തിരുവനന്തപുരം: സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കീടനാശിനി കുടിച്ച അഞ്ചാം ക്ലാസുകാരൻ മരിച്ചു. പാലോട് പയറ്റടി സ്വദേശി അഭിനവ് (11) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അഭിനവ് റൂമിൽ ഇരുന്ന കീടനാശിനി സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നാലെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read MoreCategory: Top News
ഉപചാരങ്ങൾ ഒഴിവാക്കി, നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ വെന്ന് ഗവർണർ; ഇതുവരെ കാണാത്ത നാടകീയ രംഗങ്ങളുമായി നിയമസഭയ
തിരുവനന്തപുരം: നിയമസഭയിൽ അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങൾ. നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം അവസാനിപ്പിച്ചു. നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം താന്‍ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ എന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. ഇത് വായിച്ച് ഒന്നേമുക്കാൽ മിനിറ്റ് കൊണ്ട് തന്നെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ സഭ വിട്ടിറങ്ങി. ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. ഇതോടു കൂടി ഇന്നത്തെ സഭാ നടപടികൾ അവസാനിച്ചു. നയപ്രഖ്യാപനത്തിനായി നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പാര്‍ലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയില്‍നിന്ന് പൂച്ചെണ്ട് സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ ഹസ്തദാനം ഉള്‍പ്പെടെയുള്ള ഉപചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 26, 27, 28 തീയതികളില്‍ നിയമസഭാ സമ്മേളനം ഉണ്ടാകില്ല. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച…
Read Moreവീഴ്ചകൾ ഒന്നുമില്ലാതെ പോലീസ് അതിവേഗം പ്രയത്നിച്ചു; വണ്ടിപ്പെരിയാർ പീഡനക്കേസിലെ പെൺകുട്ടിയുടെ അച്ഛനെതിരെ കേസെടുത്ത് പോലീസ്
ഇടുക്കി: വണ്ടിപ്പെരിയാർ പീഡനക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട അർജുന്റെ ബന്ധുവിന്റെ പരാതിയിൽ ഇരയുടെ അച്ഛനെതിരെ കേസ്. കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തത്. അർജുന്റെ ബന്ധു പാൽരാജിനെ കൈയേറ്റം ചെയ്തെന്ന പരാതിയിലാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. ജനുവരി ആറിന് വണ്ടിപ്പെരിയാർ ടൗണിൽവച്ച് ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പാൽരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തിൽ കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം പാൽരാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അർജുന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം നേടിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരയുടെ കുടുംബാംഗങ്ങൾക്കും പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Read Moreപെൻഷൻ മുടങ്ങിയതോടെ അഷ്ടിക്ക് വകയില്ലാതായി: ജീവിക്കാന്‍ ഗതിയില്ലാതെ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് ഹൈക്കോടതി
കൊച്ചി: വികലാംഗ പെന്ഷന് മുടങ്ങിയതിനാല്‍ ജീവിക്കാന്‍ ഗതിയില്ലാതായ ഭിന്നശേഷിക്കാരനായ വയോധികന് ജീവനൊടുക്കി സംഭവത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി ചീഫ് ജസ്റ്റീസിന്റെ അനുമതി തേടി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന് (77) ആണു വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ചത്. പാപ്പച്ചന്റെ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. മരണത്തിനു സർക്കാരാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് സിപിഎമ്മും ആരോപിച്ചു. പതിനഞ്ചു ദിവസത്തിനകം പെന്ഷന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പെരുവണ്ണാമൂഴി പോലീസിനും പാപ്പച്ചന് പരാതി നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ പെന്ഷന് ലഭ്യമാക്കാന്‍ നടപടിയൊന്നും ഉണ്ടായില്ല. മാസം തോറും നല്കുന്ന വികലാംഗ പെന്‍ഷനെ ആശ്രയിച്ചാണ് പാപ്പച്ചനും 47 വയസുള്ള കിടപ്പുരോഗിയായ മകളും ജീവിക്കുന്നത്. മറ്റു രണ്ടു പെണ്മക്കള് വിവാഹിതരാണ്. കഴിഞ്ഞ അഞ്ചുമാസമായി പെന്ഷന് മുടങ്ങിയിരിക്കുകയാണ്. മരുന്നു വാങ്ങുന്നതിനടക്കം സാമ്പത്തിക പ്രയാസം നേരിട്ടിരുന്നു. ജീവിക്കാന്‍…
Read Moreഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് അനുജൻമാർക്ക്; വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ; ചേട്ടത്തിയെ അനുജന്മാർ കൊന്നത് ലൈംഗീകമായി പീഡിപ്പിച്ച ശേഷം
ഫത്തേപൂർ: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ സഹോദരങ്ങളായ നാലുപേർ പിടിയിൽ. ദുബായിലുള്ള സഹോദരന്റെ നിർദേശമനുസരിച്ചാണു തങ്ങൾ യുവതിയെ കൊലപ്പെടുത്തിയതെന്നു പ്രതികൾ പോലീസിനോടു സമ്മതിച്ചു. വൻതുക വാഗ്ദാനം ചെയ്താണ് സഹോദരൻ ക്രൂരത ചെയ്യിപ്പിച്ചതെന്നും അറസ്റ്റിലായവർ പറയുന്നു. യുവതിയുടെ ഭർത്താവിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണു സംഭവം.ജനുവരി 20നാണ് മുഖത്തിനടക്കം ക്രൂരമായ പരിക്കുകളോടെ യുവതിയുടെ നഗ്നമായ മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കുടിവെള്ള ടാങ്കിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. സ്വന്തം വീട്ടിലേക്കു പോയ സഹോദരഭാര്യയെ മേളയ്ക്കു കൊണ്ടുപോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടു വന്നു ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുഖം മനസിലാവാതിരിക്കാനായി ഇഷ്ടികകൊണ്ടിടിച്ച് തകർക്കുകയും ചെയ്തു.
Read Moreരണ്ടില കൈയിലേന്തും; ജോണി നെല്ലൂർ കേരളാ കോൺഗ്രസ് എമ്മിലേക്ക്; തന്റെ മാതൃപാർട്ടിയിൽ നിന്നുകൊണ്ട് പൊതുപ്രവർത്തനം നടത്തമെന്ന ആഗ്രഹം രാഷ്ട്രദീപികയോട് പങ്കുവെച്ച് ജോണി നെല്ലൂർ
കോട്ടയം: മുൻ എംഎൽഎ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ്-എമ്മിലേക്ക്. തന്റെ മാതൃപാര്‍ട്ടി കേരള കോണ്‍ഗ്രസ്-എം ആണെന്നും പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് പാര്‍ട്ടി പിളര്‍ത്തി കേരള കോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പില്‍ ലയിച്ചത്. അടുത്ത നാളില്‍ ജോസഫ് ഗ്രൂപ്പില്‍നിന്നു രാജിവച്ച് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പാര്‍ട്ടി ബിജെപി ലൈന്‍ സ്വീകരിച്ചതോടെ രാജിവച്ച് സജീവ രാഷ്ട്രീയത്തില്‍നിന്നു മാറി നില്‍ക്കുകയായിരുന്നു. ജേക്കബ് ഗ്രൂപ്പ് പിളര്‍ത്തി യുഡിഎഫിലെ തന്നെ ജോസഫ് ഗ്രൂപ്പില്‍ ലയിച്ച ജോണി നെല്ലൂരിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം യുഡിഎഫിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. യുഡിഎഫ് മുന്നണിയിലെ മറ്റൊരു കക്ഷിയില്‍ ലയിച്ചിട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് യുഡിഎഫ് സെക്രട്ടറി സ്ഥാനത്തുനിന്നു…
Read Moreരാഹുല്‍ ഗാന്ധിയില്ലെങ്കില്‍ വയനാട് സീറ്റ് ലീഗിനു വേണം; യുഡിഎഫിൽ 29നു മുസ് ലിം ലീഗുമായി ചര്‍ച്ച
കോഴിക്കോട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ് ലിം ലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണു തീരുമാനം. നിലവിലെ ദേശീയരാഷ്ട്രീയ സാഹചര്യം കൂടി മനസിലാക്കി കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ താത്പര്യമില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇത്തവണയും കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കി കേന്ദ്രത്തിലെ ഭരണമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ലീഗിനുള്ളതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. നിലവിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് ലീഗ് മൽസരിക്കുന്നത്. ഇന്ത്യ മുന്നണിയുമായി മുന്നോട്ടു പോകുമ്പോൾ അധിക ലോക്സഭ സീറ്റിനു വേണ്ടി കോൺഗ്രസുമായി വലിയൊരു തർക്കമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. യുഡിഎഫിൽ 29നാണു ലീഗുമായുള്ള ചര്‍ച്ച. 30ന് ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ്, കേരള കോണ്‍ഗ്രസ്…
Read Moreആ പെൻഷൻ കിട്ടിയിരുന്നെങ്കിൽ… അപ്പച്ചൻ നിത്യച്ചെലവിന് ബുദ്ധിമുട്ടിയിരുന്നു; അവകാശ വാദങ്ങളുമായെത്തിയ അധികാരികൾക്ക് കണ്ണീരിൽ കുതിർന്ന മറുപടി നൽകി മകൾ
പേരാമ്പ്ര: ജീവിതം വഴിമുട്ടിയപ്പോൾ പെൻഷൻ കാശിനായി വടിയും കുത്തിപ്പിടിച്ച് മുടന്തി മുടന്തി പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും കയറിയിറങ്ങി തന്റെ ജീവിത ദുരിതം വിവരിച്ച ജോസഫ് എന്ന പാപ്പച്ചൻ ഇനി ഭരണാധികാരികൾക്കു ശല്യമാകില്ല. ഈ അവസ്ഥയിൽ അധികകാലം മുന്നോട്ടുപോകാനാകില്ലെന്നും ജീവനൊടുക്കേണ്ടി വരുമെന്നും താഴ്മയായി അദേഹം അധികാരികളെ അറിയിച്ചിട്ടും തക്കതായ ഇടപെടലുകളുണ്ടായില്ല. ഒടുവിൽ വളയത്ത് പാപ്പച്ചൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. ജീവിത പ്രാരാബ്ധങ്ങളും രോഗവും ഇദ്ദേഹത്തെ വലയ്ക്കുകയായിരുന്നു. ഒരു വർഷം മുന്‍പ് ഭാര്യ മരിച്ചതോടെ കിടപ്പു രോഗിയായ മകളെ കോഴിക്കോട്ട് ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പാപ്പച്ചൻ ഏകനായാണ് മുതുകാട്ടിലെ വീട്ടിൽ താമസിച്ചിരുന്നത്. ജീവിക്കാൻ പണമില്ലാത്തതിനാൽ മരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഇദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. കിടപ്പാടത്തിന് പട്ടയം കിട്ടാത്തതിനെതിരേയായിരുന്നു ആദ്യ പോരാട്ടം. വില്ലേജ്, താലൂക്ക് ഓഫീസുകൾ, കോഴിക്കോട് കളക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പട്ടയത്തിനായി…
Read Moreആ അമ്മയുടെ വേദന പഞ്ചായത്തധികാരികൾ തിരിച്ചറിഞ്ഞു; മക്കൾ ഉപേക്ഷിച്ച വയോധികയുടെ മകളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
കുമളി: സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ ഉപേക്ഷിച്ച അമ്മ മരിച്ച സംഭവത്തിൽ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന മകളെ ജോലിയിൽനിന്നു പിരിച്ചു വിട്ടു. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയും അന്തരിച്ച കുമളി സ്വദേശി അന്നക്കുട്ടിയുടെ മകളുമായ സിജിയെ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് പിരിച്ചുവിട്ടതായി പ്രസിഡന്റ് രജനി ബിജു, വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് എന്നിവർ അറിയിച്ചു. കുമളി കേരള ബാങ്ക് ജീവനക്കാരനായ മകൻ സജിക്കെതിരേയും ബാങ്ക് നടപടി ഉണ്ടായേക്കും. പോലീസിൽനിന്ന് ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ തനിച്ച് താമസിച്ചിരുന്ന അവശയായ അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ മരിച്ചു. മക്കളുടെ നിസഹരണത്തെത്തുടർന്ന് സർക്കാരിന്റെ മേൽനോട്ടത്തിൽ കളക്ടറും സബ് കളക്ടറും നേരിട്ടെത്തി നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെ കുമളി സെന്റ് തോമസ് ഫെറോന പള്ളിയിൽ അന്നക്കുട്ടിയുടെ…
Read Moreഇങ്ങനേയും ചില വീട്ടുവിശേഷങ്ങൾ..! കിടപ്പുമുറിയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയി; വീട്ടമ്മയുടെ പരാതിയിൽ പോലീസ് എത്തിനിന്നത് ഭർത്താവിൽ; മോഷണകാരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: വെണ്മണിയിൽ സ്വന്തം വീട്ടിൽ നിന്നും പണവും സ്വർണവും കവർന്ന കുടുംബനാഥൻ പോലീസ് പിടിയിൽ. വെണ്മണി പഞ്ചായത്ത് ഒൻപതാം വാർഡിൽ ബിനോയ് ഭവനത്തിൽ മിനിയുടെ വീടിന്റെ കിടപ്പുമുറിയുടെ വാതിൽ രാത്രി വെട്ടിപ്പൊളിച്ച് അകത്തുകടന്ന് മോഷണം നടത്തിയ ഭർത്താവ് ബെഞ്ചമിൻ(ഇടിക്കുള വർഗീസ്-54) ആണ് പിടിയിലായത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു സ്വർണമാല, ഒരു മോതിരം, അഞ്ചു സ്വർണവളകൾ ഉൾപ്പെടെ 11 പവനോളം ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷണം ചെയ്തതിന് മിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെണ്മണി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. രണ്ടു വർഷത്തോളമായി വീട്ടിൽനിന്നു മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിക്കു പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കൃത്യത്തിനുശേഷം പ്രതി തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി മൊബൈൽ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാൽ സംഘംതിരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.ആദ്യം മുതൽ…
Read More