കൂടുതല്‍ തെളിവുകള്‍ നിരത്തി വൃദ്ധ ദമ്പതികള്‍; ധനുഷിന്റെ അവകാശത്തിനായുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്

d600തമിഴിലെ സൂപ്പര്‍താരവും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് ആളുകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സംവിധായകന്‍ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനായ ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നവകാശപ്പെട്ട്് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന വൃദ്ധ ദമ്പതികള്‍ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ തയ്യാറെന്ന്്് അവകാശപ്പെടുമ്പോള്‍ ഞെട്ടുന്നത് തെന്നിന്ത്യന്‍ സിനിമാലോകമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടു പോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാക്ഷിയും.
കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ഡിഎന്‍എ ടെസ്റ്റ്ിനൊരുക്കമാണെന്നും ഇവര്‍ പറയുന്നു.

dhanu22തുടക്കത്തിലൊന്നും ധനുഷും കസ്തൂരി രാജയും വാര്‍ത്തകളോടു പ്രതികരിച്ചില്ലെങ്കിലും കാര്യം കൂടുതല്‍ സങ്കീര്‍ണമായതോടെ ഇരു കൂട്ടരും കോടതിയെ സമീപിക്കുകയായിരുന്നു. കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുകയാണ്. മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവര്‍ പറയുന്നു.
1985 നവംബര്‍ ഏഴിന് മധുരയിലാണ് ധനുഷ് ജനിച്ചതെന്നാണ് ഇവരുടെ വാദം. കാളികേശന്‍ എന്നാണത്രെ യഥാര്‍ത്ഥ പേര്. ശിവഗംഗ ജില്ലയിലെ ആറുമുഖംപിള്ളെ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് ധനുഷ് പഠിച്ചത്. അവിടെ ഗവണ്‍മെന്റ് ഹോസ്റ്ററില്‍ താമസിച്ചു പഠിക്കുകയായിരുന്ന കാളികേശന്‍ നാട് വിട്ടു പോകുകയായിരുന്നുവത്രെ. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28 നാണ് താന്‍ ജനിച്ചത് എന്നാണ് ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലുള്ളത്. വെങ്കടേഷ് പ്രഭു എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് ധനുഷ് എന്ന പേര് സ്വീകരിച്ചത് എന്നും ധനുഷ് പറയുന്നു.

ധനുഷ് തങ്ങളുടെ മകനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാം എന്ന്  കോടതിയെ അറിയിച്ച വൃദ്ധ ദമ്പതികള്‍ ധനുഷിന്റേതെന്ന് പറയപ്പെടുന്ന പഴയ കുടുംബ ചിത്രം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇത് കൂടാതെ ബന്ധുക്കളും  ധനുഷിന്റെ സഹപാഠികളും  അധ്യാപകരും  കോടതിയില്‍ ഹാജരാകാം എന്നറിയിച്ചിട്ടുണ്ടെന്നും കതിരേശനും മീനാക്ഷിയും പറയുന്നു. അതേ സമയം താന്‍ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്നത് തെളിവുകള്‍ നിരത്തി തന്നെയാണ് ധനുഷും സമര്‍ഥിക്കുന്നത്.  ഈ വിഷയവുമായി ബന്ധപ്പെട്ട് കതിരേഷനും മീനാക്ഷിയും കോടതിയ സമീപിച്ച ദിവസം ധനുഷ് തന്റെ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു കുഞ്ഞു നാളില്‍ അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള മധുര നിമിഷം എന്ന് ഫോട്ടോയ്ക്കു താഴെ കുറിക്കുകയും ചെയ്തു.
dhanush222

Related posts