ആദ്യം ഇലയിട്ട് 22 പൂച്ചകള്‍ക്ക് ഇലയിട്ട് മീന്‍സദ്യ ഒരുക്കി; പിന്നാലെ നായ്ക്കള്‍ക്കായി അടുത്ത സദ്യ; മൃഗസ്‌നേഹികള്‍ക്ക് ഉത്തമ മാതൃകയായി ഹരിപ്രസാദ്…

വര്‍ഷങ്ങളായി പൂച്ചകള്‍ക്ക് സദ്യയൊരുക്കി ഒരു കുടുംബം. എറണാകുളം എടവനക്കാട്ട് ഹരിപ്രസാദിന്റെ കുടുംബമാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് വച്ചു വിളമ്പി വാര്‍ത്തകളില്‍ നിറഞ്ഞത്.

വളര്‍ത്തു മൃഗങ്ങള്‍ക്കായി ഹരിപ്രസാദ് വച്ച് വിളമ്പാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെക്കാലമായി. ഇന്ന് ഇവരുടെ കുടുംബത്തിന്റെ വീട്ടു വളപ്പിലുള്ളത് 22 പൂച്ചകളാണ്.

ഒരിലയില്‍ ഉണ്ടും ഒരുമിച്ച് ഉറങ്ങിയുമാണ് 22 പൂച്ചകള്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ മാത്രം വരത്തനാണെന്ന് ഹരിപ്രസാദിന്റെ കുടുംബം പറയുന്നു.എട്ടു വയസുകാരന്‍ റുമ്പി പൂച്ചയുടെ കുടുംബമാണ് ബാക്കി 21 പേരും.

എന്നും ഇവര്‍ക്കായി ഇവിടെ വിളമ്പുന്നത് ഇലയിട്ടുളള മീന്‍ സദ്യയാണ്. വിമുക്ത ഭടനായ ഹരിപ്രസാദിനും ഭാര്യക്കും ഏക മകള്‍ ആത്മജയ്ക്കും മൃഗ സ്നേഹം പൂച്ചകളില്‍ മാത്രം ഒതുങ്ങുന്നില്ല.

പൂച്ചകളെ ഊട്ടി കഴിഞ്ഞാല്‍ അടുത്ത പന്തിയിലെത്തുന്നത് പ്രദേശത്തെ നായ്ക്കളാണ്. അവര്‍ക്ക് കൂടി അന്നം വിളമ്പിയിട്ടേ ഈ കുടുംബം വിശപ്പടക്കൂ. മൂന്നുമാസം പ്രായമുള്ള മോച്ചിയാണ് ഈ കുടുംബത്തിലെ ഇളമുറക്കാരന്‍.

വഴിയില്‍ നിന്ന് കിട്ടിയ പൂച്ചയ്ക്ക് വരത്തനെന്നും പേരുനല്‍കി.ഈ വീടും പറമ്പും വിട്ട് ആരും പുറത്തുപോകാറില്ല. പുറത്തു നിന്നുള്ളവരെ അരവരങ്ങനെ അകത്ത് കയറ്റാറുമില്ല.

ഹരിപ്രസാദിന്റെയും ഭാര്യയുടെയും പൂച്ചക്കമ്പത്തിനോളം പ്രായമുണ്ട് മകള്‍ ആത്മജയ്ക്കും. പൂച്ചകളോട് കൂട്ടുകൂടി വളര്‍ന്ന ആത്മജ ഉപരിപഠനത്തിന് തിരഞ്ഞെടുത്തതതാകട്ടെ വെറ്ററിനറി സയന്‍സും.

മൃഗസ്‌നേഹികള്‍ക്ക് ഒരു ഉത്തമ മാതൃകയാവുകയാണ് ഹരിപ്രസാദും കുടുംബവും .

Related posts

Leave a Comment