‘ മണിനാദം’… അവയവദാനത്തിന്‍റെ മഹത്വം ജനങ്ങളിലെത്തിക്കാൻ കലാഭവൻ മണിയുടെ പേരിൽ മ്യൂസിക് ബാൻഡുമായി യുവാക്കൾ

മാനന്തവാടി: അവയവദാനത്തിന്‍റെ മഹത്വവും ആവശ്യകതയും ജനങ്ങളിലെത്തിക്കാൻ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ പേരിൽ മ്യൂസിക്ക് ബാൻഡുമായി യുവാക്കൾ. മണിനാദം എന്ന നാമകരണം ചെയ്തികിക്കുന്ന മ്യൂസിക് ബാൻഡിന്‍റെ അരങ്ങേറ്റം 15നു രാത്രി ഏഴിനു പാൽവെളിച്ചം ഗവ.എൽപി സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് കണ്‍വീനർ കെ.യു.

വിജീഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ജി. സുധീഷ്, ഡയറക്ടർ പ്രവീണ്‍ ആവണി, ദിലീപ് കൊയിലേരി എന്നിവർ അറിയിച്ചു.മ്യൂസിക്ക് ബാൻഡ് ഉദ്ഘാടനം ജീവകാരുണ്യപ്രവർത്തകയും സ്ത്രീമിത്ര ഫൗണ്ടേഷൻ സ്ഥാപകയുമായ മയ്യനാട് സിൽവി വിജയൻ നിർവഹിക്കും. പ്രഥമ മണിനാദം പുരസ്കാരം ഗായകൻ സന്നിധാനന്ദനു സമ്മാനിക്കും.

സംഗീതവിരുന്നിനു നടനും ഗായകനും സംവിധായകനുമായ പ്രവീണ്‍ ആവണി നേതൃത്വം നൽകും. മണിനാദം പരിപാടിയിൽ വയനാട് ജില്ലയിലെ നാടൻപാട്ട്, മിമിക്രി കലാകാരൻമാർക്ക് അവസരം നൽകും രക്തദാതാക്കളുടെ ഡയറക്ടറി പുറത്തിറക്കാൻ ആലോചനയുണ്ടെന്നും മണിനാദം പ്രവർത്തകർ പറഞ്ഞു.

 

 

 

 

 

 

 

Related posts