സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ സംസ്‌കാരം ഇന്ന്; സംയുക്ത അനുസ്മരണത്തിന് ഫെഫ്കയും മാക്ടയും

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ സംസ്‌കാരം ഇന്ന് വെെകുന്നേരം 4.30 ന് കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ നടക്കും.

എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിക്കാം.വെെകുന്നേരം ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും.

ഞായറാഴ്ച രാവിലെ എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി ജോർജിന്‍റെ അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ആറ് വർഷമായി ഇവിടെയായിരുന്നു താമസം. കെ ജി ജോർജിന്‍റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. സ്വപ്നാടനം,  കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്‍റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.  19 സിനിമകൾ മാത്രമാണ് 40 വർഷത്തിനിടയിൽ സംവിധാനം ചെയ്തത്. 

 

Related posts

Leave a Comment