സിബിഐ യുടെ അഞ്ചാം ഭാഗം വരുമ്പോൾ  മാറ്റം വാച്ചിന് മാത്രം! സേതുരാമയ്യർ അങ്ങനെ തന്നെ…


സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസില്‍ താഴെയെ ഉള്ളൂ. ഇപ്പോള്‍ 70 ആയി. വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു.

മമ്മൂട്ടി മേക്കപ്പിട്ട് വന്നപ്പോള്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷര്‍ട്ടും പാന്‍റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്‍, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. വാച്ച് മാത്രം പുതിയതാണ്.

മമ്മൂട്ടി കുറേക്കൂടി ചെറുപ്പമായിട്ടാണ് തോന്നിയത്. സിബിഐ കഥാപാത്രത്തിന് ആദ്യം കണ്ടുവച്ചിരുന്ന പേര് അലി ഇമ്രാന്‍ എന്നായിരുന്നു.

ഇതുപതാം നൂറ്റാണ്ട് ഇറങ്ങിയ ശേഷം പോലീസ് കഥ സിനിമയാക്കാമെന്ന് മമ്മൂട്ടിയോട് എസ് എന്‍ സ്വാമി പറഞ്ഞു. അലി ഇമ്രാന്‍ എന്ന സിബിഐ ഓഫീസര്‍ കേസ് അന്വേഷിക്കുന്നതാണ് സ്വാമി പറഞ്ഞത്.

എന്നാല്‍ മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രത്തിന്‍റെ പശ്ചാത്തലം മാറ്റി. തുടര്‍ന്ന് സേതുരാമയ്യര്‍ എന്ന പേര് സ്വാമി കണ്ടെത്തി. അലി ഇമ്രാന്‍ എന്ന പേര് പിന്നീട് മൂന്നാംമുറയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. -കെ. മധു

Related posts

Leave a Comment