ആന്റിജന്‍ ടെസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ ? ഡല്‍ഹിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ 2828 പേരെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയമാക്കിയപ്പോള്‍ 400 പേര്‍ക്ക് കോവിഡ്…

കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയിലാണ് ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇതിന്റെ ഫലം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഡല്‍ഹിയില്‍ ജൂലൈ 24വരെ 4.04 ലക്ഷം പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 3.79 ലക്ഷം പേര്‍ക്കാണ് ഫലം നെഗറ്റീവായത്. ഇതില്‍ രോഗലക്ഷണമുള്ള 2828 പേരെ ആര്‍ടിപിസിആര്‍ നടത്തിയതില്‍ 404 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടം.

ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരില്‍ കോവിഡ് കണ്ടെത്തിയത്.

നിലവില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍, രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയരായാല്‍ മതി.

പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആര്‍ടിപിസിആര്‍ കൂടി നടത്തേണ്ടത്. അതേസമയം, ആന്റിജന്‍ പരിശോധന ഫലം പോസിറ്റീവ് ആകുന്നവരുടെ കാര്യത്തില്‍ സംശയം വേണ്ട, അവര്‍ക്ക് വൈറസ് ബാധ ഉറപ്പിക്കാം.

ആന്റിജന്‍ ടെസ്റ്റിന് അരമണിക്കൂര്‍ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്ത് വച്ചു തന്നെ ഫലം അറിയാം. ലാബോറട്ടറിയില്‍ അയക്കേണ്ടതില്ല. കോവിഡ് സ്‌ക്രീനിംഗിനായി ആന്റിജന്‍ ടെസ്റ്റ് ആണ് പരക്കെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

അതിനാല്‍ തന്നെ രോഗനിര്‍ണയത്തിനായി വ്യാപകമായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

Related posts

Leave a Comment