കാട്ടാക്കട: എട്ടുവയുള്ള മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവിനും 60,000രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കരകുളം ചെക്കേക്കോണം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫിക്കിനെ(27)യാണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ ഒന്‍പത് മാസം അധിക തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ എട്ട് വയസുകാരിയെ ക്ലാസിനകത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതുകാരണം പീഡന വിവരം കുട്ടി പുറത്തു പറഞ്ഞില്ല. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയംതോന്നിയ മാതാവ് ബന്ധുവിനോട് പ്രതിയെപ്പറ്റി തിരക്കിയ സമയം കുട്ടി മാതാവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് വിളപ്പിൽശാല പോലീസിൽ പരാതി നൽകി.അന്നത്തെ വിളപ്പിൽശാല സബ്ഇൻസ്പെക്ടർ വി.ഷിബുവാണ് കുറ്റപത്രം നൽകിയത്.
Read MoreCategory: Top News
ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ കേസ്; ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്; പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ്
കൊച്ചി: ലഹരിമരുന്നുമായി ‘മാഡ് മാക്സ്’ സംഘം പിടിയിലായ സംഭവത്തിൽ പിന്നില്‍ വന്‍ റാക്കറ്റെന്ന് എക്സൈസ് പ്രത്യേക അന്വേഷണ സംഘം. കൂടുതല്‍ പേര് ഇനിയും കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. ഇവരുടെ മയക്കുമരുന്ന് വിതരണ ശ്യംഖലയിലെ ഏതെങ്കിലും വിതരണക്കാര്‍ പിടിക്കപ്പെട്ടാലും മാഡ് മാക്സിന്റെ കസ്റ്റമര്‍ക്ക് തടസം കൂടാതെ കൃത്യമായി ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഇടനിലക്കാരുടെ വ്യാപ്തി കൂട്ടിയിരിക്കുന്നത്. സംഘത്തെ കുടുക്കാനായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. യുവതി യുവാക്കളെയാണ് കാസര്‍ഗോഡ് സ്വദേശിയായ മാഡ് മാക്സ് സംഘത്തലവന് ഇടനിലക്കാരാക്കിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കണ്ണികളിലെ ഒന്നോ രണ്ടോ പേരെ മാത്രമെ അറിയുമായിരുന്നുള്ളൂ. കേസില്‍ ജില്ലയിലും ജില്ലയ്ക്ക് വെളിയിലുമുള്ള നാല്പതിലേറെ ഇടനിലക്കാര്‍ കണ്ണികളാണെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. കമ്മീഷണര്‍ ടി. അനികുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ക്ക് വന്‍ കമ്മീഷന്പൗഡര് രൂപത്തിലുള്ള എംഡിഎംഎയ്ക്ക് ഡിമാന്റ്…
Read Moreഇനി പ്രചാരണച്ചൂടേറും… കോട്ടയത്തെ കോട്ടകാക്കാൻ രാഹുലും പ്രിയങ്കയും, പുതിയൊരവസരത്തിന് മോദിയും അമിത് ഷായും; പഴയസീറ്റ് പിടിച്ചെടുക്കാൻ പ്രകാശ് കാരാട്ടും യച്ചൂരിയും
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 30 ദിവസം ബാക്കി. ഈസ്റ്റര്‍ വരെ പ്രചാരണത്തിന് അവധി. ഏപ്രിലില്‍ റാംസാനും വിഷുവിനും രണ്ടു ദിവസം പ്രചാരണം മങ്ങും. 24ന് പ്രചാരണക്കൊടി ഇറക്കും. 26നാണ് ജനവിധി. അനുഭവത്തില്‍ 25 ദിവസത്തെ പ്രചാരണമാണ് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും ബാക്കിയുള്ളത്. കണ്‍വന്‍ഷനുകളും റോഡ് ഷോകളുമൊക്കെയായി ആളും കാശും ഇറക്കേണ്ട ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദേശീയ, സംസ്ഥാന നേതാക്കളുടെ വരവാണ് ഇനിയുള്ള വിശേഷം. എന്‍ഡിഎയ്ക്കുവേണ്ടി കോട്ടയത്ത് നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ, നിര്‍മല സീതാരാമന് എന്നിവരെത്തും. സമ്മേളന സ്ഥലവും തീയതികളും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസില്‍ രാഹുല്‍, പ്രിയങ്ക, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സച്ചിന് പൈലറ്റ് എന്നിവര്‍ വരും. എല്‍ഡിഎഫില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, പിണറായി വിജയന്, എം.വി. ഗോവിന്ദന്, ഇ.പി. ജയരാജന്, എം.എ. ബേബി തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. ഓ രോ അസംബ്ലി മണ്ഡലത്തിലും ഓരോ…
Read Moreഉറങ്ങിക്കിടന്ന മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു
കാസർഗോഡ്: മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും വെറുതെവിട്ടു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ കുറ്റാരോപിതര്‍. 2017 മാര്‍ച്ച് 20നാണ് അതി നിഷ്ഠൂരമായ കൊലപാതകം നടന്നത്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്നു റിയാസ് മൗലവി. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഇന്ന് വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയിലും പരിസരപ്രദേശത്തും…
Read More12 മണിക്കൂർ നീണ്ട പോരാട്ടം; സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന; 23 പാക്കിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ലക്ഷ്യത്തിലെത്തിയത്. കപ്പലിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരുന്നത്. തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയാറായതായി നാവികസേന അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ? സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം; സര്‍ക്കാരിനു നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത്. സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സർക്കാർ വിശദീകരണം നൽകുമെന്നാണ് വിവരം. സംസ്ഥാനത്ത് സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. സിഎഎ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ അടക്കമുള്ളവർ നിരന്തരം ആവശ്യമുയർത്തിയിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സിഎഎ വിരുദ്ധ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Read Moreആഘോഷങ്ങൾക്ക് ലഹരികൂട്ടാൻ തെങ്ങിൻപൂക്കുല വാറ്റ്; പാറേക്കോവിൽ ജിജോയുടെ ഒറ്റമൂലീക്ക് ആവശ്യക്കാരെറെ; ലിറ്ററിന് 1500 രൂപ; വാറ്റിന് പൂട്ടിട്ട് എക്സൈസ്
തൃശൂർ: തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. തൃശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60 ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന് 1,500 രൂപക്കാണ് ചാരായം വിറ്റിരുന്നത്. 90,000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
Read Moreടൂർ പോയ അനുജയെ വാഹനം തടഞ്ഞ് കാമുകൻ കൂട്ടിക്കൊണ്ടുപോയി; ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി; ദുരൂഹത നിറഞ്ഞ് അടൂരിലെ വാഹനാപകടം
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ച സംഭവത്തില്‍ ദുരൂഹത. അപകടത്തില്‍ മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചിരുന്നു. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം വണ്ടിനിര്‍ത്തിയിട്ട് തടഞ്ഞത്. അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. ആദ്യം ഇയാൾക്കൊപ്പം പോകാൻ മടിച്ച അനുജ പിന്നീട് കാറിൽ കയറുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവികത തോന്നി അനുജയെ…
Read Moreക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; മലയാറ്റൂരിലേക്ക് തീര്‍ഥാടക പ്രവാഹം
കോട്ടയം: കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മാനവരക്ഷയ്ക്കായി കുരിശിൽ ജീവൻ അർപ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ നടക്കും. നോന്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്റെ ചൈതന്യത്തിലേക്കു കടന്നുവന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാർഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളെയും ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും. പ്രധാന ടൗണുകളിൽ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴി ക്രമീകരിച്ചിട്ടുണ്ട്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശ് കുന്പിടീലും ശുശ്രൂഷയും ഉണ്ടാകും. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിക്കുന്നത്. സീറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍…
Read Moreവിദ്യാർഥി രാഷ്ട്രീയം അനിവാര്യമോ; കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കണം, സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതുമടക്കം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹര്‍ജി നല്‍കിയത്. ചാന്‍സലര്‍, ചീഫ് സെക്രട്ടറി, സര്‍വകലാശാലാ മേധാവികള്‍, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി. പുതിയ തലമുറയെ രാഷ്ട്രീയത്തിനു പിന്നാലെ വിടുന്നതിനു പകരം അവര്‍ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണു വേണ്ടത്. കാമ്പസ് രാഷ്ട്രീയം അക്രമത്തിലേക്ക് വഴിമാറുന്നതിനാല്‍ പല വിദ്യാര്‍ഥികളും കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്നു. ജോലിസാധ്യതയുള്ള കോഴ്സുകളാണ് വിദേശത്തുള്ളതെന്നതിനാലാണ് ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്നത്. ഇതു തുടര്‍ന്നാല്‍ തലച്ചോര്‍ മരവിച്ച അവസ്ഥയിലാകും രാജ്യം. വിസി നിയമനവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണം. ഹോസ്റ്റലുകളില്‍ ശക്തമായ നിയമങ്ങള്‍ ബാധകമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
Read More