സ്കൂൾ കലോത്സവം; കണ്ണൂരിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്കേക്ക് കുതിച്ച് കോഴിക്കോട്

കൊല്ലം: 62-ാമത് സ്കൂൾ കലോത്സവത്തിൽ സ്വർണ കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നിലനിർത്തിയിരുന്ന ആധിപത്യമാണ് അവസാന ദിവസം കോഴിക്കോട് പിടിച്ചെടുത്തത്.

വീണ്ടും കലാകിരീടം സ്വന്തമാക്കാൻ 901 പോയിന്‍റ് നേടിയാണ് കോഴിക്കോട് മുന്നേറുന്നത്. 897 പോയിന്‍റുമായി കണ്ണൂര്‍ രണ്ടാമതും 895 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയിന്‍റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്.

234 പോയിന്‍റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലമാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് 116 പോയിന്‍റുമായി രണ്ടാമതും .

 

Related posts

Leave a Comment