കൊച്ചി: മര്യാദ ലംഘിച്ച് സ്ത്രീകൾക്കെതിരേ സംസാരിക്കുന്ന എം.എം.മണിയെ വഴിയിൽ തടയുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി നേതാവ് ദീപ്തി മേരി വർഗീസ്.
ഭർത്താവിനെ വെട്ടി കൊന്നിട്ട് ഭാര്യ വിധവയായത് വിധിയാണെന്ന് പറയാൻ കൊലയാളി പാർട്ടിയായ സിപിഎമ്മിന്റെ നേതാവിനേ കഴിയൂ.
സിപിഎം ഇനി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയരുത്. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
മണിയുടെ വാക്കുകൾ കേട്ട് സിപിഎം വനിതാ എംഎൽഎമാർ കൈയടിച്ചത് ശരിയായില്ലെന്നും അവർ പറഞ്ഞു.
പിണറായി വിജയനെ പുകഴ്ത്തലല്ല രമയുടെ പണി. വിമർശിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ വിമർശിക്കും. അധിക്ഷേപ പ്രസംഗം നടത്തിയ മണി സ്ത്രീവിരുദ്ധനും സംസ്ക്കാര ശൂന്യനുമാണെന്നും ദീപ്തി പറഞ്ഞു.