എന്‍ജിനിയറിംഗ് റാങ്ക് പട്ടിക: മാര്‍ക്ക് മാത്രം മാനദണ്ഡം ആക്കണമെന്ന് ശിപാര്‍ശ

 

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന്, പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥിക്കു ലഭിക്കുന്ന സ്‌കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്‍റെ ശിപാര്‍ശ.

മുന്‍കാലങ്ങളില്‍ പ്രവേശന പരീക്ഷയിലെ മാര്‍ക്കിനൊപ്പം പ്ലസ് ടുവോ അതിനു തുല്യമായ പരീക്ഷകളിലെയോ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നീ മൂന്നു വിഷയങ്ങളിലെ മാര്‍ക്ക് കൂടി പരിഗണിച്ചായിരുന്നു റാങ്ക് പട്ടിക തയാറാക്കുന്നത്.

ഇത്തവണ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ ഉള്‍പ്പെടെ പല ബോര്‍ഡുകളും 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി.

ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് പ്രവേശന കമ്മീഷണറേറ്റ് ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരാണ് തീരുമാനം കൈക്കൊള്ളേണ്ടത്. ജൂലൈ 24 നാണ് സംസ്ഥാനത്തെ എന്‍ജിനിയറിംഗ് /ഫാര്‍മസി പ്രവേശന പരീക്ഷ.

Related posts

Leave a Comment