വായ്പാ തിരിച്ചടവ് മുടങ്ങി;വീടുകളില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ പേരെഴുതി; ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍

കൊല്ലം: ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളില്‍ സ്‌പ്രേ പെയിന്‍റ് ഉപയോഗിച്ച് സ്ഥാപനത്തിന്‍റെ പേര് എഴുതി.

ചോളാ ഫിനാന്‍സ് എന്ന സ്ഥാപനമാണ് പ്രദേശത്തെ നാലു വീടുകളിലെ ഭിത്തികളില്‍ ഇത്തരത്തില്‍ സ്‌പ്രേ പെയിന്‍റ് കൊണ്ട് പേരെഴുതിയിരിക്കുന്നത്. സ്ഥാപനത്തിന്‍റെ ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറയുന്നു.

അതേസമയം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ഏജന്‍റുമാരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ചോളാ ഫിനാന്‍സിന്‍റെ വിശദീകരണം. സംഭവത്തില്‍ ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment