കാല്‍പ്പന്താരവത്തിലേക്ക് നാട്; കോട്ടയത്തെ എംഎൽഎമാരുടെ ഫുട്ബോൾ ടീമിനെയറിയാം

കോട്ടയം: ലോകം ഒരു പന്തിനു ചുറ്റും കറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ് എല്ലാവരും. ജില്ലയും കാല്‍പ്പന്താരവത്തില്‍ അലിഞ്ഞുകഴിഞ്ഞു. കോരിച്ചൊരിയുന്ന മഴയുടെ ചെറുതണുപ്പില്‍ കാല്‍പ്പന്തുകളിയുടെ ചൂടും ആവേശവും നിറയും. രണ്ടുമാസം മുമ്പു നടന്ന ആവേശപ്പോരാട്ടത്തില്‍ ജില്ലയിലെ ഒമ്പത് എംഎല്‍എമാരും പന്തുകളി ആവേശത്തിലാണ്.

പൊതുപ്രവര്‍ത്തന തിരക്കിനിടയിലും മത്സരങ്ങള്‍ കാണാന്‍ ഒരുങ്ങിയിരിക്കുകയാണ് എല്ലാവരും. ചിലരാകട്ടെ സ്‌കൂള്‍, കോളജ് കാലഘട്ടത്തില്‍ ഫുട്‌ബോള്‍ താരങ്ങളുമായിരുന്നു. അര്‍ജന്‍റീനയും ബ്രസീലുമാണ് മിക്കവരുടെയും ഇഷ്ട ടീം. മെസിയും റൊണാള്‍ഡോയുമാണ് ഇഷ്ടതാരങ്ങള്‍.

സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അര്‍ജന്‍റീന ഫാന്‍
ഫുട്‌ബോളിന്‍റെ ഒരു സ്‌റ്റൈല്‍ എന്നു പറഞ്ഞാല്‍ അര്‍ജന്‍റീനയാണ്. എനിക്ക് പണ്ടുമുതലേ അര്‍ജന്‍റീന ടീമിനെയാണ് ഇഷ്ടം. അവരുടെ ഒത്തൊരുമയും ഷൂട്ടിംഗും പാസിംഗുമൊക്കെ അത്ഭുത കാഴ്ചയാണ്. എംടി സ്‌കൂള്‍ പഠനകാലത്ത് ഫുട്‌ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. നിയമസഭാ സമ്മേളനത്തിരക്കുണ്ടെങ്കിലും പരമാവധി മത്സരങ്ങള്‍ കാണും. അര്‍ജന്‍റീനയുടെ കളി മുടക്കില്ല.

മന്ത്രി മോന്‍സ് പോര്‍ച്ചുഗലിനൊപ്പം
പോര്‍ച്ചുഗല്‍ ടീമിന്‍റെ ആരാധകനാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പട ഇത്തവണ കപ്പ് നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. തിരക്കിനിടയിലും മത്സരം കാണണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

മാണി സി. കാപ്പന്‍
വോളിബോൾ താരമാണെങ്കിലും ഫുട്‌ബോളിനോടും നല്ല കമ്പമാണുള്ളത്. ബ്രസീല്‍ ടീമിനെയാണ് ഇഷ്ടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സിനാണ് ഇത്തവണ സാധ്യത. എംബപ്പെയാണ് ഇഷ്ടതാരം. മത്സരം എല്ലാംതന്നെ മുടങ്ങാതെ കാണണമെന്നാണ് ആഗ്രഹം.

ചാണ്ടി ഉമ്മന്‍
അര്‍ജന്‍റീനയാണ് എന്‍റെ ടീം, മെസിയാണ് ഇഷ്ടതാരം. ക്വാര്‍ട്ടര്‍ മത്സരം മുതല്‍ പുതുപ്പള്ളിയില്‍ ബിഗ് സ്‌ക്രീനില്‍ മത്സരം കാണുന്നതിനുള്ള സൗകര്യമൊരുക്കും.

നാട്ടകം സുരേഷ്
സ്‌കൂള്‍, കോളജ് കാലഘട്ടം മുതല്‍ ഫുട്‌ബോള്‍ ഒരു ലഹരിയായിരുന്നു. മെസി ഉള്‍പ്പെടെയുള്ള ലോക താരങ്ങള്‍ അണിനിരക്കുന്ന അര്‍ജന്‍റീനയോടാണ് താത്പര്യം. ഇത്തവണയും അവര്‍ കപ്പ് കൊണ്ടുപോകും. സമയപരിമിതിയുണ്ടെങ്കിലും മത്സരങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചിരുന്നു കാണണമെന്നാണ് ആഗ്രഹം.

പ്രഫ. റോണി കെ. ബേബി
ഇത്തവണ ലോകകപ്പ് മത്സരം കൂടുതല്‍ ആവേശത്തില്‍ കാണാന്‍ വലിയ ഒരു ടിവിതന്നെ വാങ്ങി. അന്നും ഇന്നും ബ്രസീലാണ് എന്‍റെ ടീം. മഞ്ഞപ്പടയുടെ കാല്‍പ്പന്താരവത്തിന് ലോകം കാത്തിരിക്കുകയാണ്, ഒപ്പം ഞാനും.

വിനു ജോബ്
ഫ്രാന്‍സ് ഇത്തവണ കപ്പ് നേടും. എനിക്ക് ഫ്രാന്‍സ് ടീമിനോടാണ് ഇഷ്ടം. എംബപ്പെയുടെ മാസ്മരിക നീക്കങ്ങൾ കാണേണ്ടതല്ലേ. ഫ്രാന്‍സ് ടീമിന് ഒത്തൊരുമയുണ്ട്. ടീം സ്പ്‌രിറ്റുണ്ട്. സമയപരിമിതികള്‍ ഒരുപാടുണ്ട്. എങ്കിലും പരമാവധി മത്സരങ്ങള്‍ കാണണം.

എം.ജെ. സെബാസ്റ്റ്യന്‍
ബ്രസീല്‍, അര്‍ജന്‍റീന ടീമുകളെ ഒരേപോലെ ഇഷ്ടമാണ്. ചെറുപ്പം മുതലേ സ്‌പോര്‍ട്‌സ് രംഗത്ത് സജീവമാണ്. ഫുട്‌ബോള്‍ സ്പിരിറ്റ് ഇപ്പോഴുമുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ മുഴുവന്‍ കാണും.

കെ. ബിനിമോന്‍
ബ്രസീല്‍ ആരാധകനാണ്. റൊണാള്‍ഡോ ഫാനുമാണ്. ചെറുപ്പം മുതലേ ഫുട്‌ബോള്‍ കളിക്കുന്നയാളാണ്. ഇപ്പോള്‍ സമയം കിട്ടുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നല്ല തിരക്കാണ്. എങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തും.

Related posts

Leave a Comment