ക്ലാസ് മുറിയിൽ ഹിജാബ് ശരിയായി ധരിച്ചില്ല; 14 വിദ്യാർഥിനികളെ അധ്യാപകൻ മർദിച്ചു

ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ ഇന്തോനേഷ്യയിൽ സ്കൂൾ അധ്യാപകൻ വിദ്യാർഥിനികളെ  മർദിച്ചു. കിഴക്കൻ ജാവ പട്ടണമായ ലമോംഗനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. 

സംഭവത്തെ തുടർന്ന് സ്‌കൂൾ വിദ്യാർഥിനികളോടും രക്ഷിതാക്കളോടും മാപ്പ് പറഞ്ഞതായും  അധ്യാപകനെ പിരിച്ചുവിട്ടതായും ഹെഡ്മാസ്റ്റർ പറഞ്ഞു. 2021-ൽ ഇന്തോനേഷ്യ സ്‌കൂളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും ചില പ്രദേശങ്ങളിൽ മുസ്‌ലിംകളും അമുസ്‌ലിം പെൺകുട്ടികളും കറുത്ത ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിതരായിരുന്നു.

എന്നാൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ചിട്ടില്ലെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.

ഇറാനിൽ സമാനമായ ഒരു സംഭവത്തിൽ മഹസ അമിനി എന്ന 21 കാരിയായ മുസ്ലീം സ്ത്രീയെ റോഡിൽ ഹിജാബ് ശരിയായി ധരിക്കാത്തതിന് കസ്റ്റഡിയിൽ സദാചാര പോലീസ് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് മാസങ്ങളോളം രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.

കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി സ്കൂൾ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് അബായ ധരിക്കുന്ന മുസ്ലീം പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ വലിയ മാറ്റം പ്രഖ്യാപിച്ചത്. മന്ത്രി ഗബ്രിയേൽ അത്താലിന്‍റെ അഭിപ്രായത്തിൽ, ഒരു വിദ്യാർഥി ക്ലാസ് മുറിയിൽ പ്രവേശിക്കുമ്പോൾ, അവളുടെ വസ്ത്രധാരണരീതിയിൽ മതം കാണിക്കരുതെന്നും സെപ്തംബർ 4 മുതലാണ് പുതിയ വിധി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

Related posts

Leave a Comment