ഇടുക്കി: ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് എൻഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വര്‍ഗീസ് പ്രതികരിച്ചു. റോഡ് വികസനത്തിന് വേണ്ടി പൊളിച്ച പാര്‍ട്ടി ഓഫീസ് പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വര്‍ഗീസ് പറഞ്ഞു. സിപിഎം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണ്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ കൈയേറ്റം ന്യായീകരിക്കാനാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന വില്ലേജില്‍ ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണമെന്നും കൈയേറ്റം നടന്നെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സിപിഎം ഓഫീസിന് എന്‍ഒസി നിഷേധിച്ചത്. ഇതിനെതിരെയാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Read MoreCategory: Top News
ജനുവരിയിൽ വാടിവീണ് കേരളം; രാജ്യത്തെ ഏറ്റവും ചൂട് തിരുവനന്തപുരത്ത്; മഴമേഘങ്ങളെ കാണാനേയില്ലെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: വേനൽ കനക്കുന്നു, കേരളം വാടിത്തളരുന്നു. രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്ത്. 36.2 ഡിഗ്രി സെൽഷ്യസാണ് തലസ്ഥാനത്ത് വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. സംസ്ഥാനത്ത് വരുംദിവസങ്ങളിലും പകൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15 ഓടെ തുലാവര്‍ഷം പിന്മാറിയതിനു പിന്നാലെ സംസ്ഥാനത്ത് കാര്യമായി മഴ ലഭിച്ചില്ല. ഇതാണ് ചൂട് ഉയരാൻ ഒരു കാരണം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളിലും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പറഞ്ഞിട്ടില്ല.
Read Moreആർഭാട ജീവതത്തിന് പണം കണ്ടെത്താൻ മോഷണം; ഒറ്റയടിക്ക് ലക്ഷങ്ങൾ കൈവരാൻ മോഷണ മുതൽ കൊണ്ടൊരു പരീക്ഷണവും; പ്രതി ജോമോൻ ഒരു കില്ലാടിയെന്ന് പോലീസ്
തൃശൂര്‍: ആർഭാട ജീവിതത്തിന് മോഷണം പതിവാക്കിയ യുവാവ് പോലീസ് പിടിയിൽ. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാള കോട്ടമുറിയിലെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. സംഭവത്തിൽ നാലരപ്പവൻ സ്വര്‍ണാഭരണങ്ങളാണ് ജോമോൻ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. സമാനമായ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലാകുന്നത്. കൃത്യം ചെയ്യുന്ന ദിവസങ്ങളിൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്ന് പോലീസ് പറഞ്ഞു. മോഷണ മുതലുകൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Read Moreമുഷ്ടി ചുരുട്ടി എസ്ഐയുടെ പഞ്ച്; മുരളിയ്ക്ക് നഷ്ടം രണ്ട് പല്ല്, ഇളകിയാടി മറ്റ് പല്ലുകൾ; എസ്ഐയുടെ ആക്ഷൻ ക്ഷേത്രപരിസരത്ത്
തൃശൂർ: ക്ഷേത്രപരിസരത്തെ തർക്കത്തിനിടെ എസ്ഐയുടെ പഞ്ചിൽ ഭക്തന് നഷ്ടം രണ്ട് പല്ല്. പാവറട്ടിയിൽ പോലീസ് ഉദ്യോഗസ്ഥൻ മധ്യവയസ്കന്റെ പല്ലടിച്ചു കൊഴിച്ചെന്നാണ് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ മുരളി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. മുരളിയുടെ മുൻ വശത്തെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടതായും മറ്റു പല്ലുകൾ ഇളകിയതായും പരാതിയിൽ പറയുന്നു.
Read Moreചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
തേനി: ചക്കക്കൊമ്പന് എന്ന കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. ചിന്നക്കനാൽ സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർരാജ് (68) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ചക്കക്കൊന്പന്‍ ഇദ്ദേഹത്തെ ആക്രമിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജനെ കാട്ടാന ആക്രമിച്ചത്. വർഷങ്ങൾക്കു മുമ്പ് വീണു പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ ഇദ്ദേഹത്തിന് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. സൗന്ദർ രാജന്റെ മകളുടെ മകൻ റെയ്സനും കൃഷിയിടത്തിൽ ഉണ്ടായിരുന്നു. സൗന്ദർരാജനെ ആന ആക്രമിക്കുന്നത് കണ്ട് റെയ്സൻ ഓടി റോഡിലെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ ആന അവിടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദർരാജനെ രക്ഷപ്പെടുത്തി റോഡിൽ എത്തിച്ചത്. നെഞ്ചിൽ ഗുരുതര പരിക്കേറ്റ സൗന്ദർരാജന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷമാണ് തേനി…
Read Moreസമരത്തിനിടെ പുരുഷ പോലീസ് തല്ലിച്ചതച്ചു: ആശുപത്രി വിടാനാകാതെ മേഘ രഞ്ജിത്ത്
ആലപ്പുഴ: സമരത്തിനിടെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രണ്ടാഴ്ച മുൻപ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനിടെയാണ് മേഘയ്ക്ക് പരിക്കേറ്റത്. ലാത്തികൊണ്ടുള്ള അടിയിൽ കഴുത്തിലെ അസ്ഥികൾ സ്ഥാനംമാറി ഞരമ്പിനു ക്ഷതമേറ്റു. അതുകൊണ്ട് രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. പത്തു മാസങ്ങൾക്കു മുൻപ് 25 ലക്ഷം രൂപ ലോണെടുത്ത് കായംകുളത്ത് ബ്യൂട്ടി സലൂൺ തുടങ്ങിയിരുന്നു മേഘ. എന്നാൽ കിടപ്പിലായതോടെ വായ്പയെടുത്ത് തുടങ്ങിയ സംരംഭം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ്. സമരത്തിനിടെ ഒതുങ്ങി നിന്ന പ്രവര്‍ത്തകരെ അകാരണമായി പോലീസ് തല്ലിച്ചതച്ചെന്ന് മേഘ പറയുന്നു. മേഘയ്ക്ക് പുറമേ മറ്റു വനിതാ പ്രവർത്തകർക്കും സാരമായി പരുക്കേറ്റിരുന്നു. അവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.…
Read Moreഒറ്റയ്ക്ക് നാല് വയസുകാരി എങ്ങനെ ടെറസിൽ എത്തി? വിദ്യാർഥിനി ടെറസിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ ദുരൂഹത; മലയാളിയായ പ്രിൻസിപ്പൽ ഒളിവിൽ
ബംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് ബംഗളുരുവിലെ ദില്ലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ എങ്ങനെയാണ് കുട്ടിക്ക് അപകടം പറ്റിയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവം സ്കൂൾ അധികൃതർ ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. മലയാളിയായ സ്കൂൾ പ്രിൻസിപ്പൽ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂൾ വിദ്യാർഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. സ്കൂള്‍ അധികൃതര്‍ ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. അടുത്തുള്ള ചെറിയ ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെ കൊണ്ടുപോയത്. തുടർന്ന് കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. കുഞ്ഞിന് അപകടം പറ്റിയതിൽ ദുരൂഹതയുണ്ടെന്ന്…
Read More75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ ഇന്ത്യ: രാജ്യമെങ്ങും ആഘോഷം
ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതുന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. തുടർന്ന് സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാർച്ച് പാസ്റ്റും അരങ്ങേറും. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ എത്താനാണ് സാധ്യത. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർധസൈനിക വിഭാഗങ്ങൾ, അശ്വാരൂഢ പോലീസ്, എൻസിസി, സ്കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിക്കും. തുടർന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർഥികൾ…
Read Moreഗവൺമെന്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്; രണ്ടു കിലോ സ്വർണം, 60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ; പിടിച്ചെടുത്തത് 100 കോടിയുടെ സ്വത്ത്
ഹൈദരാബാദ്: തെലുങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതിയിൽനിന്നും ഓഫീസുകളിൽനിന്നുമാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിച്ച പരിശോധനകൾ തുടരുകയാണ്. സ്വർണം, ഫ്ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ബിനാമി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ 100 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ഇതുവരെ കണ്ടെത്തിയത്. 40 ലക്ഷം രൂപയുടെ കറൻസി നോട്ട്, രണ്ട് കിലോഗ്രാം സ്വർണാഭരണം, 60 ആഡംബര വാച്ചുകൾ, കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ പ്രമാണങ്ങൾ, ബാങ്ക് നിക്ഷേപ രേഖകൾ, 14 ഫോൺ, 10 ലാപ്ടോപ്, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്. ഇയാളുടെ ബാങ്ക് ലോക്കറുകളിലടക്കം പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി…
Read Moreദേ വന്നൂ, വാണംവിട്ടപോലെ ദാ പോയി… ഗവർണറുടെ 17 സെക്കൻഡിലെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ ശരവേഗത്തിൽ കുതിക്കുന്നു
തിരുവനന്തപുരം: ഗവർണർ പെട്ടെന്നു വന്നശേഷം വാണംവിട്ടപോലെ പോയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്തേക്ക് വരിക പോലും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിനാണ് ഇന്നു തുടക്കമായത്. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ അന്പരപ്പിക്കുന്ന നാടകീയരംഗങ്ങൾ. സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനിറ്റ് 17 സെക്കൻഡിനുള്ളിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ചശേഷം പെട്ടെന്നുതന്നെ സഭ വിട്ടു.
Read More