ഡോക്ടറായ ഭാര്യയെ നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് കൊണ്ടുപോയി, സ്ഥലങ്ങള്‍ കാണുന്നതിനിടെ ഭര്‍ത്താവ് കൊലപ്പെടുത്തി, തിരികെയെത്തിയ ഭാര്യയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ സജീവമായി, രാഖിയുടെ മരണത്തില്‍ പ്രതി പിടിയിലായത് ഇങ്ങനെ

ഭാര്യയെ ബുദ്ധിപൂര്‍വം കൊലപ്പെടുത്തുക. പിന്നീട് ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകുക. രാജ്യത്തെ നടുക്കിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ പിടിയിലാകുന്നത് പ്രശസ്തനായ ഡോക്ടറാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂറിലെ പ്രമുഖ സര്‍ജ്ജനായ ഡോ.ധര്‍മേന്ദ്ര പ്രതാപ് സിംഗാണ് ഭാര്യ രാഖി ശ്രീവാത്സവയെ കൊലപ്പെടുത്തിയതിന് പിടിയിലായത്.

കഴിഞ്ഞ ജൂണിലാണ് നേപ്പാളില്‍ വച്ചാണ് കൊലപാതകം നടന്നത്. രാഖിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. നേപ്പാള്‍ അതിര്‍ത്തി ജില്ലയായ ഗൊരഖ്പൂറില്‍ വച്ച് രാഖിയെ കാണാതായതായി അവരുടെ സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തയാണ് ജൂണില്‍ പരാതി നല്‍കിയത്. ഇതിനിടെയിലും രാഖിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് സജീവമായിരുന്നു. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് തന്നെയാണ് പോസ്റ്റുകള്‍ ഇട്ടിരുന്നത്.

ഭര്‍ത്താവിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ രാഖി അവിടെ തുടരുകയും ബിഹാറിലെ ഗയ സ്വദേശിയായ ഭര്‍ത്താവ് തിരച്ച് പോരുകയും ചെയ്തു. എന്നാല്‍ സിംഗിന്റെ മെബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഈ സമയം അയാളും നേപ്പാളിലുണ്ടായിരുന്നതായി മനസിലാക്കി. പിന്നീട് നേപ്പാളിലെ പൊക്രയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു വലയി കൊക്കയില്‍ നിന്ന് സ്ത്രീയുടെ ജഢം കിട്ടിയതായി നേപ്പാള്‍ പോലീസ് സ്ഥിരീകരിച്ചു.

Related posts