സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കരിക്കാന്‍ പെട്ടിതുറന്നപ്പോള്‍ കണ്ടത് യുവതിയുടെ മൃതദേഹം; എന്തുചെയ്യണമെന്ന് എത്തുംപിടിയും കിട്ടാതെ ബന്ധുക്കള്‍

പത്തനംതിട്ട: സൗദിയില്‍ ഹൃദയാഘാതം മൂലം 25 ദിവസം മുന്‍പ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനായി പെട്ടി തുറന്നപ്പോള്‍ കണ്ടത് യുവതിയുടെ മൃതദേഹം. കുമ്മണ്ണൂര്‍ മുസ്ലിം പള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖിന്റെ(27) മൃതദേഹമാണ് മാറിപ്പോയത് പകരം ലഭിച്ചതാകട്ടെ.ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹവും. 31-ാം നമ്പര്‍ പെട്ടിയിലാണ് റഫീഖിന്റെ മൃതദേഹം ഉള്ളതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്.

നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും മൃതദേഹം ഏറ്റു വാങ്ങി കുമ്മണ്ണൂര്‍ പള്ളിയിലെത്തിച്ചത് ഇന്നു രാവിലെയാണ്. നമസ്‌കാരത്തിന് മയ്യത്ത് കുളിപ്പിക്കാനായി പെട്ടി തുറന്നപ്പോഴാണ് മൃതദേഹം യുവതിയുടേതാണെന്ന് മനസിലായത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ തങ്ങള്‍ക്ക് കിട്ടിയ പെട്ടിയുടെ നമ്പര്‍ 35 ആണെന്ന് മനസിലായി. ഇനി റഫിഖിന്റെ മൃതദേഹം എവിടേക്ക് പോയെന്നും തങ്ങള്‍ക്ക് കിട്ടിയ യുവതിയുടെ മൃതദേഹം ഏതു നാട്ടിലേക്കുള്ളതാണെന്നും തിരിച്ചറിയേണ്ട ഗതികേടിലാണ് ബന്ധുക്കള്‍.

പൊലീസിനും ഇത് പിടിപ്പത് പണിയാണ് നല്‍കിയിരിക്കുന്നത്. മൃതദേഹം അടക്കം ചെയ്ത പെട്ടി മാറിപ്പോയത് സൗദി എയര്‍പോര്‍ട്ടിലാണോ അതോ നെടുമ്പാശേരിയിലാണോ എന്നാണ് ഇനി അറിയാനുള്ളത്. സൗദി അറേബ്യയിലെ അബ്ഹയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം ഫെബ്രുവരി 27 ന് രാത്രിയാണ് സംഭവം. അബ്ഹയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ എത്തി താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് റഫീഖിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭാര്യ. സുറുമി മോള്‍. മകന്‍.റയ്ഹാന്‍ (4), മാതാവ്.ഫാത്തിമ ബീവി, സഹോദരങ്ങള്‍: നാഫല്‍, റസീന.

Related posts