എരുമേലി: പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്കു വീട്ടുമുറ്റത്തു ദാരുണാന്ത്യം. തുലാപ്പള്ളി വട്ടപ്പാറ കുടിലിൽ ബിജു ( 50) ആണു കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണു നാടിനെ നടുക്കിയ ദാരുണസംഭവം.ബിജുവും ഭാര്യയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീടിനടുത്തുള്ള വാഴകൃഷി ആന നശിപ്പിക്കുന്ന ശബ്ദം കേട്ടു വീട്ടുമുറ്റത്തേക്കു ഭാര്യയ്ക്കൊപ്പം ഇറങ്ങിയതായിരുന്നു ബിജു. ആനയെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ഭയന്നു പോയ ബിജുവിന്റെ ഭാര്യയുടെ നിലവിളികേട്ടു പരിസരവാസികൾ എത്തുമ്പോഴേക്കും ബിജു മരണപ്പെട്ടിരുന്നു. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണു ബിജു. വീട്ടിൽനിന്ന് 50 മീറ്റർ അകലെയാണു ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആന പിന്തിരിഞ്ഞു കാട്ടിലേക്കുപോയ ശേഷമാണു മൃതദേഹത്തിന് അടുത്തെത്താനായത്. ഡെയ്സിയാണു ബിജുവിന്റെ ഭാര്യ. മക്കൾ ജിൻസൺ, ബിജോ. വനംവകുപ്പിനെതിരേകനത്ത പ്രതിഷേധംവിവരമറിഞ്ഞു രോഷാകുലരായ നൂറുകണക്കിനു നാട്ടുകാർ സംഭവസ്ഥലത്തു തടിച്ചുകൂടി. നിരവധി തവണ കാട്ടാന ഉൾപ്പെടെ…
Read MoreCategory: Top News
ജിമ്മിലെത്തിയ സ്ത്രീകളെ കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; പണം തിരികെ ചോദിച്ച സ്ത്രീകളെ ഭീഷണിപ്പെടുത്തി ജിം ഉടമ; ഫിറ്റ്നസ് സ്ഥാപനത്തിലെ സ്ത്രീകൾ കൊടുത്തത് എട്ടിന്റെ പണി
ഹരിപ്പാട്:പരിശീലനത്തിനായി ജിമ്മിൽ എത്തിയ സ്ത്രീകളിൽ നിന്നും പണം തട്ടിയ ഉടമ അറസ്റ്റിൽ. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷൻ വടക്കുവശം ജിബ്സ് ഫിറ്റ്നസ് സെന്റർ നടത്തിവരുന്ന ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്സൺ ജോയ് (35) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ പണം തന്ന സഹായിക്കണമെന്ന് അറിയിച്ചു. ഇതിന് പകരമായി ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാം എന്നാണ് വാഗ്ദാനം ചെയ്തത്. 23 ലക്ഷവും, 9 ലക്ഷം വീതമാണ് പരാതിക്കാരായ സ്ത്രീകൾ നൽകിയത്. മാസം കിട്ടുന്ന വരുമാനത്തിന്റെ പകുതി നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്നു ജിബ്സൺ ശനിയാഴ്ച വൈകുന്നേരം നെടുമ്പാശേരി എയർപോർട്ടിൽ തിരികെ എത്തിയപ്പോൾ പോലീസ് ക…
Read Moreഅവസാനതുള്ളിവരെയും ഊറ്റും… ഗ്യാലനേജ് ഫീസ് കുടിയൻമാർക്ക് വില്ലനാകുന്നു; വിലകൂട്ടേണ്ടിവരുമെന്ന് എക്സൈസ് മന്ത്രിയ്ക്ക് എംഡിയുടെ കത്ത്
തിരുവനന്തപുരം : ബജറ്റിൽ വർധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രി എം.ബി.രാജേഷിനാണ് ബെവ്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഫീസ് കുത്തനെ വർധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്കോയ്ക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും. വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്.
Read Moreഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടി വോട്ട് ചോദിച്ചെത്തിയ മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു; പോലീസിന്റെ വിശദീകരണം ഇങ്ങനെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് അംഗം ശബരിനിവാസില്‍ ബിജുവിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും സജി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശം കനത്ത ജാഗ്രതയില്‍. ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറുകയും ഭാഗിക നാശനഷ്ടം നേരിടുകയും ചെയ്തതായാണു വിവരം. ഒട്ടേറെ റോഡുകളും വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരമേഖലകളിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം രൂക്ഷമായ കടലാക്രമണമുണ്ടായത്. 200 മീറ്റർ ദൂരം വരെ വലിയ ഉയരത്തിലുള്ള തിരമാലകൾ ശക്തയായി അടിച്ചുകയറുകയായിരുന്നുവെന്നു തീരദേശവാസികൾ പറഞ്ഞു. വല അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. തീരത്തോടു ചേർന്നുള്ള വീടുകളിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിച്ചു ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദേശിച്ചു.…
Read Moreമൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ
മൂവാറ്റുപുഴ : ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിലാണ് കൊലപാതകം നടന്നത്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആക്രമണത്തിനശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇരുവരും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊല്ലപ്പെട്ട സിംനയും പ്രതിയും തമ്മിൽ മുൻപരിചയം ഉണ്ടെന്നാണ് വിവരം.
Read Moreകോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സില്‍ വൻ തീപിടുത്തം; കടകൾ കത്തിനശിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനു സമീപം കടകൾക്ക് തീപിടിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്ന് കടകളിലാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് ഒരു ചെരിപ്പ്കട പൂർണമായും കത്തിനശിച്ചു. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഇന്നു രാവിലെയാണ് സംഭവം. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമനസേനയെയും ഗാന്ധിനഗർ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പതിനഞ്ചിലേറെ കടകളാണ് ഇവിടെയുള്ളത്. തുടർന്ന് അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
Read Moreആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കാമെന്നത് വെറും വ്യാമോഹം: ചെന്നിത്തല
തിരുവനന്തപുരം: നിര്‍ണായകമായ തെരഞ്ഞെടുപ്പിനിടിയില് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കമെന്ന ബിജെപി സര്‍ക്കാരിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തതു വഴി കോണ്‍ഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് ബിജെപി സര്‍ക്കാര്‍ കരുതുന്നത്. പരാജയ ഭീതി കാരണമാണ് ബിജെപി ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇതൊന്നും അംഗീകരിക്കുകയില്ല. ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് നരേന്ദ്ര മോദി ഓര്‍ക്കുന്നത് നന്നായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അധികാരം നിലനിര്‍ത്താന്‍ എന്തൊക്കെ കുറുക്കു വഴികള്‍ നോക്കിയാലും ഇന്ത്യയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ തൂത്തെറിയുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreഅനുജയുടേയും ആൺ സുഹൃത്തിന്റേയും മരണം; അമിത വേഗതയിലായിരുന്ന കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതെന്ന് റിപ്പോർട്ട്
പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരവുമായി മോട്ടോർ വാഹനവകുപ്പ്. അമിത വേഗതയിലായിരുന്ന കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് കണ്ടെത്തി. കാർ ഓടിച്ച ഹാഷിം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. അനുജയും ഹാഷിമും സീറ്റ് ബൽറ്റ് ധരിച്ചിരുന്നില്ല. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നും മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. അപകടസമയത്ത് ലോറിയുടെ വേഗത 40-45 കിലോമീറ്റർ ആയിരുന്നു. കാറിൽ എയർബാഗ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു…
Read Moreഎട്ടുവയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവ്; പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകണം
കാട്ടാക്കട: എട്ടുവയുള്ള മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 16 വർഷം കഠിന തടവിനും 60,000രൂപ പിഴയും. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കരകുളം ചെക്കേക്കോണം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫിക്കിനെ(27)യാണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ ഒന്‍പത് മാസം അധിക തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ എട്ട് വയസുകാരിയെ ക്ലാസിനകത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതുകാരണം പീഡന വിവരം കുട്ടി പുറത്തു പറഞ്ഞില്ല. മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയംതോന്നിയ മാതാവ് ബന്ധുവിനോട് പ്രതിയെപ്പറ്റി തിരക്കിയ സമയം കുട്ടി മാതാവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് വിളപ്പിൽശാല പോലീസിൽ പരാതി നൽകി.അന്നത്തെ വിളപ്പിൽശാല സബ്ഇൻസ്പെക്ടർ വി.ഷിബുവാണ് കുറ്റപത്രം നൽകിയത്.
Read More