അവസരം മുതലാക്കി ശ്രീനിവാസനെ കല്ലെറിയുന്നവരുടെ ശ്രദ്ധയ്ക്ക്! അദ്ദേഹം പറഞ്ഞതൊക്കെ നിങ്ങള്‍ക്കുവേണ്ടിയായിരുന്നെന്ന് കാലം തെളിയിക്കും; നടന്‍ ശ്രീനിവാസനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലായത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നടന്‍ ശ്രീനിവാസനെ മസ്തിഷ്ഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില ഗുരുതരമാണെന്നുമുള്ള രീതിയില്‍ സോഷ്യല്‍മീഡയകളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ പ്രമുഖ ഓണ്‍ലൈന്‍മാധ്യമങ്ങളടക്കം വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ മൂലമാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത് മറ്റൊരു വിഷയമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആയുര്‍വേദ, പ്രകൃതി ചികിത്സകളെ പുകഴ്ത്തി സംസാരിച്ചിരുന്ന ശ്രീനിവാസന് ചെറിയൊരസുഖം വന്നപ്പോഴേയ്ക്കും അത്യാധുനിക ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതെന്തിനാണെന്നായിരുന്നു പ്രധാന ചോദ്യം. അനവസരത്തിലുള്ള ചര്‍ച്ചകള്‍ കൊഴുത്ത സാഹചര്യത്തില്‍ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഇ എം അഷ്‌റഫ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ശ്രീനിവാസന്‍ ആശുപത്രിയില്‍ എന്നത് വലിയ ഗുരുതരമായ സംഭവമായി പല സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ ആടി തകര്‍ക്കുന്നു. ഒരാള്‍ ആശുപത്രിയില്‍ ആയത് പ്രതികാരം വീട്ടാനുള്ള സമയമായി കാണുന്നവരോട് സഹതാപമേ ഉള്ളു. ശ്രീനിവാസന്‍ അലോപ്പതി ചികിത്സയിലെ മനുഷ്യത്യ രാഹിത്യവും മരുന്ന് മാഫിയ ഹോസ്പിറ്റല്‍ ചൂഷണം തുടങ്ങി ജൈവ കൃഷി ജൈവ ഭക്ഷണം തുടങ്ങി മാനുഷികമായ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് ആത്മാര്‍ത്ഥമായി തന്നെ. അത് അദ്ദേഹം ജീവിതത്തില്‍ പകര്‍ത്തുന്നത് വര്ഷങ്ങളായി നേരില്‍ കണ്ടിട്ടുമുണ്ട.്

അലോപ്പതി ചികിത്സയിലെ പാര്‍ശ്വഫലം ആരും അംഗീകരിക്കും. പല രോഗങ്ങള്‍ക്കുമുള്ള മരുന്ന് മറ്റു ചില രോഗങ്ങള്‍ വരുത്തുമെന്നും കിഡ്നിയെ ബാധിക്കുമെന്നും ഡോക്ടര്‍ മാര്‍ തന്നെ പറയുന്നുണ്ട്. ഹാര്‍ട് ഓപ്പറേഷന്‍ കഴിഞ്ഞവര്‍ കഴിക്കുന്ന മെഡിസിന്‍ തന്നെ ഉദാഹരണം. കാന്‍സര്‍ ഇന് കിമോ മാത്രമാണ് പ്രതിവിധി എന്ന് പറയുമ്പോള്‍ തന്നെ ചില ജൈവ ചെടികള്‍ പ്രയോജനം ചെയ്തത് നേരിട്ട് അറിഞ്ഞിട്ടുണ്ട്. ലോകത്തെവിടെയും മെഡിസിന്‍ മാഫിയ ആണ് ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും ബി പി യുടെയും അളവുകോല്‍ നിശ്ചയിക്കുന്നത്. ബില്യണ്‍ കണക്കിന് മരുന്നുകളാണ് ഈ മൂന്നു രോഗത്തിനും ലോകം മുഴുവന്‍ വിറ്റഴിക്കുന്നതു. അവരാണ് ബി പി എന്നാല്‍ 80/120 എന്നൊക്കെ ഡോക്ടര്‍മാരോട് പറയുന്നത്. ഷുഗറിന് നേരെത്തെ 100 ഇല്‍ താഴെ വേണം എന്ന് പറഞ്ഞിരുന്ന ഡോക്ടര്‍മാര്‍ ഇപ്പോള്‍ 125 ആയാലും കുഴപ്പമില്ല എന്ന് പറയുന്നു. ഇവര്‍ക്കൊക്കെ തോന്നും പോലെയാണ് ഈ കണക്കുകള്‍. അതനുസരിച്ചു മരുന്നും എഴുതി തരുന്നു.

ശ്രീനിവാസന്‍ കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലും ജൈവ കൃഷി ജൈവ ഭക്ഷണം പദ്ധതി വളരെ വിജയകരമായി നടത്തുന്നുണ്ട്. തന്റെ ഏക ജീവിത വരുമാന മാര്‍ഗമായ സിനിമ പോലും സജീവമാകാതെ കയ്യില്‍ നിന്നും കാശു എടുത്തു വിഷമില്ലാത്ത പച്ച കറി കൃഷിക്ക് വേണ്ടി നാട് നീളെ യാത്ര ചെയ്തും ഗ്രാമീണ കൂട്ടായ്മ ഉണ്ടാക്കിയും ജനകീയമായി പ്രവര്‍ത്തിക്കുന്ന ഏക സിനിമ പ്രവര്‍ത്തകനായ ശ്രീനിവാസനെ ഒരു ആശുപത്രി പ്രവേശനത്തിന്റെ പേരില്‍ നാണം കെട്ട പ്രതികരണം നടത്തുന്നത് ശുദ്ധ തോന്ന്യാസമാണ്. നിങ്ങള്‍ക്കു വേണമെങ്കില്‍ ശ്രീനിവാസനോട് വിയോജിക്കാം പക്ഷെ ഇതാ കിട്ടിപ്പോയി ശ്രീനിവാസനെ എന്ന രീതിയില്‍ ആക്രോശിച്ചു ആര്‍ത്തുല്ലസിക്കുന്നവര്‍ ഒന്നുകില്‍ മരുന്ന് മാഫിയയുടെ പിമ്പുകള്‍ അല്ലെങ്കില്‍ മനുഷ്യത്വമില്ലാത്ത വനജീവികള്‍.

കേരളത്തില്‍ കിട്ടുന്ന എല്ലാ പച്ചക്കറികളും കോഴിയും മുട്ടയും എന്ന് വേണ്ട സകലതും മാരകമായ വിഷാംശമുള്ള മരുന്ന് അടിച്ചു കാന്‍സര്‍ തൊട്ടു ബ്രെയിന്‍ ഡെത് വരെ വരുത്തുന്നവയാണെന്നു ആര്‍ക്കാണ് അറിയാത്തതു ?? കേരളത്തില്‍ ഉദര അര്‍ബുദം എല്ലാവരിലും വരുന്ന അവസ്ഥയാണ. അത്രയ്ക്ക് വിഷമമാണ് എല്ലാ പച്ചക്കറികളിലും മറ്റുമുള്ളത്. ഇതിനു പുറമെ അലോപ്പതി മരുന്നിന്റെ ആധിക്യം തൊട്ടതിനൊക്കെ കുറെ മരുന്നുകള്‍ ..അതിനു പ്രതിവിധി എന്ന നിലയില്‍ ജൈവ കൃഷി മരുന്നടിക്കാത്ത പച്ചക്കറി അരി എന്നൊക്കെയുള്ള മനുഷ്യന് പ്രയോജനം മാത്രം ചെയ്യുന്ന നല്ല കാര്യങ്ങള്‍ സ്വന്തമായി പ്രചരിപ്ച്ചു പ്രവര്‍ത്തികമാകുന്ന ഈ മനുഷ്യ സ്‌നേഹിക്കു നിങ്ങള്‍ പൂച്ചെണ്ട് നല്‍കേണ്ട കല്ലെറിയാതിരുന്നാല്‍ മതി. കാരണം ശ്രീനിവാസന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്നു കാലം തെളിയിക്കും

Related posts