നൂറുരൂപ കൊടുത്ത് മീൻ വാങ്ങി; നോട്ട് കണ്ടപ്പോളെ മീൻകാരിക്ക് കാര്യം പിടികിട്ടി; നാട്ടുകാർ പിടിച്ചുവച്ച് പരിശോധിച്ചപ്പോൾ ജോൺസന്‍റെ പോക്കറ്റിൽ …

പൂച്ചാക്കൽ: കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി പഞ്ചായത്ത് 11-ാം വാർഡ് പള്ളിപ്പറമ്പ് ജോൺസൺ (35) ആണ് പൂച്ചാക്കൽ പോലീസിന്‍റെ പിടിയിലായത്.

അരൂക്കുറ്റിയിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് നൂറുരൂപയുടെ കള്ളനോട്ട് നൽകുകയും സംശയം തോന്നിയ ഇവർ ബഹളം വച്ചപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസ് പരിശോധനയിൽ ഇയാളിൽനിന്ന് 200,500,100 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു.തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ നോട്ടുകൾ തയാറാക്കുന്നതിന് സൂക്ഷിച്ചിരുന്ന ഫോട്ടോ കോപ്പി മെഷീൻ,കട്ടിംഗ് മെഷീൻ ഉൾപ്പെടെ കണ്ടെടുത്തു.

അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അജയ് മോഹൻ,സബ് ഇൻസ്പെക്ടർമാരായ കെ.ജെ.ജേക്കബ്, ഗോപാലകൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ മണിലാൽ,സുരാജ്,എന്നിവർ ഉണ്ടായിരുന്നു.

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരേ സമാന കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Related posts

Leave a Comment