ജംസീലയുടേത് ഒരു സിനിമക്കഥയല്ല, ആലപ്പുഴക്കാരന്റെ മിസ്‌കോളില്‍ പ്രണയം തലയ്ക്കു പിടിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കടന്നു, കഞ്ചാവു കടത്തിലെ രാജ്ഞിയായി മാറിയ തളിപ്പറമ്പുകാരിയുടെ കഥ ഇങ്ങനെ

mundaആ വാര്‍ത്തയും ചിത്രവും പത്രത്തില്‍ കണ്ട് ഞെട്ടിയതിലേറെയും തളിപ്പറമ്പുകാരായിരുന്നു. കാരണം മറ്റൊന്നുമല്ല, മൂന്നുമാസം മുമ്പുവരെ തങ്ങളുടെ മുന്നിലൂടെ നാണംകുണുങ്ങി നടന്ന ഒരു 27കാരിയായിരുന്നു അവരുടെ മനസില്‍. ഭര്‍ത്താവും കുട്ടിയും മാത്രമുള്ളൊരു ലോകത്ത് ഒതുങ്ങി കഴിഞ്ഞ ജംസീല എന്ന കഞ്ചാവുകടത്തുകാരിയുടെ കഥയാണ് പറഞ്ഞ് വരുന്നത്. കഴിഞ്ഞദിവസം മുണ്ടക്കയത്ത് രണ്ടു യുവാക്കള്‍ക്കൊപ്പം അറസ്റ്റിലായ ജംസീലയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കാം-

തളിപ്പറമ്പില്‍ ഗള്‍ഫുകാരന്റെ ഭാര്യയായി കഴിയവേ ജംസീലയുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷെഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി. സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള്‍ അവര്‍ ഷെഫീക്കിനൊപ്പം ഒളിച്ചോടി. ഷെഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല തിരിച്ച് വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാരെ വീണ്ടും കബളിപ്പിച്ച് അവര്‍ നാടുവിട്ടു. അതും കുഞ്ഞിനെയുമായി.

സംഭവം വലിയ ചര്‍ച്ചയായതോടെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തി. ബന്ധം വേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങുകയും കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഒരു നാള്‍ കാറുമായെത്തിയ ജംസീല കുഞ്ഞിനെ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജംസീലയെക്കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ ഷെഫീക്കിനൊപ്പം പിടിയിലായതോടെയാണ് ജംസീലയും ഇതിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നത്.

ആലപ്പുഴക്കാരനായ ഷെഫീഖ് കുത്തഴിഞ്ഞ ജീവിതം നയിക്കുന്നയാളായിരുന്നു. പകല്‍സമയങ്ങളില്‍ ബുദ്ധിജീവി സദസുകളിലെ സജീവ സാന്നിധ്യം. രാത്രികാലങ്ങളില്‍ ആവശ്യക്കാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ഏജന്റും. ജംസീലയും കൂടെ ചേര്‍ന്നതോടെ കച്ചവടത്തിന് പുതിയ മാനം കൈവന്നു. ദമ്പതികള്‍ ചമഞ്ഞായി പിന്നീടുള്ള കഞ്ചാവു കടത്ത്. ദമ്പതികളെ എക്‌സൈസുകാര്‍ കാര്യമായി സംശയിക്കുകയില്ലെന്നതായിരുന്നു കാരണം. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവുമായെത്തിയപ്പോള്‍ നിയമപാലകരുടെ കൈയില്‍ പെടുകയും ചെയ്തു.

Related posts