കേരളം ഗുജറാത്തിനെ മാതൃകയാക്കണമെന്ന് സിപിഐ എംപി സി.എന്‍. ജയദേവന്‍, മോദി അനുകൂല പരാമര്‍ശത്തില്‍ സിപിഎമ്മിനു ഞെട്ടല്‍

cpiപിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ എംപി സി.എന്‍. ജയദേവന്‍. തൃശൂര്‍ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹൈമാസ്റ്റ് വിളക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് എംപി ഗുജറാത്തിനെ പ്രശംസിച്ചും കേരള സര്‍ക്കാരിനെ വിമര്‍ശിച്ചും രംഗത്തെത്തിയത്. ‘വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന കേരളം ഗുജറാത്തിനെയാണ് മാതൃകയാക്കേണ്ടത്. ഒരു വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ ഗുജറാത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ ലൈസന്‍സ് നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കുവാനും അവര്‍ മുന്‍കൈയെടുക്കുന്നു’- ജയദേവന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരു വര്‍ഷം മുമ്പ് നല്‍കിയ ഫണ്ടുകളുടെ ഫയല്‍പോലും നീങ്ങുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന കേരളം ഗുജറാത്തിനെയാണ് മാതൃകയാക്കേണ്ടത്. ഒരു വ്യവസായമോ സ്ഥാപനമോ തുടങ്ങാന്‍ ഗുജറാത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ ലൈസന്‍സ് നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ഏകജാലകത്തിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കുവാനും അവര്‍ മുന്‍കൈയെടുക്കുന്നു. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ജയദേവന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഏറ്റവും മടിയന്‍മാരായ ഉദ്യോഗസ്ഥരാണെന്നും ജയദേവന്‍ കുററപ്പെടുത്തി. അതേസമയം, സിപിഐ എംപിയുടെ പരാമര്‍ശത്തിനെതിരേ സിപിഎം അണികള്‍ക്ക് വ്യാപക പ്രതിഷേധമാണുള്ളത്.

Related posts