കേരള കോണ്‍ഗ്രസ് -ആര്‍ എന്ന വിഭാഗമില്ല; മന്ത്രി പദവിയില്‍ തുടരാനില്ല, ജയിച്ചാൽ ജോസ് കെ. മാണി മന്ത്രിയെന്ന് റോഷി

തൊടുപുഴ: മന്ത്രി പദവിയില്‍ തുടര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ഇടുക്കി നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റോഷിയുടെ വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ.മാണി വിജയിക്കുകയും എല്‍ഡിഎഫിന് അധികാരം ലഭിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കും.

കേരള കോണ്‍ഗ്രസ് -ആര്‍ എന്ന വിഭാഗമില്ലെന്നും കെ.എം.മാണിയെപ്പോലെ തന്നെയുള്ള ആത്മബന്ധമാണ് ജോസ് കെ. മാണിയുമായി ഉള്ളതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറാമത്തെ തവണയും ഇടുക്കി മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും റോഷി അഗസ്റ്റിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം ലഭിച്ചത്. കേരള കോണ്‍ഗ്രസ് -എം യുഡിഎഫിലേക്കി തിരികെ മടങ്ങുകയാണെന്ന് ഏതാനും മാസം മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനായി ജോസ് കെ.മാണി നീക്കം നടത്തിയെങ്കിലും റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് ഇതിന് തടയിട്ടതെന്ന നിലയിലാണ് പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. ഇതിനിടെ പത്രസമ്മേളനത്തിനിടെ ജോസ് കെ. മാണിയുടെ കൈയില്‍ നിന്നും മൈക്ക് വാങ്ങി പാലായിലെ സ്ഥാനാര്‍ഥിയായി ജോസ് കെ.മാണിയെ റോഷി പ്രഖ്യാപിച്ചതും വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു.

റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ പോകുന്നുവെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നും എല്‍ഡിഎഫില്‍ അടിയുറച്ചു നില്‍ക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെ ഇത്തരം പ്രചാരണങ്ങള്‍ക്കെല്ലാം അവസാനമായി.

Related posts

Leave a Comment