അടിച്ച് പപ്പട പരുവമാക്കി..! വിവാഹ സദ്യ വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചു; കലിപ്പ് തീരാഞ്ഞ ചിലർ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ക്രൂരമർദനത്തിനിരയാക്കി

കരുനാഗപ്പള്ളി: വിവാഹ സദ്യയ്ക്കിടെ കൂട്ടത്തല്ല്. വിളമ്പുകാരും സത്കാരത്തിനെത്തി യവരും തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആലുംകടവ് ലക്ഷ്മി ഭവനത്തിൽ അഖിലി (21) നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചി രിക്കുകയാണ്. പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ച കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ഇരുകൂട്ടരും വീണ്ടും ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ലാലാജി ജംഗ്ഷനു സമീപമുള്ള ഓഡിറ്റോറിയത്തിൽ ചിറ്റുമൂല സ്വദേശിനിയുടെ വിവാഹത്തിന് ശേഷം നടന്ന സത്ക്കാരത്തിനിടെയായിരുന്നു സംഘർഷം. വിളമ്പാനെത്തിയ അഖിൽ ചിറ്റുമൂല സ്വദേശിയായ സാലിഹിനോട് മറ്റൊരു ടേബിളിലേക്ക് മാറിയിരിക്കാൻ പറഞ്ഞു.

എന്നാൽ സാലിഹ് ഇത് വകവയ്ക്കാതിരിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സാലിഹിനൊപ്പം വിവാഹത്തിനെത്തിയ മറ്റുള്ളവരും ചേർന്ന് അഖിലിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

എന്നാൽ തൊട്ടുപിന്നാലെ ആശുപത്രിയിൽ എത്തിയ സാലിഹും സുഹൃത്തുക്കളും അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുകയും വീണ്ടും അഖിലിനെ മർദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും പോലീസെത്തിയപ്പോഴേക്കും ഇവർ രക്ഷപെട്ടു. സംഭവത്തിൽ കരുനാഗപ്പള്ളി പോലസ് കേസെടുത്തു.

Related posts