അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവന്‍ വേറെ വിവാഹം കഴിച്ചു, കാമുകി വീഡിയോയുമായി എത്തിയതോടെ ഭാര്യ പിണങ്ങിപ്പോയി, പിന്നീട് മണാര്‍ക്കാട് നടന്നത് ട്വിസ്റ്റുകളോട് ട്വിസ്റ്റ്

sex 2മണാര്‍ക്കാട് നടന്ന ഒരു സംഭവമാണ് കോട്ടയംകാര്‍ക്ക് ഈ മഴ സമയത്തെ സംസാരവിഷയം. സംഭവം മറ്റൊന്നുമല്ല, ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാരണം യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ്. എന്നാല്‍ ഇതേ യുവാവ് നാലു വര്‍ഷം മുമ്പ് ഇതേ കേസില്‍ അറസ്റ്റിലായിരുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.  ഇത്തിത്താനം സ്വദേശി ജീവനെ(32)യാണു പാമ്പാടി സി.ഐ. സാജു വര്‍ഗീസ് അറസ്റ്റ് ചെയ്തത്. ഇതേ യുവതിയുടെ പരാതിയില്‍ 2013ല്‍ ഇത്തിത്താനം പോലീസും ജീവനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് കോടതിയ്ക്കു പുറത്ത് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.

കാമുകനുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സൂക്ഷിച്ചാണ് യുവതി കാമുകനെ കുടുക്കി. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകന്റെപേരില്‍ പീഡനത്തിനു പരാതി നല്‍കി. തെളിവായി വീഡിയോയും നല്‍കി. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നു രണ്ടു പേരുടെയും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഇത്തിത്താനം സ്വദേശിയായ യുവാവും 28 കാരിയായ യുവതിയും തമ്മില്‍ 2008 മുതല്‍ അടുപ്പമുണ്ടായിരുന്നു. 2013 ല്‍ ജീവന്‍ മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജീവന്‍ വിവാഹം കഴിച്ചതായി അറിഞ്ഞ യുവതി ഇത്തിത്താനം പോലീസില്‍ പരാതി നല്‍കി. ഇത്തിത്താനത്തെ ജീവന്റെ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയില്‍ പോലീസ് കേസെടുത്തു ജീവനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ ഭാര്യ പിണങ്ങിപ്പോയി.

പിന്നീടും സുഹൃത്തായ യുവതിയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെ കഴിഞ്ഞ ദിവസം യുവതിയ്ക്കു മറ്റൊരു വിവാഹാലോചന വന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ ആലോചന മുടങ്ങിയതിനു പിന്നില്‍ ജീവനാണെന്നാണ് യുവതിയുടെ ആരോപണം.ഇതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജീവന്‍ തന്നെ പീഡിപ്പിച്ചതായി കാട്ടി യുവതി മണര്‍കാട് എസ്.ഐ. അനൂപ് ജോസിനു പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജീവനെ അറസ്റ്റ് ചെയ്തു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി ഇരുവരും പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു രണ്ടു പേരുടെയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

Related posts