വാഹനങ്ങളിലെ അനധികൃത ബോര്‍ഡ്; നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

കൊച്ചി: നിയമവിരുദ്ധമായി വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വയ്ക്കുന്നതും നിയമവിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണു നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Read More

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ; വർഷത്തിൽ രണ്ട് തവണ നടത്തുന്നത് പരിഗണനയിൽ

ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടു തവണ നടത്തുന്നത് കേന്ദ്രസർക്കാരിന്‍റെ പരിഗണനയിൽ. 2026 ജൂണ്‍ മുതൽ പുതിയ രീതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്എസ്ഇ) ആണ് ഇക്കാര്യം ശിപാർശ ചെയ്തത്. നിലവിൽ 12-ാം ക്ലാസിലെ വിദ്യാർഥികൾക്ക് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ബോർഡ് പരീക്ഷ നടത്തുന്നത്. മേയ് മാസത്തിലെ ഫലപ്രഖ്യാപനത്തിനുശേഷം ജൂലൈയിൽ നടക്കുന്ന സപ്ലിമെന്‍ററി പരീക്ഷയിലൂടെ ഏതെങ്കിലും ഒരു വിഷയത്തിൽ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയെഴുതി നില മെച്ചപ്പെടുത്താൻ സാധിക്കും. എന്നാൽ എൻസിഎഫ്എസ്ഇ നിർദേശിച്ച പുതിയ രീതിയനുസരിച്ച് ജൂണ്‍ മാസത്തിൽ നടക്കുന്ന രണ്ടാമത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങളിലോ അല്ലെങ്കിൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന വിഷയങ്ങളിലോ പരീക്ഷയെഴുതാൻ സാധിക്കും. രണ്ടു പരീക്ഷകളിൽ ഏറ്റവും മികച്ച സ്കോർ വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ രൂപം ഇതുവരെ തയാറാക്കിയിട്ടില്ല. അതേസമയം, പരീക്ഷ രണ്ടു തവണകളായി നടത്തുന്നതിൽ സിബിഎസ്ഇക്ക്…

Read More

വടക്കൻ കേരളത്തിൽ ഇന്നും തീവ്രമഴ: നാളെ മുതൽ ശക്തി കുറയും; തെക്കൻ കേരളത്തിൽ മഴ ദുർബലമായി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അടുത്ത 24 മണിക്കൂർകൂടി തീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെയോടെ മഴയുടെ ശക്തി കുറയും. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുമാണ് കേരളത്തിൽ മഴ കനക്കാൻ കാരണമായത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദം ശക്തിപ്പെടുകയും ഒഡീഷ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ഇതോടെ ന്യൂനമർദത്തിന്‍റെ സ്വാധീനം കുറയും. ന്യൂനമർദ പാത്തിയുടെ സ്വാധീനവും രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നും ഇതോടെ തീവ്ര മഴയ്ക്ക് താത്കാലിക ശമനമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. തീവ്രമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച്…

Read More

വിവാഹച്ചടങ്ങിൽ അപരിചിതനൊപ്പം ഭാര്യയുടെ നൃത്തനൃത്യങ്ങൾ; ഡാൻസ് തടഞ്ഞ് ഭർത്താവ്;  മകളുടെ പരാതികേട്ട  അമ്മായിയപ്പനും അളിയനും സൈനികനായ മരുമകനെ  പൂട്ടിയിട്ടു തല്ലി…

പാറ്റ്ന: ഭാര്യയെ നൃത്തം ചെയ്യാൻ അനുവദിക്കാത്ത ഭർത്താവിനെ അമ്മായിയപ്പനും അളിയനും ചേർന്നു പൂട്ടിയിട്ടു തല്ലി. ബിഹാറിലെ മൊജാഹിദ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. റിട്ട. സൈനികനായ റോഷൻ രഞ്ജനാണ് തല്ലുകൊണ്ട ഭർത്താവ്. ഒരു വിവാഹച്ചടങ്ങിനിടെ ഇയാളുടെ ഭാര്യ അപരിചിതനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായി ഭാര്യയോട് ഡാന്‍സ് നിർത്താൻ ആവശ്യപ്പെട്ടു. അശ്ലീലഗാനമാണ് ഡാൻസിനായി വച്ചതെന്നും പാട്ട് നിർത്തണമെന്നും ഇയാൾ പറഞ്ഞു. ഭാര്യ കരഞ്ഞുകൊണ്ട് തന്‍റെ വീട്ടിൽ പോയി അച്ഛനോടും ആങ്ങളയോടും പരാതി പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും റോഷന്‍റെ വീട്ടിലെത്തി പൂട്ടിയിട്ടു മർദിച്ചുവെന്നാണു പരാതി. തന്‍റെ മകൻ തടയാൻ ശ്രമിച്ചപ്പോൾ അവനെയും മർദിച്ചെന്നും പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി കാറിന്‍റെ കാറ്റഴിച്ചുവിട്ടെന്നും റോഷൻ പറയുന്നു. അതേസമയം, സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നുമാണ് സിറ്റി എസ്പി പറഞ്ഞു.

Read More

സ്റ്റഡിക്ലാസിൽ പങ്കെടുപ്പിച്ച് മിനുക്കിയെടുക്കാം… പീഡനക്കേസ് പ്രതിക്ക് അംഗത്വം നല്‍കാം; കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം

തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ തിരികെയെടുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടി സിപിഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് തിരുത്തി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കോട്ടാലി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ സി.സി. സജിമോനെ സിപിഎമ്മില്‍ തിരികെയെടുത്തതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടിയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തിച്ചത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സജിമോനെ 2018ല്‍ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പുറത്താക്കി. ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധന വേളയില്‍ സാമ്പിള്‍ മാറ്റിയെന്ന ആരോപണവുമുണ്ടായി. പിന്നാലെ സിപിഎം വനിതാ നേതാവിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമുണ്ടായി. ഇത്തരം കേസുകള്‍ നിലനില്‍ക്കേ ഒരേ സംഭവത്തില്‍ രണ്ട് ശിക്ഷ വേണ്ടെന്ന പേരില്‍ സജിമോനെ തിരിച്ചെടുക്കാന്‍ സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.ജില്ലാ കമ്മിറ്റി നിലപാടും അനുകൂലമായതോടെ ഇയാളെ തിരുവല്ല ടൗണ്‍ നോര്‍ത്ത്…

Read More

മുന്നിലുള്ളത് അമ്മയാണെന്ന കാര്യം മറന്നു; പണത്തിന്‍റെ പേരിലുള്ള തർക്കത്തെ തുടർന്ന മകൻ അമ്മയെ വെട്ടിക്കൊന്നു; നടുക്കം വിട്ടുമാറാതെ ഗ്രാമം

അഗർത്തല: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 24കാരൻ അമ്മയുടെ കഴുത്തിൽ വെട്ടി. രക്തം വാർന്ന് അമ്മയ്ക്ക് ദാരുണാന്ത്യം. ത്രിപുരയിലെ ഖോവായ് ജില്ലയിലെ രത്തൻപൂരിലാണ് ഗ്രാമത്തെ നടുക്കിയ സംഭവം. ഹരിചരൺ ഝര എന്ന യുവാവ് അമ്മ പർബതി ഝര(55)യെ ആണ് കൊലപ്പെടുത്തിയത്. ഹരിചരൺ, പർബതിയോട് പണം ആവശ്യപ്പെട്ടു. മകൻ ചോദിച്ച പണം നൽകാൻ ഇവർ തയാറായില്ല. ഇതേതുടർന്നുള്ള തർക്കത്തിനൊടുവിൽ ഹരിചരൺ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പർബതിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവത്തിൽ ഹരിചരണെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.

Read More

ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല ; കെഎസ്ആർടിസി ബസ് ഡ്രൈവറെ കാറിലെത്തിയവർ മർദിച്ചു; തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സുബൈർ താലൂക്കാശുപത്രിയിൽ ചികിത്സയിൽ

തൃപ്പൂണിത്തുറ: ഹോൺ മുഴക്കിയെന്ന കാരണം പറഞ്ഞ് കെഎസ്ആർടിസി ബസ് ഡ്രൈവറെ കാറിലെത്തിയവർ മർദിച്ചു. എറണാകുളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ പി.ഐ. സുബൈറിനാണ് മർദനമേറ്റത്. എറണാകുളത്തുനിന്നും കട്ടപ്പനയ്ക്ക് പോയ ബസിലെ ഡ്രൈവറായ സുബൈറിനു നേരേ ഇന്ന് രാവിലെ 7.40 ഓടെ കണ്ണൻകുളങ്ങരയിൽ വച്ചായിരുന്നു മർദനം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൻകുളങ്ങര ജംഗ്ഷനിൽ ബസ് സ്റ്റോപ്പിനടുത്തായി നിർത്തിയ ഇന്നോവ കാറിനു പിന്നാലെത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ, സൈഡ് കിട്ടാത്തതിനെ തുടർന്ന് ഹോണടിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നു പറയപ്പെടുന്നു. ബസ് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഡ്രൈവർ സൈഡിലെ ഡോർ തുറന്ന് ഡ്രൈവറെ തലയ്ക്കും കൈയ്ക്കും അടിച്ച ശേഷം കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു.

Read More

ലഹരിക്ക് തടയിടാന്‍ മാനസ്: ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം; പ്രവര്‍ത്തനം ഇന്നുമുതല്‍ തുടങ്ങും

കൊച്ചി: രാജ്യത്തെ ലഹരി ഇടപാടുകള്‍ക്ക് തടയിടാനായി ആദ്യത്തെ ടോള്‍ ഫ്രീ ദേശീയ ഹെല്‍പ് ലൈന്‍ മാനസ് (മദക് പദാര്‍ഥ് നിസേദ് അസുച്‌ന കേന്ദ്ര അഥവാ നാര്‍കോട്ടിക് നിരോധന ഇന്‍റലിജന്‍സ് സെന്‍റര്‍) ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. 1933 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് ഇനി ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാകും. മാനസ് നാഷണല്‍ നാര്‍കോട്ടിക് ഹെല്‍പ് ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം ഇന്ന് കേന്ദ്രമന്ത്രി അമിത്ഷാ നിര്‍വഹിക്കും. 1933 എന്ന ടോള്‍ഫ്രീ നമ്പറിനൊപ്പം [email protected] എന്ന മെയില്‍ വഴിയും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതു കുറ്റകൃത്യവും റിപ്പോര്‍ട്ട് ചെയ്യാനും പുനരധിവാസത്തിനും കൗണ്‍സലിംഗിനുമുള്ള സഹായം തേടാനും കഴിയും. മയക്കുമരുന്ന് കടത്ത്, വില്പന, വാങ്ങല്‍, സംഭരണം, നിര്‍മാണം, സൈക്കോട്രോപിക് പദാര്‍ഥങ്ങളുടെ കൃഷി എന്നിവ ഉള്‍പ്പെടെയുള്ള നല്‍കിയ വിവരങ്ങള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ ഉടന്‍ അവലോകനം ചെയ്തു നടപടികള്‍ സ്വീകരിക്കും.

Read More

തമാശയ്ക്ക് സുഹൃത്ത് തള്ളിയിട്ടു; മൂന്നാം നിലയിൽ നിന്ന് താഴെ വീണ സ്ത്രീക്ക് ദാരുണാന്ത്യം

മുംബൈ: മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. ശുചീകരണത്തൊഴിലാളിയായ ഗുഡിയ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഇടവേള സമയത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്നു ഇവർ. ഈ സമയം സുഹൃത്ത് ബണ്ടി എന്നയാള്‍ ഇവരെ തമാശക്ക് പിടിച്ച് തള്ളുകയായിരുന്നു. നിലതെറ്റി താഴെ വീണ ഗുഡിയ ദേവി തൽക്ഷണം മരിച്ചു. ഡോംബിവലിയിലെ വികാസ് നഗറില്‍ ഗ്ലോബല്‍ സ്റ്റേറ്റ് എന്ന കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഗുഡിയ ദേവി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Read More

പനിബാധിച്ച കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിൽ യുവതിക്ക് പാന്പുകടിയേറ്റു. പനിബാധിച്ച മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാന്പുകടിയേറ്റത്. ബുധനാഴ്ച രാവിലെ 11 നായിരുന്നു സംഭവം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഗായത്രി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എട്ടുമാസം പ്രായമുള്ള മകളെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ വീണ യൂറിന്‍ തുടയ്ക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കൈയിൽ പാന്പുകടിയേറ്റത്. പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് സൂക്ഷിച്ചിരിക്കുകയാണ്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെട്ടുവരയന്‍ (വെള്ളിക്കെട്ടന്‍) എന്ന പാമ്പാണ് കടിച്ചതെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ടു തേടി.

Read More