തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുശേഷം തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിയത്. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന അനുയായിയാണ് സജീവൻ കുരിയച്ചിറ. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു. പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചത് ആരെന്നു ഡിസിസി ഓഫീസിലെ കാമറകൾ നോക്കി കണ്ടെത്താൻ സുരേഷ് ആവശ്യപ്പെട്ടപ്പോൾ ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും മുകളിലെ നിലയിലേക്കു കയറിപ്പോയി.സജീവൻ കുരിയച്ചിറ താഴത്തെ നിലയിൽ…
Read MoreCategory: Top News
അഴിമതിയുടെ നിഴലിൽ നിന്നുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം; ഇലക്ഷനിൽ കണ്ടത് ജനം വിലയിരുത്തിയതിന്റെ പ്രോഗ്രസെന്ന് സുധാകരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുന്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമെന്ന് കെ. സുധാകരൻ കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണു ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തു വന്നത്.
Read Moreമെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ഗുണ്ടായിസം; രോഗിക്കും സീനിയർ ഓഫീസറിനും നേരെ മർദനം
തിരുവന്തപുരം: മെഡിക്കൽ കോളജിൽ രോഗിക്കും സീനിയർ ഓഫീസറിനും സെക്യൂരിറ്റി ജീവനക്കാരന്റെ മർദനം. ജുറൈജാണ് സീനിയർ സർജന്റായ എ.എൽ. ഷംജീറിനെ മർദിച്ചത്. ആശുപത്രിയിൽ അപസ്മാരത്തിന് ചികിത്സ തേടിയെത്തിയ രോഗിയെ ജുറൈജ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് മർദനത്തിൽ എത്തിയത്. മണ്ണാമൂല സ്വദേശി ശ്രീകുമാറിന് മെയ് 16ന് ആണ് തിരുവന്തപുരം മെഡിക്കൽ കോളജിൽവച്ച് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് സർജന്റുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് തർക്കം തുടങ്ങിയത്. ഗ്രൂപ്പിൽ സഭ്യത പാലിക്കാൻ ആവശ്യപ്പെട്ട അസോ.സെക്രട്ടറി കൂടിയായ സീനിയർ സർജന്റ് എ.എൽ. ഷംജീറിനെ ആക്രമിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസിൽ നിൽക്കുമ്പോൾ ജുറൈജ് ഷംജീറിനെ ചവിട്ടിയെന്നാണ് പരാതി. പരിക്കേറ്റ ഷംജീർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Read Moreഅങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം; മരിച്ചത് അച്ഛനും അമ്മയും രണ്ട് കുട്ടികളും
കൊച്ചി: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു. ബിനീഷ് കുര്യൻ(45), ഭാര്യ അനുമോൾ(40), മക്കളായ ജെവാന(8), ജസ്വിൻ(5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയിൽ തീപിടിച്ചത്. പ്രദേശത്ത് രാവിലെ നടക്കാനിറങ്ങിയവരാണ് വീട്ടിൽ നിന്നും തീപടരുന്നത് കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീപിടിക്കുന്നത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ബിനീഷും ഭാര്യയും മക്കളും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ മരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട് സർക്യൂട്ട് സാധ്യതയെ കുറിച്ച് പോലീസ് പരിശോധിക്കുന്നുണ്ട്. എസിയിൽ നിന്ന് തീപടർന്നതാണോയെന്നും സംശയമുണ്ട്. ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്. മൂത്തമകൾ ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
Read Moreകെ. മുരളീധരനുള്ള ഓഫര്‍ എന്ത്; രണ്ടര വര്‍ഷം പ്രതിപക്ഷ എംഎല്‍എയായി സമയം കളയാന്‍ കെ. മുരളീധരന് തയാറാവുമോ? കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം
കോഴിക്കോട്: കെ. മുരളീധരന് പാര്‍ട്ടിയിലേക്കു തിരിച്ചുവരുമെന്നും അദേഹത്തിന് ഓഫര്‍ നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സൂചിപ്പിച്ചതോടെ, ഓഫറിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് കോണ്‍ഗ്രസിനുള്ളില്‍ നിറയുന്നത്. തന്റെ മനസിലിരിപ്പ് എന്താണെന്നു മുരളീധരന് വ്യക്തമാക്കിയിട്ടില്ല. കഴുത്ത് വെട്ടിയാലും ഓഫറിനെക്കുറിച്ചു പറയില്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുരളീധരനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കെ. സുധാകരന് വ്യക്തമാക്കിയത്. വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുമെന്നാണ് കെ. സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചത്. താക്കോല്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സാമുദായിക പ്രീണനം നടത്തുന്ന കോണ്‍ഗ്രസിന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടു വരുന്നത് എളുപ്പമാവില്ല. അങ്ങനെയൊരു റിസ്ക്ക് പാര്‍ട്ടി ഏറ്റെടുത്താലും അദ്ദേഹം അതു സ്വീകരിക്കുമോ എന്നതിലും ഉറപ്പില്ല. ദേശീയ രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു നേരത്തെതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, വയനാട് സീറ്റ് നല്കിയാലും മുരളീധരൻ സ്വീകരിക്കുമോ വ്യക്തമല്ല. വയനാട്ടില്‍ കളത്തിലിറങ്ങുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് മുരളീധരനോട് അടുത്തവൃത്തങ്ങള്‍. അതേസമയം പ്രിയങ്കാ…
Read Moreതൃശൂരിനെ എടുത്തുകൊണ്ട് ഡൽഹിക്ക് പോയ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; സത്യപ്രതിജ്ഞ നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച
ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്. നരേന്ദ്ര മോദിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വിവരം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗമാണ് സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനമെടുത്തത്. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയായ സുരേഷ് ഗോപിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.
Read Moreആവേശമാകാം, നൃത്തച്ചുവടുകൾ വേണ്ട… ഷാഫിയുടെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഓഡിയോ സന്ദേശത്തിലെ പൂർണ്ണവിവരം ഇങ്ങനെ…
കണ്ണൂര്‍: ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല, വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ല. പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കി ലീഗ് നേതാവ്. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
Read Moreതീവ്ര ചൂട്: ഒആർഎസിന്റെ വിൽപനയിൽ 20% വർധനവ്; മെയ് മാസത്തിൽ വിറ്റത് 6.8 കോടി സാച്ചെറ്റുകൾ
ന്യൂഡൽഹി: കടുത്ത ചൂടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുമ്പോൾ, നിർജ്ജലീകരണം തടയുന്നതിനായി ഉപയോഗിക്കുന്ന ഒആർഎസിന്റെ (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്) വിൽപന കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വിൽപനയിൽ 20 ശതമാനത്തിലധികം വർധവ് ഉണ്ടായതായി ഫാർമട്രാക്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. താപനില ഉയരുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് വയറിളക്കം. ഈ സാഹചര്യത്തിൽ ഒആർഎസ് ഉപയോഗിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ഫാർമട്രാക്ക് പങ്കിട്ട ട്രെൻഡ് ഡാറ്റ അനുസരിച്ച്, ഫെബ്രുവരി മുതൽ താപനില ഉയരുമ്പോൾ വിപണിയിൽ ഒആർഎസിന് ആവശ്യക്കാരേറെയാണ്. അതുപോലെ തന്നെ മൺസൂൺ സജ്ജമാകുന്ന ജൂൺ, ജൂലായ് മാസങ്ങളിൽ ജലജന്യ രോഗങ്ങളുണ്ടാകുന്നതിനാൽ ഈ സമയത്തും ആളുകൾ ഒആർഎസ് ഉപയോഗിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ വിപണിയിൽ 84 കോടി രൂപ വിലമതിക്കുന്ന 6.8 കോടി ഒആർഎസ് ലായനി വിറ്റതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 5.8…
Read Moreടോക്കൺ വിളിക്കാൻ താമസിച്ചു: മദ്യലഹരിയിൽ വനിതാ ഡോക്ടർക്ക് നേരെ മർദനം; പ്രതി പിടിയിൽ
കൊല്ലം: ടോക്കൺ വിളിക്കുന്നത് വൈകിയെന്ന് ആരോപിച്ച് വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. കൊല്ലം കടയ്ക്കൽ മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. മടത്തറ ശാസ്താംനട സ്വദേശി ബിനുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവിന്റെ ആക്രമണം. കൈകയ്ക്ക് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ബിനു ഡോക്ടറെ കാണാൻ മറ്റ് രോഗികൾക്കൊപ്പം ക്യൂ പാലിച്ച് നിൽക്കാൻ തയാറായില്ല. തുടർന്ന് ആശുപത്രി ജീവനക്കാരെയും രോഗികളെയും അസഭ്യം പറഞ്ഞു. ക്യൂവിൽ നിന്നവരെ തള്ളിമാറ്റി ബിനു ഡോക്ടറുടെ അടുത്തേക്ക് ഓടിയെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് വനിതാ ഡോക്ടറെ ആക്രമിക്കുകയും തുപ്പുകയും ചെയ്തു. ശേഷം ആശുപത്രി ജീവനക്കാർ ഓടിയെത്തി ബിനുവിനെ പിടികൂടി പോലീസിന് കൈമാറി. സംഭവത്തിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവിദേശത്തുള്ള മക്കൾക്കൊപ്പം കഴിയാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആറ് മാസം വരെ അവധി; മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ളവർക്ക് അവധിക്ക് അർഹത
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മക്കൾക്കൊപ്പം കഴിയാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആറുമാസം വരെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. ഇവർക്ക് ആറു മാസം വരെ അവധി അനുവദിക്കാൻ വകുപ്പ് അധ്യക്ഷന്മാർക്ക് അധികാരം നൽകിയാണു ഭേദഗതി. 120 ദിവസം വരെയുള്ള അവധി മതിയെങ്കിൽ നിയമനാധികാരിക്കുതന്നെ അനുവദിക്കാൻ കഴിയും. ഇതിനായി സർവീസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു ധനവകുപ്പ് ഉത്തരവിറക്കിയത്. ആർജിത, അർധ വേതന, പരിവർത്തിത, ശൂന്യവേതന അവധികളിൽ ഏതെങ്കിലുമാകും എടുക്കാൻ കഴിയുക. മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗസ്ഥർക്കാണ് അവധിക്ക് അർഹത. നേരത്തേ 180 ദിവസം വരെ വിദേശ സന്ദർശനത്തിന് അവധി ലഭിക്കണമെങ്കിൽ സർക്കാരിന്റെ അനുമതി തേടേണ്ടതുണ്ടായിരുന്നു.
Read More