ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഭരണം ഇനി കുടുംബക്കാര്യം


നെടുമ്പാശേരി: ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ക്രമസമാധാനപാലനം ഇനി സഹോദരങ്ങൾ ഒരുമിച്ചു നിർവഹിക്കും. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈ തേലക്കാട്ട് തോമസ്-കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസിക്കും ടി.കെ. വര്‍ഗീസിനുമാണ് ഒരേ സ്റ്റേഷനിൽ ഡ്യൂട്ടി ലഭിച്ചത്.

ഇളയസഹോദരൻ ജോസി സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതലയുള്ള സിഐയും മൂത്ത സഹോദരൻ വര്‍ഗീസ് സ്റ്റേഷനിലെ എഎസ്ഐയും.പതിനാറു വര്‍ഷം മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജോസി ഉദ്യോഗക്കയറ്റത്തത്തെുടര്‍ന്ന് അഞ്ചു മാസം മുമ്പാണ് സ്റ്റേഷനില്‍ ചാര്‍ജെടുത്തത്.

അതിനു മുന്പു ക്രൈം ബ്രാഞ്ചില്‍ എസ്ഐയായിരുന്നു. 22 വര്‍ഷം മുന്പു സര്‍വീസില്‍ പ്രവേശിച്ച വര്‍ഗീസ് വടക്കേക്കര സ്റ്റേഷനിൽനിന്നു സ്ഥലംമാറ്റത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചെങ്ങമനാട് സ്റ്റേഷനിലെത്തി.

ചാർജെടുക്കാൻ സിഐയുടെ മുറിയിലത്തെിയ വര്‍ഗീസ് ചട്ടം തെറ്റിക്കാതെ ഇളയസഹോദരനു സല്യൂട്ട് നല്‍കി. സിഐ ജോസി ജ്യേഷ്ഠന്‍റെ സല്യൂട്ട് സ്വീകരിച്ചു ചാർജും നല്കി. ഇവരുടെ ഏക സഹോദരി ബീന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

Related posts

Leave a Comment