ആളൊഴിഞ്ഞ പാര്‍ക്കില്‍ വച്ച് സല്ലപിക്കുന്നതിനിടെ കാമുകയായ കസ്തൂരി മരിച്ചു, പരിഭ്രാന്തനായി മൃതദേഹം കായലില്‍ തള്ളിയെന്ന് കാമുകന്‍, പോലീസ് അന്വേഷിച്ചപ്പോള്‍ കാമുകന്‍ പിടിയില്‍, സംഭവം ഇങ്ങനെ

കാമുകിയെ കൊലപ്പെടുത്തിയ കായലില്‍ കെട്ടിത്താഴ്ത്തി. ഒടുവില്‍ മൃതദേഹം പൊങ്ങിയപ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ചതിനാല്‍ കായലില്‍ തള്ളിയെന്ന് കാമുകന്‍. പോലീസ് അന്വേഷിച്ചു വന്നപ്പോള്‍ കരുതിക്കൂട്ടിയുള്ള കൊലയെന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍. കസ്തൂരിയെന്ന പത്തൊമ്പതുകാരിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. കാമുകനായ നാഗരാജന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പതുകാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന്‍ നാഗരാജനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു. വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നും നാഗരാജന്‍ പറഞ്ഞു.

കാമുകി മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നാണ് നാഗരാജിന്റെ മൊഴി. പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. ചെന്നൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പോലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് സുഹൃത്ത് ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ കീഴടങ്ങിയതെന്നും നാഗരാജ് പോലീസിന് മൊഴി നല്‍കി.

പക്ഷേ നാഗരാജിന്റെ മൊഴികളിലെ വൈരുധ്യം പോലീസില്‍ സംശയം ജനിപ്പിച്ചു. സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ കസ്തൂരിയുടേത് കൊലപാതകം എന്ന സൂചന പൊലീസിന് ലഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമല്ല മരണകാരണമെന്ന് സ്ഥിരികരിച്ചതോടെ നാഗരാജിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു.

Related posts