ബിജെപിയുടെ വോട്ടുപോലും  നാടുമായി ഒരു ബന്ധവുമില്ലാത്ത അനിലിന് കിട്ടിയില്ല; മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല; രൂക്ഷ വിമർശനവുമായി പി.സി. ജോർജ്

കോട്ടയം: പത്തനംതിട്ടയിലെ ബിജെപി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്‍റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബിജെപിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു. ‘അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബിജെപിയുടെ വോട്ട് പോലും വീണില്ല. തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോര്‍ജ് പറഞ്ഞു. ‘അനില്‍ ആന്‍റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബിജെപി വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല.…

Read More

ഇടതു മുന്നണി തിരുത്തേണ്ടതെല്ലാം തിരുത്തണം; ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്ന് സി. ദിവാകരൻ 

തിരുവനന്തപുരം: ഇടതുമുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ മുന്നണിയിൽ തിരുത്തൽ ആവശ്യപ്പെട്ട് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരൻ. തെരഞ്ഞെടുപ്പിന് മുമ്പ് ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ട സി. ദിവാകരൻ തിരുത്തേണ്ടതെല്ലാം തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. ഇടതുമുന്നണിയിൽ ആവശ്യമായ തിരുത്തല്‍ വേണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്നും സി. ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ്‌ ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചതെന്നും സി. ദിവാകരൻ അഭിപ്രായപ്പെട്ടു. അതേസമയം ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ അണികളും…

Read More

നരേന്ദ്രമോദിയുടെ മൂന്നാമൂഴം: സത്യപ്രതിജ്ഞ മറ്റന്നാൾ; രാഷ്‌ട്രതലവന്മാരെ ക്ഷണിച്ച് മോദി

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ശനിയാഴ്ച നടത്താനിരിക്കെ ബിജെപി എംപിമാരുടെ യോഗം ഇന്നു ഡൽഹിയിൽ ചേരും. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. മുഴുവൻ എൻഡിഎ എംപിമാരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്‍റിലെ നേതാവായി തെരഞ്ഞെടുക്കും. ഇന്നലെ ചേർന്ന എൻഡിഎ യോഗം മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന ദിവസംതന്നെ പുതിയ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടത്താനാണു നീക്കം. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച തുടങ്ങിയിട്ടുണ്ട്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ശിവസേനയടക്കമുള്ള പാർട്ടികളും സർക്കാർ രൂപീകരണത്തിന് പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെഡിയുവും ടിഡിപിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്. എൻഡിഎയുടെ ഭാഗമായ ടിഡിപിയും ജെഡിയുവും 28 എംപിമാരുള്ളതിനാൽ എൻഡിഎയിൽ…

Read More

തൃശൂർ സുരേഷ് ഗോപി എടുത്തോട്ടെ..! ജാവദേകര്‍-ജയരാജന്‍ കൂടിക്കാഴ്ചയുടെ പാക്കേജിൽ തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചത് പ്രകാശ് ജാവദേകര്‍ – ഇ.പി. ജയരാജന്‍ കൂടിക്കാഴ്ചയിലെ പാക്കേജിന്‍റെ ഭാഗമായാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. ലാവ്‌ലിന്‍ കേസ് ഒഴിവാക്കും, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അന്വേഷണം ഇല്ലാതാക്കും എന്നിവയായിരുന്നു കൂടിക്കാഴ്ചയില്‍ ഉണ്ടായ പാക്കേജ്. നീക്കുപോക്ക് തൃശൂരില്‍ മാത്രമായിരുന്നു. തിരുവനന്തപുരത്ത് അത് ഉണ്ടായിരുന്നില്ലെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് നന്ദകുമാര്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമായി ബിജെപി നേതാവ് പ്രകാശ് ജാവദേകര്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് നന്ദകുമാര്‍ നേരത്തേ പറഞ്ഞിരുന്നു. ബിജെപി അഖിലേന്ത്യാ നേതാവിനെ കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവ് കണ്ടിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞത് ഇ.പി. ജയരാജനെക്കുറിച്ചായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ജാവദേകറിന്‍റെ വീട്ടില്‍വച്ച് അമിത് ഷാ ഉറപ്പുതരുമെന്നും അവിടെവച്ച് സംസാരിക്കാമെന്നും ഭാഷ പ്രശ്‌നമാണെങ്കില്‍ നന്ദകുമാറിനെ കൂടെ കൂട്ടാമെന്നും ജാവദേകര്‍ പറഞ്ഞതായും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Read More

യുവതിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച ഡിവൈഎഫ്ഐ നേതാവിന്‍റെ കുൽസിത പ്രവൃത്തി; ഇടുക്കിയിലെ കുട്ടിനേതാവിനെ പൊക്കാനൊരുങ്ങി പോലീസ്

ഇടുക്കി: പൊതുപ്രവർത്തകയുടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുക്കാൻ നിർദേശം. രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ ഇടുക്കി ജില്ല പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകി. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇടുക്കി കുമളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ രാജേഷ് രാജുവിനെതിരെ പൊതു പ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. ഇയാൾ പൊതുപ്രവർത്തകയായ യുവതിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചെന്നാണ് പരാതി. 2023 സെപ്റ്റംബറിൽ ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

Read More

ഭരണ വിരുദ്ധ വികാരം ജനങ്ങളിൽ പ്രവർത്തിച്ചു; തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായിയുടെ ഭരണത്തെ വിമർശിച്ച് കെ.ടി.ജലീൽ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ലഭിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് കെ.ടി. ജലീൽ എംഎൽഎ. കുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് ജലീൽ പറഞ്ഞു. താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല. പാർലമെന്‍റിൽ ഇടതുപക്ഷത്തിന്‍റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്ന് ജലീൽ പറഞ്ഞു. അവസാനത്തെ തെരഞ്ഞെടുപ്പല്ല കഴിഞ്ഞത്. 2025 ൽ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്. 2026-ൽ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നുവെന്ന് ജലീൽ വ്യക്തമാക്കി. തോൽവിയിൽ മനംചത്തിരിക്കേണ്ടവരല്ല ഇടതുപക്ഷ പ്രവർത്തകർ. പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി പോരാടാൻ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും…

Read More

ബ്ലീഡിംഗിന് കാരണം മൂത്രത്തിലെ പഴുപ്പെന്ന് ഡോക്ടർമാർ, കലശലായ വേദന സഹിച്ച് വാർഡിൽ യുവതിയുടെ പ്രസവം; ഒടുവിൽ രക്തം കുടിച്ച നവജാതശിശു മരണത്തിന് കീഴടങ്ങി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചതിനെതുടർന്ന് സംഘർഷം. ബുധനാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. തുടർന്ന് മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ മാറ്റിയത്. വണ്ടാനം സ്വദേശികളായ മനുവിന്‍റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ സമയം സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ല. വാർഡിൽ കിടന്നാണ് പ്രസവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളാൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സൗമ്യയ്ക്ക് പ്രസവവേദന കലശലായിട്ടും ബ്ലീഡിംഗ് തുടങ്ങിയിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. മൂത്രത്തിലെ പഴുപ്പാണ് ബ്ലീഡിംഗിനു കാരണമെന്നും, വേദനയ്ക്കു കാരണം ഗ്യാസാണെന്നും പറഞ്ഞ് ഡോക്ടർമാർ അവഗണിച്ചു. ഒടുവില്‍ വേദനയെല്ലാം സഹിച്ച് സൗമ്യ കുഞ്ഞിനെ വാര്‍ഡില്‍ തന്നെ പ്രസവിച്ചു. അപ്പോഴേക്കും കുഞ്ഞ് രക്തം കുടിച്ച് സകല അവയവങ്ങളിലും രക്തമെത്തിയിരുന്നെന്നും, തുടർന്നുള്ള അണുബാധ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍…

Read More

നഗരത്തെ വെള്ളത്തിലാഴ്ത്തിയ കനത്ത മഴ: കൊച്ചിയിലേത് മേഘവിസ്‌ഫോടനം; സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: മേയ് 28ന് കൊച്ചി നഗരത്തെ വെള്ളത്തിലാഴ്ത്തിയ കനത്ത മഴ, മേഘവിസ്‌ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കളമശേരിയിലെ മഴമാപിനിയില്‍ അന്ന് ഒരു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 100 മില്ലി മീറ്റർ മഴയായിരുന്നു. കൊച്ചിയില്‍ ഉണ്ടായത് മേഘവിസ്‌ഫോടനമാണെന്ന് കുസാറ്റ് ശാസ്ത്രജ്ഞര്‍ സംഭവ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്‌ഫോടനമാണിതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മേഘവിസ്‌ഫോടനം മണ്‍സൂണില്‍ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നത്. ഭൂമിയില്‍നിന്ന് ആറു മുതല്‍ ഏഴ് കിലോമീറ്റര്‍വരെ ഉയരത്തില്‍ മേഘങ്ങള്‍ വലിയതോതില്‍ രൂപമെടുക്കുന്നതാണ് കൂമ്പാരമേഘങ്ങള്‍. ഇതില്‍നിന്നു വലിയ അളവിലാണ് ജലം പുറത്തേക്കുവരുന്നത്. ഇത് ക്ഷണ നേരത്തില്‍ കൂടുതല്‍ മഴ സൃഷ്ടിക്കും.

Read More

പരാജയകാരണം പരിശോധിച്ച് തിരുത്തൽ‍ വരുത്തും: തോമസ് ഐസക്

പത്തനംതിട്ട: എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടിയുടെ കാരണം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ഡോ.ടി.എം. തോമസ് ഐസക്. 2019ലും ഒരു സീറ്റ് മാത്രം ലഭിച്ച മുന്നണിയാണ് എല്‍ഡിഎഫ്. എന്നാല്‍ അതുകഴിഞ്ഞ് വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ തുടര്‍ഭരണത്തില്‍ എത്താനും കഴിഞ്ഞു. പത്തനംതിട്ടയില്‍ പോള്‍ ചെയ്ത വോട്ടും വോട്ടിംഗ് ശതമാനവും കുറഞ്ഞിട്ടും യുഡിഎഫ് കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച സാഹചര്യമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം കുറവായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടിംഗ് ശതമാനം വീണ്ടും ഉയര്‍ന്നു. എന്നാല്‍ 2019നേക്കാള്‍ മൂന്ന് ശതമാനത്തോളം കുറവുണ്ടെന്ന് ഐസക് ചൂണ്ടിക്കാട്ടി.

Read More

കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് വനിതകളില്ല; 67 വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുണ്ടായത് ഒന്‍പത് വനിതാ എംപിമാര്‍; മൂന്നു തവണ എംപിയായത്  സുശീല ഗോപാലന്‍ 

കൊച്ചി: 18-ാം ലോക്‌സഭയിലേക്ക് ഇത്തവണ കേരളത്തില്‍നിന്ന് വനിതാ പ്രാതിനിധ്യം ഇല്ല. 20 മണ്ഡലങ്ങളില്‍നിന്നും വിജയിച്ചത് പുരുഷന്മാര്‍ മാത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 11 വനിതാ സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കെ.കെ. ശൈലജ (വടകര-സിപിഎം), കെ.ജെ. ഷൈന്‍ (എറണാകുളം- സിപിഎം); ആനി രാജ (വയനാട്- സിപിഐ), രമ്യ ഹരിദാസ് (ആലത്തൂര്‍- കോണ്‍ഗ്രസ്); ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ- ബിജെപി), നിവേദിതാ സുബ്രഹ്മണ്യന്‍ (പൊന്നാനി- ബിജെപി), ടി.എന്‍. സരസു (ആലത്തൂര്‍- ബിജെപി), എം.എല്‍. അശ്വിനി (കാസര്‍കോട്- ബിജെപി), സംഗീത വിശ്വനാഥന്‍ (ഇടുക്കി- ബിഡിജെഎസ്). 20 നിയോജകമണ്ഡലങ്ങളിലുമായി മൂന്നു മുന്നണികള്‍ മത്സരിപ്പിച്ച ഒമ്പതു സ്ഥാനാര്‍ഥികള്‍ക്കു പുറമേ തിരുവനന്തപുരത്തെ എസ്‌യുസിഐ സ്ഥാനാര്‍ഥി എസ്. മിനി, കൊല്ലത്തെ എസ്‌യുസിഐ സ്ഥാനാര്‍ഥി ട്വിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. എന്നാല്‍ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു വനിതയ്ക്കുപോലും വിജയിക്കാനായില്ല. കഴിഞ്ഞ തവണ വിജയിച്ച ഏക…

Read More