ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല! എന്‍റെ ചാച്ചന് ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; ദുര്‍ഗ കൃഷ്ണ പറയുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പുരസ്‌കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നൂറു ശതമാനം അര്‍ഹതയുള്ളവര്‍ തന്നെയാണ്.

ഉടല്‍ എന്ന ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല.

പക്ഷെ എന്‍റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതില്‍ സ്വാഭാവികമായും നിരാശയുണ്ട്.

അതിന്‍റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും.

രണ്ടിലും ഇന്ദ്രന്‍സ് ചേട്ടന്‍റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്‌കാരം.

-ദുര്‍ഗ കൃഷ്ണ

Related posts

Leave a Comment