വീട്ടുകാര്‍ സമ്മതിച്ചില്ല! കാമുകനും 18കാരി കാമുകിയും ആത്മഹത്യ ചെയ്യാന്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി, പെണ്‍കുട്ടിയുടെ ചോര കണ്ടപ്പോള്‍ കാമുകന്റെ ബോധം പോയി; സംഭവം കൂത്താട്ടുകുളത്ത്

പ്രണയിക്കുന്നതും ഒന്നിച്ചു ജീവിക്കാന്‍ സാധിക്കാതെ വരുന്നതോടെ ആത്മഹത്യയ്ക്കു ശ്രമിക്കുകയെന്നത് പല കമിതാക്കളുടെയും രീതിയാണ്. ചിലര്‍ ഒരുനിമിഷത്തെ അവിവേകം കൊണ്ട് ജീവിതം അവസാനിപ്പിക്കുമ്പോള്‍ മറ്റു ചിലരാകട്ടെ ശ്രമം പരാജയപ്പെട്ട് ലോകത്തിനു മുന്നില്‍ പരിഹാസ്യരാകും. എന്നാല്‍ എറണാകുളം കൂത്തട്ടുകുളത്ത് ഒരുരാത്രി കൊണ്ട് ഒരു പ്രണയ ആത്മഹത്യയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായി. അക്കഥ ഇങ്ങനെ- മൂന്നു വര്‍ഷമായി കൂത്താട്ടുകുളം സ്വദേശിനിയായ പതിനെട്ടുകാരിയും അയല്‍ക്കാരനായ 22കാരനുമായി പൊരിഞ്ഞ പ്രേമമാണ്. രണ്ടുപേരും രണ്ടു മതത്തില്‍പ്പെട്ടവര്‍. അതുകൊണ്ട് തന്നെ വീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.

ഒരുമി്ച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നു മനസിലായതോടെ കമിതാക്കള്‍ ആ കടുത്ത തീരുമാനത്തിലെത്തി. ഒന്നിച്ചു മരിച്ചുകളയാം. കഴിഞ്ഞദിവസം ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയില്‍ കരുതി. കാമുകന്‍ കൂട്ടുകാരന്റെ കാര്‍ വാടകയ്ക്കു വാങ്ങി കാമുകിയെ കൂട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തി. ആദ്യം കാമുകി ബ്ലേഡ് കൊണ്ട് തന്റെ കൈമുറിച്ചു. ചോര ചീറ്റി ഒഴുകിയതോടെ കാമുകന്റെ റിലേ പോയി. രക്തം വാര്‍ന്നൊഴുകിയതോടെ കാമുകി അബോധവസ്ഥയിലായി. കാമുകനും ചെറിയ മുറിവു കൈയിലുണ്ടാക്കിയെങ്കിലും കൂടുതല്‍ മുറിക്കാന്‍ പേടിയായതോടെ ശ്രമം ഉപേക്ഷിച്ചു. ഈ സമയമാണ് പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസുകാരും ബന്ധുക്കളും ഇവരെ കാണുന്നത്. സമയം കളയാതെ ആശുപത്രിയിലെത്തിച്ചതോടെ ജീവന്‍ രക്ഷിക്കാനായി.

ആശുപത്രിയില്‍ ഒരു ദിവസം ചികിത്സയില്‍ കഴിഞ്ഞതോടെ ഇരുവരും അപകടനില തരണം ചെയ്തിരുന്നു. പഠിപ്പ് പൂര്‍ത്തിയായ ശേഷം വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പില്‍ ഇരുവരും ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. ഇരുവരുടെയും വിവാഹത്തിന് ബന്ധുക്കള്‍ പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. കാമുകന് ജോലിയാകുന്നതുവരെ കാത്തിരിക്കണമെന്ന് മാത്രം.

Related posts