പാലക്കാട്ടുകാരിയെ മസാജ് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ മൊബൈല്‍ ഫോട്ടോയെടുത്ത്, പിറ്റേന്ന് വാട്‌സാപ്പ് തുറന്ന യുവതി ഞെട്ടി, കോവളത്ത് മസാജിംഗ് സെന്ററുകളില്‍ നടക്കുന്നത്

മസാജിംഗിനിടെ യുവതിയുടെ ഫോട്ടോയെടുത്ത് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച മസാജ് സെന്ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍. കോവളത്തെ ഒരു മസാജിങ് സെന്ററില്‍ എത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നവംബറിലാണ് യുവതി കോവളത്ത് എത്തിയത്. അന്നായിരുന്നു ഫോട്ടോ എടുത്തത്.

തലശേരി മട്ടന്നൂര്‍ റിനീഷ് ഹൗസില്‍ റിനീഷാണ് (24) പിടിയിലായത്. കോവളത്ത് വിനോദയാത്രയ്ക്കായി എത്തിയ യുവതിയെ മസാജ് സെന്ററിലെ ജീവനക്കാരി മസാജ് ചെയ്യുന്നതിനിടെ അവരോട് സൗഹൃദം കൂടി അവിടെയെത്തിയ റിനീഷ് യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കാമറയുടെ ഫ്ളാഷ് മിന്നിയതായി യുവതിക്ക് സംശയം തോന്നിയെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല.

അടുത്ത ദിവസം യുവതിയുടെ വാട്സ് ആപ്പ് നമ്പരിലേക്ക് റിനീഷ് ചിത്രം അയച്ചുകൊടുത്തു. അപ്പോഴാണ് ഫോട്ടോ എടുത്ത കാര്യം യുവതി അറിയുന്നത്. ഇതോടെ സിംഗപ്പൂരില്‍ ബിസിനസുകാരനായ ഭര്‍ത്താവിനെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ യുവതിയുടെ ഭര്‍ത്താവ് കോവളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതോടെ റിനീഷിനെ കണ്ണൂരില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts