രണ്ടു പ്രാവശ്യം വിവാഹിതനായ യുവാവിന്റെ വാക്കു വിശ്വസിച്ച 53കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;സ്ഥലംവിറ്റു കിട്ടിയ പണവുമായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ പോയ മധ്യവയസ്‌കയുടെ അനുഭവം ഇങ്ങനെ…

തിരുവനന്തപുരം: വിവാഹം കഴിക്കാമെന്നു പറഞ്ഞ യുവാവിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി അയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ 53കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സ്ഥലം വിറ്റു കിട്ടിയ പണവുമായാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ 53കാരി ഇറങ്ങിപുറപ്പെട്ടത്. എന്നാല്‍ പണം തട്ടിയെടുത്ത് സ്ത്രീയെ വകവരുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പണവുമായി എത്തിയ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പണം കൈക്കലാക്കിയ ശേഷം നദിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുടെ കാമുകന്‍ മാന്നാര്‍ സ്വദേശി പ്രവീണ്‍ (36), രണ്ടാം ഭാര്യ മഞ്ജു (32), ആദ്യഭാര്യയിലെ മകന്‍ (17)എന്നിവരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു.

പുഞ്ചക്കരിയിലെ വാടകവീട്ടില്‍ താമസിച്ചു വരികയെയായിരുന്നു 53കാരി വീട്ടമ്മയെ ഇയാള്‍ പ്രണയം നടിച്ചു വീഴ്ത്തിയത്. താന്‍ രണ്ട് വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചായാരുന്നു പ്രവീണ്‍ വീട്ടമ്മയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് വീട്ടമ്മയുടെ പക്കല്‍ നിന്നും പണം തട്ടി. സ്ഥലം വിറ്റുകിട്ടിയ 1.75 ലക്ഷം രൂപയുമായി കഴിഞ്ഞ 29നാണ് വീട്ടമ്മ പ്രവീണിനൊപ്പം പോയത്. മാന്നാറില്‍ വീടു വാടകയ്ക്ക് എടുത്ത് താമസിക്കാം എന്നായിരുന്നു പ്രവീണ്‍ പറഞ്ഞിരുന്നത്. ട്രെയിനില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ടാം ഭാര്യയെയും മകനെയും സഹോദരിയും മകനുമെന്ന് പരിചയപ്പെടുത്തി.

മാവേലിക്കരയില്‍ ഇറങ്ങി നാലുപേരും ഭക്ഷണം കഴിച്ചശേഷം സിനിമയ്ക്കുപോയി. ഇതിനിടെ പണം ചോദിച്ചുവെങ്കിലും വീട്ടമ്മ നല്‍കിയില്ല. രാത്രി 11ന് അച്ചന്‍കോവിലാറിന്റെ മാന്നാര്‍ഭാഗത്തെ പാലത്തില്‍ നാലുപേരും എത്തി. പാലത്തില്‍ ഇരുന്ന വീട്ടമ്മയോട് പ്രവീണ്‍ വീണ്ടും പണം ആവശ്യപ്പെട്ടു. വീട്ടമ്മ വിസമ്മതിച്ചതിനാല്‍ മൂന്നുപേരും ചേര്‍ന്ന് അവരെ 30 അടി താഴ്ചയുള്ള നദിയിലേക്ക് തള്ളിയിടുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം ഒരു യുവാവാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ മാവേലിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കരമന പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

Related posts