ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത് ! വിവാദ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് പ്രിന്‍സിപ്പല്‍

വിദ്യാര്‍ഥികളുടെ വിനോദയാത്രയുമായി ചേര്‍ത്ത് കൊല്ലം എസ്എന്‍ കോളജിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറുമായി ബന്ധമില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ നിഷ തറയില്‍.

വിനോദയാത്രയ്ക്കു പോകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ പ്രചരിച്ചത്.

ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ്, ഈ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റിനോ പ്രിന്‍സിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്.

പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ ഇങ്ങനെ…എസ്എന്‍ കോളജില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കണമെങ്കില്‍ അതിന്റെ പ്രിന്‍സിപ്പലായ ഞാനാണ് ചെയ്യേണ്ടത്.

ഞാന്‍ ഒരു സര്‍ക്കുലര്‍ ഇറക്കുമ്പോള്‍ അത് എന്റെ ലെറ്റര്‍ പാഡിലായിരിക്കും. അതില്‍ എന്റെ ഒപ്പു കാണും. സീലും കാണും.

ഇങ്ങനെയൊന്നും കാണാത്ത ഒരു സര്‍ക്കലുറാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തായാലും ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല.

ഇവിടെനിന്ന് കുട്ടികള്‍ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതില്‍ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി.

അവരും ഇതുവരെ യാതൊരുവിധ പരാതിയും എന്നോടു പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല. പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ യാത്രാ വാഹനത്തില്‍ പെണ്‍കുട്ടികള്‍ക്കായി മുന്‍വശത്ത് സീറ്റ് സംവരണം, ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണം, പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ മുറികള്‍ പുറത്തുനിന്നും പൂട്ടും തുടങ്ങി 11 നിര്‍ദേശങ്ങളാണ് വിവാദ സര്‍ക്കുലറില്‍ ഉള്ളത്.

ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. സര്‍ക്കുലര്‍ വിവാദമായി സാഹചര്യത്തിലാണ് കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

അതിനിടെ, വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്.

‘സദാചാരം പടിക്ക് പുറത്ത്’ എന്നെഴുതിയ ബാനറും എസ്എഫ്‌ഐയുടെ പേരില്‍ കോളജ് കവാടത്തില്‍ സ്ഥാപിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഏതറ്റം വരെയും പോകും എന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

Related posts

Leave a Comment