കല്യാണം കഴിഞ്ഞിട്ട് 21 വര്‍ഷം, ഭാര്യയെ സംശയം തുടങ്ങിയതോടെ പ്രവാസി വീട്ടില്‍ ഒളിക്യാമറ വച്ചു, ക്യാമറയും മെമ്മറി കാര്‍ഡും കണ്ടുപിടിച്ചതോടെ ഭര്‍ത്താവിന് പണികിട്ടി

ഭാര്യയെ നിരീക്ഷിക്കാന്‍ ഒളിക്യാമറ വച്ച ഭര്‍ത്താവ് കുടുങ്ങി. കേരളത്തിലല്ല അങ്ങ് മഹാരാഷ്ട്രയിലാണ് സംഭവം. പൂനെയില്‍ സ്ഥിരതാമസമാക്കിയ 46നെതിരേയാണ് 41കാരിയായ ഭാര്യ പോലീസിനെ സമീപിച്ചത്.

21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവ് ക്യാമറ സ്ഥാപിച്ചത്.

ഇരുവരും 1996 ല്‍ വിവാഹിതരായതാണ്. 12 വയസുള്ള മകനുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പേ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. ഇടയ്ക്കിടെ മാത്രമായിരുന്നു നാട്ടില്‍ വന്നിരുന്നത്.

പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്ന നാള്‍ മുതല്‍ ഭാര്യയെ ഇയാള്‍ സംശയിച്ച് തുടങ്ങി. എട്ട് മാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായില്ല.

ഇതോടെ ഇയാള്‍ ബംഗളുരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. യുവതി പൂനെയിലെ ഫ്‌ളാറ്റില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ ഒരുദിവസം ഭാര്യയുടെ വീട്ടിലെത്തിയാണ് ക്യാമറ സെറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉപയോഗമില്ലാത്ത വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോഴാണ് അതിനുള്ളില്‍ ക്യാമറ ഘടിപ്പിച്ചിരുന്ന വിവരം ഭാര്യ അറിഞ്ഞത്. മെമ്മറി കാര്‍ഡ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ തന്റെ മുറിയിലെ ദൃശ്യങ്ങളെല്ലാം അതിലുണ്ടെന്ന് മനസിലായി.

മകന്‍ കൂടി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്തതെന്നറിയാന്‍ മകനോടും അന്വേഷിച്ചു. എന്നാല്‍ വാട്ടര്‍ പ്യൂരിഫെയറിന്റെ ചിത്രം എടുത്ത് തരാന്‍ ഇടയ്ക്കിടയ്ക്ക് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.

Related posts