ഷാർജയിൽ മലയാളിയെ കൊന്നു മരുഭൂമിയിൽ കുഴിച്ചുമൂടി; പിന്നിൽ പാക്കിസ്ഥാനികൾ

ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളിയെ പാക്കിസ്ഥാനികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊന്നു മരുഭൂമിയിൽ കുഴിച്ചുമൂടി. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽകുമാർ വിൻസന്‍റ് (60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാക്കിസ്ഥാൻ പൗരന്മാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ദുബായിയിലെ ടി സിംഗ് ട്രേഡിംഗ് എന്ന സ്ഥാപനത്തിൽ 36 വർഷമായി പിആർഒ ആയി പ്രവർത്തിച്ചുവരികയായിരുന്നു അനിൽകുമാർ. ഇതേ സ്ഥാപനത്തിലെ ജീവനക്കാരായ പാക്ക് പൗരന്മാരാണ് പിടിയിലായിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട് അനിൽകുമാർ ഇരുവരെയും ശാസിച്ചിരുന്നു. ഇതിൽ പ്രകോപിതരായ രണ്ടുപേർ ചേർന്ന് അനികുമാറിനെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം മരുഭൂമിയിൽ എത്തിക്കാൻ സഹായിച്ച മറ്റൊരു പാക്ക് പൗരൻ യുഎഇ വിട്ടതായാണ് സൂചന. ജനുവരി രണ്ടിനാണ് അനിലിനെ കാണാതാകുന്നത്. പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളുകൾ അഴിഞ്ഞത്. കൊന്നു കുഴിച്ചുമൂടിയ മൃതദേഹം…

Read More

തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവം: ഒരു മാസത്തിന് ശേഷം ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

തിരുവനന്തപുരം: ഭർതൃ ഗൃഹത്തിലെ പീഡനത്തെ തുടർന്ന് തിരുവല്ലത്ത് ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേർ പിടിയിൽ. ഭർത്താവ് നൗഫൽ, ഭർത്താവിന്‍റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭർത്താവിന്‍റെ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. 2020 ലായിരുന്നു നൗഫലിന്‍റേയും ഷഹാനയുടേയുംവിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം യുവതിയുടെ കടുംബത്തിന് സാമ്പത്തിക സ്ഥിതി കുറവാണെന്ന് പറഞ്ഞ് നിരന്തരം ഭതൃമാതാവും ബന്ധുക്കളും ഷഹാനയെ പരിഹസിക്കുകയും വഴക്കിടുകയും ചെയ്തു. ശാരീരികമായും മാനസികമായും ഭർത്താവിന്‍റെ വീട്ടുകാർ ഷഹാനയെ തളർത്തി. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ തന്‍റെ സഹോദരന്‍റെ മകന്‍റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കുന്നതിനു കൂട്ടികൊണ്ടു പോകാനായി നൗഫൽ…

Read More

കിഫ്ബി മസാല ബോണ്ട് കേസ്; തലയൂരി ഐസക്; ‘എനിക്കു മാത്രമായി ഉത്തരവാദിത്വമില്ല’; ഇഡിക്ക് മറുപടിയുമായി തോമസ് ഐസക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മറുപടി നല്‍കി മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണെന്നുമാണു ഐസക്കിന്‍റെ മറുപടിയിലുള്ളത്. കേസില്‍ ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. പകരം ഏഴു പേജുള്ള മറുപടി നൽകി. ഈ മറുപടിയിലാണ് തനിക്ക് ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നു വ്യക്തമാക്കുന്നത്. ‘കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. ധനമന്ത്രി എന്ന നിലയിലുള്ള‍ കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തത്. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോര്‍ഡാണ്. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ…

Read More

കമലക്കണ്ണിയമ്മ  യാത്രയായി; അറിവിന്‍റെ അക്ഷരവെളിച്ചവും നുകര്‍ന്ന് 110-ാം വയസില്‍; കമ്പത്തുനിന്ന് അച്ഛനോടൊപ്പം ഇടുക്കിയിലെത്തിയത് പതിനഞ്ചാം വയസിൽ

നെടുങ്കണ്ടം: അറിവിന്‍റെ അക്ഷരവെളിച്ചവും നുകര്‍ന്ന് 110-ാം വയസില്‍ കമലക്കണ്ണിയമ്മ യാത്രയായി. വാര്‍ധക്യത്തിന്‍റെ അവശതകള്‍ക്കിടയിലും പാട്ടും നൃത്തവുമൊക്കെയായി എപ്പോഴും സജീവമായിരുന്ന ഈ കര്‍ഷകത്തൊഴിലാളി ഇന്നലെ വിടപറഞ്ഞു. 108-ാം വയസില്‍ സാക്ഷരത നേടി വണ്ടന്‍മേട് സ്വദേശിയായ കമലക്കണ്ണിയമ്മ വാര്‍ത്തകളില്‍ ഇടംപിടിച്ചു. സിനിമാക്കഥപോലെ സംഭവബഹുലമായിരുന്നു കമലക്കണ്ണിയമ്മയുടെ ജീവിതം. അച്ഛന്‍ വേട്ടയ്യന്‍ കങ്കാണിക്കൊപ്പം തമിഴ്നാട്ടിലെ കമ്പത്തുനിന്ന് 15 -ാം വയസിലാണ് ഇടുക്കിയിലെത്തി താമസം ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇത്. തേയിലക്കൊ ളുന്ത് നുള്ളുന്ന ജോലിയായിരുന്നു ആദ്യം. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള നിരവധി തോട്ടങ്ങളില്‍ ജോലി ചെയ്തു. അച്ഛന്‍ റിട്ടയര്‍ ആയതോടെ ഭര്‍ത്താവ് ശങ്കറിനൊപ്പം ഏലത്തോട്ടങ്ങളില്‍ ജോലിക്ക് പോയിത്തുടങ്ങി. ഇടുക്കിയിലെ സാധാരണ തൊഴിലാളി കുടുംബങ്ങള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു കമലക്കണ്ണിയമ്മയുടേയും ജീവിതം. നാടന്‍ പാട്ടുകളും തനത് നൃത്ത ശൈലികളുമൊക്കെയായി ജീവിതം എപ്പോഴും ആഘോഷമാക്കാന്‍ ഈ അമ്മ ശ്രമിച്ചിരുന്നു. സ്വന്തം പേരെങ്കിലും എഴുതാന്‍ സാധിക്കണമെന്ന അതിയായ…

Read More

കാറ്റിൽ പെരുന്തേനീച്ചക്കൂട്ടം ഇളകി; കണ്ണിൽകണ്ടവരെയെല്ലാം പിന്നാലെയെത്തി കുത്തി; വളർത്തുകുതിരയെ കുത്തിക്കൊന്നു; മുതലക്കോടിനെ തേനീച്ചകൾ വിറപ്പിച്ചത് മണിക്കൂറുകളോളം

തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർഥി ഉൾപ്പെടെ ആറു പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. പെരുന്തേനീച്ചയുടെ കുത്തേറ്റ വളർത്തുകുതിര ചത്തു. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ സ്കുളിലെ വിദ്യാർഥികളുമായി സ്കൂൾ ബസ് കടന്നുപോയതിനു പിന്നാലെയാണ് പെരുന്തേനീച്ചക്കൂട് ഇളകിയത്. സംഭവത്തിനു തൊട്ടു മുമ്പ് സ്കൂൾ ബസ് കടന്നു പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പഴുക്കാക്കുളം ആക്കപ്പടിക്കൽ ചാക്കോ പൈലി, മകൻ ജിന്‍റോ, ഓലേടത്തിൽ ജോഷി മാണി, ചാലമറ്റത്തിൽ ഇ.ടി.രാജൻ, സ്കൂൾ വിദ്യാർഥിയായ കണിയാംമൂഴിയിൽ അക്ഷയ് സുരേഷ്, ഷിജു തോമസ് എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. തൃക്കണശേരിൽ മത്തൻ എന്നയാളെയും തേനീച്ച ആക്രമിച്ചു. ചാക്കോ പൈലിയും അക്ഷയ് സുരേഷും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പുരയിടത്തിലെ പെരുന്തേനീച്ചക്കൂടാണ് രാവിലെ ഭീകരാന്തരീഷം…

Read More

ഭ­രി­ക്കുന്ന­ത് ഞ­ങ്ങ­ളു­ടെ പാര്‍­ട്ടി­യാണ്, വി­വ­രാ­വ­കാ­ശം പിന്‍­വ­ലി­ച്ചി­ല്ലെ­ങ്കില്‍ കാസര്‍­ഗോ­ട്ടേ­യ്­ക്ക് പറപ്പിക്കും; പ­ബ്ലി­ക് പ്രോ­സി­ക്യൂ­ട്ടര്‍ അ­നീ­ഷ­യു­ടെ ഡ­യ­റി­ക്കു­റി­പ്പ് പു­റത്ത്

കൊല്ലം: ജീ­വ­നൊ­ടുക്കി­യ അസിസ്റ്റന്‍റ് പ­ബ്ലി­ക് പ്രോ­സി­ക്യൂ­ട്ടര്‍ അ­നീ­ഷ­യു­ടെ ഡ­യ­റി­ക്കു­റി­പ്പ് പു­റത്ത്. മ­റ്റൊ­രു എ­പി­പി­ക്കെ­തിരാ­യ വി­വ­രാ­വ­കാ­ശം പിന്‍­വ­ലി­ക്ക­ണ­മെ­ന്ന് പറ­ഞ്ഞ് അ­ഭി­ഭാ­ഷ­കന്‍ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യെ­ന്ന് ഡ­യ­റി­ക്കു­റി­പ്പ്. ഭ­രി­ക്കുന്ന­ത് ഞ­ങ്ങ­ളു­ടെ പാര്‍­ട്ടി­യാണ്. വി­വ­രാ­വ­കാ­ശം പിന്‍­വ­ലി­ച്ചി­ല്ലെ­ങ്കില്‍ കാസര്‍­ഗോ­ട്ടേ­യ്­ക്ക് സ്ഥ­ലം­മാ­റ്റും. ജില്ല­യി­ലെ പ്രധാ­ന അ­ഭി­ഭാ­ഷ­ക­നാ­ണ് ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­തെ­ന്ന് ഡ­യ­റി­ക്കു­റി­പ്പില്‍ പ­റ­യുന്നു. പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ജീവനൊടുക്കിയ അനീഷ. സ­ഹ­പ്ര­വര്‍­ത്ത­കര്‍ കൃ­ത്യ­മാ­യി ജോ­ലി­ക്ക് ഹാ­ജ­രാ­കാ­തി­രു­ന്ന­താ­ണ് പ്ര­ശ്‌­ന­ങ്ങ­ളു­ടെ തു­ട­ക്ക­മെ­ന്ന് പോ­ലീ­സി­ന് ല­ഭിച്ച 50 പേ­ജു­ള്ള ഡ­യ­റി­ക്കു­റി­പ്പില്‍ പ­റ­യുന്നു. ­ പല­പ്പോഴും സ­ഹ­പ്ര­വര്‍­ത്ത­കര്‍­ക്ക് വേ­ണ്ടി അ­നീ­ഷയാണ് കോ­ട­തി­യില്‍ ഹാ­ജ­രാ­യി­രു­ന്നത്. അ­വ­ധി­യെ­ടു­ക്കാ­തെ­യാ­ണ് ഇ­വര്‍ ജോ­ലി­ക്ക് എ­ത്താ­തി­രു­ന്ന­ത്. സ­ഹ­പ്ര­വര്‍­ത്ത­കര്‍ എ­ത്ര­നാള്‍ ജോ­ലി­ക്ക് ഹാ­ജ­രാ­യെ­ന്ന് അ­റി­യാ­നാ­ണ് മ­റ്റൊ­രു അ­ഭി­ഭാ­ഷ­കന്‍ വ­ഴി അ­നീ­ഷ വി­വ­രാ­വ­കാ­ശം നല്‍­കി­യ­ത്. ഇ­ത് പിന്‍­വ­ലി­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു ഭീ­ഷ­ണി. ജോ­ലി ചെ­യ്യാന്‍ സ­മ്മ­തി­ക്കി­ല്ലെ­ന്ന ഭീഷ­ണി മാ­ന­സി­ക­മാ­യി ത­ളര്‍­ത്തി­യെന്നും ഡ­യ­റി­ക്കു­റി­പ്പി­ലുണ്ട്.

Read More

അയോധ്യയിൽ കുടികൊണ്ട് ശ്രീരാമൻ: ലക്ഷ്മണനും ഹനുമാനുമൊപ്പം ഭക്തർ ഓർക്കുന്നത് രാംലല്ലയുടെ മൂന്ന് സുഹൃത്തുക്കളെ; അതീവ സന്തോഷത്തിൽ കുടുംബം

അയോധ്യ: രാമക്ഷേത്രത്തില്‍ ഇന്നു പ്രതിഷ്ഠ നടന്നപ്പോൾ ശ്രീരാമഭക്തര്‍ ലക്ഷ്മണനും ഹനുമാനുമൊപ്പം ആദരവോടെ ഓര്‍മിക്കുന്ന രാമന്‍റെ മൂന്നു സുഹൃത്തുക്കള്‍ കൂടിയുണ്ട്. എണ്‍പതുകളുടെ അവസാനത്തിലാണ് രാമജന്മഭൂമി കേസ് കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. ബാലനായ രാംലല്ലയുടെ സുഹൃത്തായി 1989 മുതല്‍ കോടതിയില്‍ ഹാജരായിരുന്നത് റിട്ട. ഹൈക്കോടതി ജഡ്ജി ദിയോഗി നന്ദന്‍ അഗര്‍വാളായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിശ്വഹിന്ദു പരിഷത്ത് വൈസ് ചെയര്‍മാനാക്കി. ശിശുവായ രാംലല്ലയുടെ സുഹൃത്ത് എന്ന വിലാസത്തിലാണ് ഇദ്ദേഹം കോടതിയില്‍ ഹാജരായിരുന്നത്. അഗര്‍വാളിന്‍റെ മരണശേഷം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രഫസറായിരുന്നു ഠാക്കൂര്‍ പ്രസാദ് ശര്‍മ ദൗത്യം ഏറ്റെടുത്തു. പിന്നീട് 2010 ല്‍ ത്രിലോക് നാഥ് പാണ്ഡെ കേസിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2019 ല്‍ രാംലല്ലയാണ് അയോധ്യ ഭൂമിയുടെ അവകാശിയെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് 75 വയസുള്ള ത്രിലോക് നാഥ് പാണ്ഡെ സുപ്രീംകോടതി വിധി വരുന്നതിന്‍റെ ദിവസങ്ങള്‍ക്കുമുമ്പ് നിരാഹാരം ആരംഭിച്ചിരുന്നു. വിധി അനുകൂലമായതോടെ…

Read More

അയോധ്യയിൽ രാമമന്ത്ര ധ്വനിയിൽ പ്രാണപ്രതിഷ്ഠ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി; ചടങ്ങിന് സാക്ഷികളായി ഏഴായിരത്തോളം പേർ

അയോധ്യ: നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനുശേഷം കോടിക്കണക്കിനു ഹൈന്ദവർക്കു സ്വപ്നസാഫല്യം. മന്ത്രധ്വനികളും പ്രാർത്ഥനകളും ജയ് ശ്രീറാം വിളികളും മുഴങ്ങവെ അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. പ്രധാന പ്രതിഷ്ഠാ ചടങ്ങുകൾ 12.29:08 മുതൽ 12.30:32 വരെ 84 സെക്കൻഡ് നേരത്തേക്കായിരുന്നു. ഭാരതീയ പാരന്പര്യത്തിലെ 125 ശാഖകളിൽനിന്നുള്ള സന്യാസിമാരും ഏഴായിരത്തോളം പ്രത്യേക ക്ഷണിതാക്കളും ചടങ്ങിനു സാക്ഷികളാകാനെത്തിയിരുന്നു. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍റ് മഹന്ത് നിർത്യഗോപാൽ ദാസ് മഹാരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചലച്ചിത്ര, കായിക ലോകത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സുവർണനിമിഷങ്ങൾക്കു സാക്ഷിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാവിലെ 10.30ന് അയോധ്യയിൽ എത്തി. പ്രതിഷ്ഠാചടങ്ങിനുശേഷം ഉച്ചയ്ക്ക് 1.15 ന് പ്രധാനമന്ത്രി നരേന്ദ്ര…

Read More

മക്കളുപേക്ഷിച്ച അന്നക്കുട്ടിക്ക് നാട് വിട നൽകി; കാഴ്ചക്കാരനായി മകൻ എത്തി; ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ച് കുമളി പോലീസ്

കുമളി: മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിതത്തിൽനിന്നു വിടപറഞ്ഞ കുമളി സ്വദേശിനി അന്നക്കുട്ടി(76)ക്ക് നാട് കണ്ണീരോടെ യാത്രൊമൊഴി ചൊല്ലി. ചടങ്ങിനെത്തിയ മകൻ കാഴ്ചക്കാരനായി അന്ത്യാഞ്ജലി നടത്തി മടങ്ങി. അന്നക്കുട്ടിയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം കുമളി സെന്‍റ് തോമസ് ഫെറോന പള്ളിയിലാണ് നടന്നത്. ജില്ലാ കളക്ടർ ഷീബാ ജോർജ് , സബ് കളക്ടർ അരുണ്‍.എസ്. നായർ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് പുഷ്പചക്രവും ആദരാഞ്ജലിയും അർപ്പിച്ചു. കുമളി പോലീസാണ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുമളി ബസ് സ്റ്റാൻഡിൽ ഭൗതികശരീരം പൊതു ദർശനത്തിനുവച്ചു. പോലീസിന്‍റെയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം. സിദ്ധിക്, വാർഡ് മെംബർ ജയമോൾ , പൊതുപ്രവർത്തകർ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊതുദർശനം ക്രമീകരിച്ചത്. പള്ളിയിലെ സംസ്കാരച്ചടങ്ങുകൾക്ക് ഫാ. ജോർജ് കളപ്പുരക്കൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ,…

Read More

‘ക്ഷ’ വര‍പ്പിക്കും..! എച്ച് അത്രപോരാഞ്ഞിട്ടോ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെസ്റ്റുകൾ കാഠിന്യമേറിയതാക്കാനാണ് തീരുമാനം. പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചതായി മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റുകളിൽ പോരായ്മകളുണ്ട്. അപകടങ്ങൾ വർധിക്കുന്നതിന് ഒരു കാരണം ഇതാണ്. ഗതാഗത വകുപ്പിൽ വരുത്തേണ്ട സമഗ്ര മാറ്റത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറാണ് സമിതിയുടെ അധ്യക്ഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലട്രോണിക് ബസുകളിലെ ടിക്കറ്റ് നിരക്കിൽ വർധനയും പരിഗണനയിലുണ്ട്. ലാഭകരമല്ലാത്ത റൂട്ടുകൾ കണ്ടെത്താൻ എല്ലാ ബസുകളുടെയും കോസ്റ്റ് ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

Read More