അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി ! പൂര്‍ണ നഗ്നയായി നില്‍ക്കുന്നതിന്റെ വീഡിയോ പോലീസുകാര്‍ ഫോണില്‍ പകര്‍ത്തി; പോലീസിനെതിരേ ഗുരുതരമായ ലൈംഗികാരോപണവുമായി ഇരുപത്തിയൊന്നുകാരി നടി ശ്രുതി…

പോലീസ് കസ്റ്റഡിയില്‍ വച്ച് താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന ആരോപണവുമായി നടി ശ്രുതി പട്ടേല്‍. തട്ടിപ്പുകേസിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് നടി മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കി. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന വ്യാജേന തന്നെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു.

വസ്ത്രങ്ങള്‍ അഴിച്ച് തന്നെ പൂര്‍ണ നഗ്നയാക്കി നിര്‍ത്തിയെന്നും ഒരു പോലീസുകാരി തന്റെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു.’ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റി.

പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.’–ശ്രുതി പറയുന്നു.

ഇതിനെക്കുറിച്ച് പുറത്തുവന്നാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും എന്നെ മാനഭംഗപ്പെടുത്തി റോഡില്‍ എറിഞ്ഞ് അത് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുമെന്നും പൊലീസുകാരന്‍ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഏഴ് ദിവസം എന്നെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു. എന്നാല്‍ ആരോപണങ്ങള്‍ കോയമ്പത്തൂര്‍ പോലീസ് തള്ളിക്കള്ളഞ്ഞു. അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെല്ലാമെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

ശ്രുതിയുടെഅറസ്റ്റിനു കാരണമായ തട്ടിപ്പ് ഇങ്ങനെ…2017 മെയ് മാസമാണ് ബാലമുരുകന്‍ എന്ന യുവാവ് മാട്രിമോണിയല്‍ സൈറ്റില്‍ തന്റെ പേര് റജിസ്റ്റര്‍ ചെയ്യുന്നത്. ഈ സമയത്ത് ശ്രുതി ബാലമുരുകനോട് വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ച് മൈഥിലി എന്ന പേരില്‍ ബന്ധപ്പെടുകയായിരുന്നു. മാട്രിമോണിയലിലെ പരിചയം, നടി പ്രണയമാക്കി പതുക്കെ വളര്‍ത്തിയെടുത്തു. യുകെയിലേക്ക് സ്വന്തം ചെലവിലാണ് മുരുകന്‍ നടിയെ കൊണ്ടുപോയത്.

അതിനിടെ തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും പറഞ്ഞ് പലപ്പോഴായി 41 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം മുരുകന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്.

ഇതേത്തുടര്‍ന്ന് ശ്രുതിയെ അറസ്റ്റു ചെയ്തപ്പോഴാണ് നിരവധി യുവാക്കള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്ന കാര്യം പുറത്തു വരുന്നത്.

Related posts