ഞങ്ങൾ ആരുടെയും തൊഴുത്തിൽ ഒതുങ്ങുന്നവരല്ല ; ചരിത്രങ്ങൾ ഓർമിപ്പിച്ച് കോടിയേരിക്ക് എൻഎസ്എസിന്‍റെ മറുപടി

പെരുന്ന: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. ഞങ്ങൾ മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നവരല്ല. അതിന് ശ്രമിച്ചവർ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.

എൻഎസ്എസ് വിശ്വാസികൾക്കൊപ്പവും, നിരീശ്വരവാദത്തിന് എതിരുമാണ്. എൻഎസ്എസ് ആർഎസ്എസ് പാളയത്തിൽ എത്തുമെന്ന് കോടിയേരി പറയുന്നത് അജ്ഞത മൂലമെന്നും പ്രസ്താവനയിൽ പറയുന്നു. എൻഎസ്എസിനെ ആർഎസ്എസിന്‍റെ തൊഴുത്തിൽ കെട്ടാനാണു ചിലർ ശ്രമിക്കുന്നതെന്നാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

വനിതാ മതിലിൽ പങ്കെടുക്കില്ലെന്നു പറഞ്ഞ എൻഎസ്എസ്, ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചെന്നും എൻഎസ്എസിന്‍റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മന്നത്ത് പത്മനാഭൻ മുന്നോട്ടുവെച്ച ആശയമാണു വനിതാ മതിലിൽ കൂടി കേരളത്തിലെ സ്ത്രീകൾ ഉദ്ഘോഷിക്കാൻ പോകുന്നതെന്നും കോടിയേരി പറഞ്ഞു.

Related posts