ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടിയതിന് ടീച്ചറെ പിരിച്ചുവിട്ട സംഭവം ! നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി…

ഓണ്‍ലൈന്‍ ക്ലാസിനിടെ പലതവണ പൂച്ച കാമറയ്ക്കു കുറുകെ ചാടിയതിന് അധ്യാപികയെ പിരിച്ചുവിട്ടു.

ലുവോ എന്ന ചൈനീസ് ആര്‍ട്ട് അധ്യാപികയെയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടി എന്ന കാരണം പറഞ്ഞ് എഡ്യുക്കേഷന്‍ ടെക് കമ്പനി പിരിച്ചുവിട്ടത്.

കമ്പനിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച അധ്യാപികയ്ക്ക് അനുകൂലമായാണ് ഒടുവില്‍ വിധി വന്നത്. ലുവോയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ലുവോ ഓണ്‍ലൈനില്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്.

ഇതിലൂടെ അധ്യാപിക സ്ഥാപനത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും കമ്പനി ആരോപിച്ചു.

കൂടാതെ, നേരത്തെ അവര്‍ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകള്‍ക്കിടയില്‍ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് ലുവോ പരാതിയുമായി മുന്നോട്ട് പോയി. പക്ഷേ, കമ്പനി അവരെ കേള്‍ക്കാന്‍ തയ്യാറാവുകയോ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുകയോ ചെയ്തില്ല.

പകരം അവരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി തന്നെ മുന്നോട്ട് പോയി. അധ്യാപകര്‍ക്ക് വേണ്ടി കമ്പനി തയാറാക്കിയ നിയമപുസ്തകത്തിലെ ഒരു നിയമത്തിന്റെ ലംഘനമാണ് പൂച്ച കുറുകെ ചാടിയത് എന്നായിരുന്നു കമ്പനിയുടെ വാദം.

എന്നാല്‍, തന്റെ പൂച്ചയായ കാമിയോ ക്ലാസില്‍ അതിക്രമിച്ച് കയറിയില്ല എന്ന് അധ്യാപിക വാദിച്ചു.

കൊവിഡ് മഹാമാരി സമയത്ത് തങ്ങളുടെ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെങ്കില്‍ തൊഴിലുടമകള്‍ വളരെ കര്‍ശനമായ കാര്യങ്ങളൊന്നും ആവശ്യപ്പെടരുത് എന്ന് കേസ് പരിഗണിച്ച ഗ്വാങ്ഷോ ടിയാന്‍ഹെ പീപ്പിള്‍സ് കോടതിയിലെ ജഡ്ജി ലിയാവോ യാജിംഗ് പറഞ്ഞു.

Related posts

Leave a Comment