കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്ക്അപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരം ആറാം വളവിലാണ് സംഭവം. രണ്ട് പിക്ക്അപ്പ് വാനുകൾ കൂട്ടിയിടിക്കുകയും ഇതിൽ ഒരെണ്ണം താഴ്ചയിലേക്കു മറിയുകയുമായിരുന്നു. ഈ വാഹനത്തിലെ ഡ്രൈവർ ഉൾപ്പടെ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും വാഹനം പുറത്തെടുത്തിട്ടില്ല.
Read MoreCategory: Top News
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. പൂന, കോഴിക്കോട് വൈറോളജി ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കി.നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിലവില്‍ കുട്ടിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. അഞ്ച് ദിവസം മുമ്പാണ് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെനിന്ന്…
Read Moreഅർജുന് വേണ്ടി സൈന്യവുമിറങ്ങും; ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകും; കർവാർ എംഎൽഎ
കർണാടക: മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തിരച്ചിലിന്റെ ആറാം ദിവസമായ ഇന്ന് സൈന്യവുമിറങ്ങും. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ബെൽഗാമിൽ നിന്ന് ഉച്ചയോടെന നാൽപത് അംഗ സൈന്യം എത്തും. തിരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചു. പ്രദേശത്ത് മഴ പെയ്യുന്നതാണ് നിലവിലെ വെല്ലുവിളി.
Read Moreഭീതി നിറച്ച് വീണ്ടും നിപ; കോഴിക്കോട്ട് ചികിത്സയിലുള്ള പതിനാലുകാരന് ചെള്ളുപനിയല്ല; നിപയെന്ന് സ്ഥിരീകരണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പൂന, കോഴിക്കോട് വൈറോളജി ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവായിരുന്നു. പരിശോധനകളിലെല്ലാം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കി.നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിലവില്‍ കുട്ടിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ്…
Read Moreഓണത്തിന് സപ്ലൈകോ നിറയും: ഫീസുകളിൽ കാലോചിത വർധന വരും; ചെലവഴിക്കൽ മുൻഗണനകളിൽ മാറ്റം വരും
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഇപ്പോൾ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവിൽ ഇനി കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചെലവഴിക്കൽ മുൻഗണനകളിൽ മാറ്റം വരും. മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾക്കു മുൻഗണന നൽകും. ചെലവഴിക്കേണ്ട കാര്യങ്ങളിൽനിന്നു മുഖം തിരിക്കില്ല. പദ്ധതികളിലെ പ്രധാന നിർദേശങ്ങൾ ഒന്നും വെട്ടിക്കുറയ്ക്കില്ല. എന്നാൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. എല്ലാകാര്യവും നടത്തിത്തീർക്കാൻ നിലവിൽ ലഭ്യമാകുന്ന വിഭവങ്ങൾ തികയില്ല. ആവശ്യമുണ്ടാകുന്പോൾ പണം ചെലവഴിക്കേണ്ടി വരും. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തണം. ഫീസുകളിൽ കാലോചിതമായ വർധന വേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരും പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. ഒരുമിച്ച് നിൽക്കാമെന്ന് എംപിമാർ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന അഭിപ്രായം യുഡിഎഫിനുമുണ്ട്. മുഖ്യമന്ത്രി…
Read Moreകൊച്ചിയിൽ കുപ്രസിദ്ധ മോഷണ സംഘമായ ‘ബാപ്പയും മക്കളും’; ലക്ഷ്യങ്ങൾ പൊളിച്ചടുക്കി പോലീസ്; സംഘത്തിലെ മകനും കൂട്ടാളികളും അറസ്റ്റില്‍
കൊച്ചി: നഗരത്തില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ കുപ്രസിദ്ധ മോഷണ സംഘമായ ബാപ്പയും മക്കളും മോഷണ ഗ്യാങിലെ മകനും കൂട്ടാളികളും കൊച്ചിയില്‍ പിടിയില്‍. കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫസലുദീന്റെ മകന് ഫാസിലിനെയും(23) സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളുമായ മുഹമ്മദ് തൈഫ് (20), ഷാഹിദ് (20), ഗോകുല്‍ (21) എന്നിവരെയുമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ സി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍നിന്ന് സംഘം ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് അതിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ കയറി മൊബൈല്‍ഫോണും വാച്ചും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് സംഘം. തൈഫ് 14 മോഷണക്കേസുകളിലെ പ്രതിയാണ്. താമരശേരി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ തുടര്‍ച്ചായി ഭവനഭേദനം, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ…
Read Moreനവകേരള സദസും ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും ഇടതുമുന്നണിയെ തകർത്തു; അതിശക്തമായ തിരുത്തൽ ഉണ്ടാകണമെന്ന് എഐവൈഎഫ്
വടക്കാഞ്ചേരി: ജനങ്ങൾ ദുരിതമനു ഭവിക്കുമ്പോൾ ആർഭാടത്തിൽ സ ർക്കാർ നടത്തിയ നവകേരള സദസ് ഇടതുമുന്നണിയെ തകർത്തെന്ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം ശില്പശാലയിൽ നേതാക്കളുടെ വിമർശനം. ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും, ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും, എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയവും മുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും വിമർശിച്ചു. അതിശക്തമായ തിരുത്തൽ ഉണ്ടായില്ലെങ്കിൽ എൽഡിഎഫ് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മണ്ഡലം സെക്രട്ടറി കെ.എ.മഹേഷ്പറഞ്ഞു. ശിൽപ്പശാല സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എ.മഹേഷ് അധ്യക്ഷനായി. ഇ.എം.സതീശൻ, നിശാന്ത് മച്ചാട്, പി.കെ. പ്രസാദ്, എം.യു.കബീർ എന്നിവർ സംസാരിച്ചു.
Read Moreസാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി; യുവതിയുടെ 5 പവന്റെ മാല പൊട്ടിക്കാൻ ശ്രമം; പിടിവലിക്കിടെ പാതിഭാഗവുമായി കള്ളൻ രക്ഷപ്പെട്ടു; എല്ലാം കൃത്യമായി കാട്ടിക്കൊടുത്ത് സാക്ഷി
ചക്കരക്കൽ: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കടയിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ.മൗവഞ്ചേരി പള്ളിപൊയിൽ സർഫ്രാസാണ് (28) അറസ്റ്റിലായത്. സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. തിലാന്നൂർ സ്വദേശി വി.കെ. ശ്രീകലയുടെ (48) മാലയാണ് കവർന്നത്.പരാതിക്കാരിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ബാലാജി സ്റ്റോർ എന്ന കടയിൽ ബൈക്കിൽ സാധനം വാങ്ങാനെത്തിയ യുവാവ് ശ്രീകലയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.ശ്രീകല നിലവിളിച്ചപ്പോൾ പ്രതി അഞ്ചുപവൻ മാലയിൽ നിന്നും ഒന്നേകാൽ പവനോളം പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിൽ പോകുന്നയാളുടെ ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ, ആളെ വ്യക്തമായിരുന്നില്ല. തുടർന്ന് ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താൻ സഹായിച്ചത്.അന്വേഷണ സംഘത്തിൽ പോലീസുകാരായ ബാബു പ്രസാദ്, അനീഷ്കുമാർ ചുള്ളേരി, നിധീഷ് ആലക്കണ്ടി, ഷിജു ചേലോറ എന്നിവരുമുണ്ടായിരുന്നു.
Read Moreബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസി; പ്രോത്സാഹിപ്പിച്ച് എസ്എൻഡിപി; കടുത്ത വിമർശനവുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ചാതുർവർണ്യ വ്യവസ്ഥയിലേക്ക് എസ്എൻഡിപിയെ പോകാൻ അനുവദിക്കില്ല. യോഗത്തെ ബിജെപിയിൽ കെട്ടാൻ ശ്രമം നടക്കുന്നുവെന്ന രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എസ്എൻഡിപി ചാതുർവർണ്യത്തിന് പുറത്താണ്. ബിഡിജെഎസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ്ഏജൻസിയായി പ്രവർത്തിക്കുന്നു. എസ്എൻഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് അകലുന്ന എസ്എൻഡിപിയെ ശക്തമായി വിമർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ ചുറ്റും വിദ്യാർഥികളുടെ തിരക്ക്; ഒരു പൊതിക്ക് 500 രൂപ; പോലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി; രണ്ടു യുവാക്കൾ പിടിയിൽ
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴിയില്‍ പെയിന്റിംഗ് വര്‍ക്ക്ഷോപ്പിന്റെ മറവില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നവരെ എക്സൈസ് സംഘം പിടികൂടി. ചേറ്റുകുഴിയില്‍ സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തുന്ന രാജാക്കണ്ടം പുളിക്കല്‍ പി.എസ്. ബിബിന്‍, ചേറ്റുകുഴി പുത്തന്‍വീട്ടില്‍ മിഥുന് എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. ബിബിന്റെ നേതൃത്വത്തിലാണ് മേഖലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ മുമ്പ് കമ്പംമെട്ട് സ്റ്റേഷനിലും സമാനമായ കേസുണ്ട്. തമിഴ്നാട്ടില്‍നിന്നു കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളിലാക്കി 500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. സ്പ്രേ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് മറയാക്കിയായിരുന്നു വില്‍പ്പന. എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ചില വിദ്യാര്‍ഥികളെയും സംഭവ സ്ഥലത്ത് കണ്ടിരുന്നു. എന്നാല്‍, ഇവരില്‍നിന്നു ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇവരെ പറഞ്ഞയച്ചു. ബിബിനും മിഥുനും വലിയ അളവില്‍ മേഖലയില്‍ ലഹരി വസ്തുക്കളുടെ…
Read More