ജയലളിതയെ കൊല്ലാന്‍ ശശികല പതിയെ കൊല്ലുന്ന വിഷം നല്‍കി! സൂചന ലഭിച്ചത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങളില്‍ നിന്ന്; തെഹല്‍ക്ക മുന്‍ റിപ്പോര്‍ട്ടറുടെ വെളിപ്പെടുത്തല്‍

sasikala-jaya-pti---Copyജയലളിതയെ കൊല്ലാന്‍ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നല്‍കി എന്ന വാര്‍ത്ത നല്‍കിയത് ജയലളിതയോട് അടുപ്പമുള്ള വ്യത്തങ്ങളില്‍ നിന്നുള്ള സൂചന പ്രകാരമായിരുന്നു എന്ന് വ്യക്തമാക്കികൊണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നു. ശശികലയെയും അനുയായികളെയും പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് 2012 ഫെബ്രുവരിയില്‍ തെഹല്‍ക്ക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജയലളിത അറിയാതെ ശശികല നടത്തിയ ചില ഇടപാടുകളെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തെറ്റിയതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. 2012ല്‍ തന്റെ ഉറ്റ തോഴിയായ ശശികലയെ ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

പതിയെ കൊല്ലുന്ന വിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി ശശികല ജയലളിതയെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ലെഡ് ചേര്‍ത്ത പഴങ്ങളിലൂടെയാണ് വിഷം ജയലളിതയ്ക്ക് ശശികല നല്‍കിയത്. മോണോറെയില്‍ പദ്ധതിയുടെ കരാര്‍ ഒരു സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് നല്‍കണമെന്നതായിരുന്നു ജയലളിതയുടെ താല്‍പര്യം. എന്നാല്‍ ജയലളിത അറിയാതെ ഒരു മല്യേഷന്‍ കമ്പനിക്ക് നല്‍കാന്‍ ശശികല തീരുമാനിച്ചു. ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ശശികല ഇതിനായുള്ള ചരട് വലികള്‍ നടത്തിയത്. ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയപ്പോള്‍ ആണ് ഈ കാര്യം ജയലളിത മനസിലാക്കിയത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തെറ്റി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം ശശികല പോയസ് ഗാര്‍ഡനില്‍ നാടകീയമായി തിരികെയെത്തി. ശശികലയുടെ യഥാര്‍ത്ഥ സ്ഥലമായ മന്നാര്‍ ഗുഡിയിലും, ചെന്നൈയിലുമായി നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യം ബോധ്യമായത്. ജയലളിതയുടെ ശരീരത്തില്‍ ലെഡിന്റെ അളവ് കൂടുതലായിരുന്നു. ആശുപത്രിയില്‍ നടത്തിയ പതിവ് രക്തപരിശോധനയില്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.

പതിയെ കൊല്ലുന്ന വിഷം ഉപയോഗിച്ച് ജയലളിതയെ വകവരുത്താന്‍ ശശികല തീരുമാനിച്ചിരുന്നു. മെര്‍ക്കുറി നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 2012ലെ തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പൊയസ് ഗാര്‍ഡനില്‍ മന്നാര്‍ഗുഡിയില്‍നിന്ന് 40 പരിചാരകര്‍ ഉണ്ടായിരുന്നു. ജയലളിതയെ പരിചരിക്കാന്‍ ശശികല നഴ്സിനെയും ഏര്‍പ്പാട് ചെയ്തിരുന്നു. ജയലളിതയുടെ അസുഖം സംബന്ധിച്ച കൃത്യമായ വിശദീകരണം അപ്പോളോ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ജയലളിത ശശികലയുടെയും ബന്ധുക്കളുടെയും കടുത്ത നിരീക്ഷണത്തിലും അവരുടെ ഭീഷണികളെ ഭയന്നുമാണ് കഴിഞ്ഞിരുന്നതെന്ന ആരോപണം ജയലളിതയുടെ അനന്തരവള്‍ ദീപയും ആരോപിച്ചിരുന്നു. ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന തന്നോട് അതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ശശികലയുടെ ആളുകള്‍  നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദീപ വെളിപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു.

Related posts