“സിപിഎമ്മില്‍ ചെറിയാന്‍റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയായിരുന്നു’; അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അർഹിക്കുന്ന പ്രാധാന്യം നൽകും; കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം

 

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി മുഖപത്രം വീക്ഷണം. പത്രത്തിന്‍റെ മുഖപ്രസംഗത്തിലാണ് ചെറിയാൻ ഫിലിപ്പിനെ വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തിയാല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സ്വീകരിക്കുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചു എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ട് വട്ടം ചെറിയാനെ ചതിച്ചുവെന്നും സിപിഎമ്മില്‍ ചെറിയാന്‍റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണെന്നും പരിഹാസവുമുണ്ട്.

സിപിഎമ്മിന്‍റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്‍റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നുവെന്നും എ.കെ.ആന്‍റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നുണ്ട്.

വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന് ഇരട്ടത്താപ്പ് ഉണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന മുഖപ്രസംഗം, ചെറിയാന്‍ ഫിലിപ്പിനോട് ചിറ്റമ്മനയമാണ് സിപിഎം കാണിച്ചതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരാമവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം എന്നും മുഖപ്രസംഗത്തിൽ തുറന്നടിക്കുന്നുണ്ട്.

രാജ്യസഭാ സീറ്റിലേക്ക് ചെറിയാൻ ഫിലിപ്പിനെ പരിഗണക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും അതിനു വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിച്ചത്. ഇത് വൻതോതിൽ ചർച്ചയായിരുന്നു.

Related posts

Leave a Comment