവം: പിറവത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ പട്ടിക്കൂട്ടിലെ വാസ വാർത്ത സോഷ്യൽ മീഡിയയിലും മറ്റും വൈറലായി. പരാതിയും കേസുമില്ലാത്തതിനാൽ ഒടുവിൽ ഒത്തുതീർപ്പിലുമെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ശ്യാം സുന്ദർ(38) ആണ് പിറവം പോലീസ് സ്റ്റേഷന് സമീപം പുരത്രക്കുളത്തിനടുത്തുള്ള വീട്ടുമുറ്റത്തെ പട്ടിക്കൂട്ടിൽ കഴിഞ്ഞ മൂന്നു മാസമായി കഴിഞ്ഞിരുന്നത്. കൂട് വീടാക്കി, പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽത്തന്നെയായിരുന്നു. എട്ടടിയോളം നീളവും നാലര അടിയോളം വീതിയുള്ള പട്ടിക്കൂടിന് ചുറ്റുമുള്ള ഇരുമ്പ് ഗ്രില്ല് പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇതിനുള്ളിൽ ഗ്യാസ് ഉപയോഗിച്ച് പാചകവും അതിനുള്ള പാത്രങ്ങളുമുണ്ട്. കിടക്കാൻ ബെഡ് ഷീറ്റും പുതപ്പും തലയണയുമെല്ലാമുണ്ടായിരുന്നു. ഇവിടെയുള്ള വീട്ടിലും സമീപത്തുള്ള മറ്റൊരു ഷെഡിലുമായി നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.പഴയ ഈ വീടിന്റെ ഉടമയും കുടുംബവും റോഡിന് എതിർവശത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും മറ്റും വ്യാപിച്ചതോടെ ഇന്നലെ രാവിലെ ധാരാളം നാട്ടുകാർ ഇവിടെ…
Read More‘അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്; ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്ന് സഹോദരി
ബംഗുളൂരു: ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ഏഴാം ദിവസം. അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഞ്ജിത് പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാർ സംവിധാനം എത്താത്തത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പറഞ്ഞു. ഒരു ലോറി കണ്ടുകിട്ടിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുമെന്നും ലോറി കണ്ടുപിടിക്കാനുള്ള സംവിധാനത്തിൽ വീഴ്ചയുണ്ടെന്നും സഹോദരി പറഞ്ഞു.
Read Moreനിപ; വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാന്പിൾ ശേഖരിക്കാൻ മൃഗസംരക്ഷണവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ വൈറസ് ബാധയെ തുടർന്നുള്ള മരണമുണ്ടായ സാഹചര്യത്തിൽ പ്രദേശത്തെ വവ്വാലുകളുടെയും വളർത്തുമൃഗങ്ങളുടെയും സാന്പിൾ ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പ്. രോഗം ബാധിച്ചു മരിച്ച വിദ്യാർഥിയുടെ താമസസ്ഥലമായ മലപ്പുറം പാണ്ടിക്കാട് ചെന്പ്രശേരി പ്രദേശങ്ങളിൽ പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനം. പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളിൽനിന്നു സെറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് സാന്പിളുകൾ പരിശോധിക്കുക. ഫലം വേഗം എത്തിക്കാനുള്ള ശ്രമവും നടത്തും. ആരോഗ്യ വകുപ്പിനൊപ്പം മറ്റു നടപടികളിലേക്കു മൃഗസംരക്ഷണ വകുപ്പും കടക്കുകയാണ്. ഇരുവകുപ്പുകളും ചേർന്നു കഴിഞ്ഞ ആറു വർഷമായി ശ്രമിച്ചിട്ടും രോഗത്തിന്റെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തുടർച്ചയായി കേരളത്തിൽ നിപ വൈറസ്ബാധ സ്ഥിരീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മേയ്…
Read Moreകേരളത്തിൽ തെരുവുനായ നിയന്ത്രണം പാളുന്നു; ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത് 1.26 ലക്ഷം പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന തെരുവുനായ നിയന്ത്രണം സന്പൂർണ പരാജയത്തിലേക്ക്. പിഞ്ചുകുട്ടികളും വൃദ്ധരുമടക്കം ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 1.26 ലക്ഷം പേർ നായകളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി മുതൽ കഴിഞ്ഞ ജൂണ്‍ 26 വരെയുള്ള കണക്കനുസരിച്ച് 16 പേരാണ് പേവിഷബാധമൂലം മരിച്ചത്. 2016 മുതൽ 2024 ജൂണ്‍ വരെ സംസ്ഥാനത്ത് പേ വിഷബാധ മൂലം 114 പേർ മരിച്ചതായി തദ്ദേശ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ 15.49 ലക്ഷം പേർ തെരുവു നായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഓരോ വർഷം കഴിയും തോറും നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ആനുപാതികമായി വർധിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിന് അടക്കം നടപടി സ്വീകരിക്കാൻ തദ്ദേശ…
Read More