ബന്ധു നിയമനവും അച്ചടക്കലംഘനവും; കോഴിക്കോട് ജയിൽ സൂപ്രണ്ടിനെതിരേ ഡിജിപിക്കു റിപ്പോർട്ട്;  വിശദമായ അന്വേഷണം നടത്തണമെന്ന് ശിപാര്‍ശ


സ്വന്തം ലേഖകന്‍

കോഴിക്കോട് : ബന്ധുനിയമനമുള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകളെ തുടര്‍ന്നും അച്ചടക്ക ലംഘനത്തെ തുടര്‍ന്നും കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിനെ മാറ്റണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് റിപ്പോര്‍ട്ട്.

ഉത്തരമേഖലാ ഡിഐജി വിനോദ്കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് ഡിഐജിയ്ക്ക് ബോധ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ജയില്‍ പോലുള്ള തിരക്കേറിയ സ്ഥലത്ത് വീഴ്ചകള്‍ വരുത്തുന്ന ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിക്കരുതെന്നും മറ്റൊരാളെ ചുമതലപ്പെടുത്തണമെന്നുമാണ് ഡിഐജിയുടെ റിപ്പോര്‍ട്ട്.

സൂപ്രണ്ടിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഡിഐജി ആവശ്യപ്പെട്ടു.ജയില്‍ വകുപ്പ് കോഴിക്കോട് സിറ്റിയില്‍ ആരംഭിച്ച വില്‍പന കേന്ദ്രത്തില്‍ ബന്ധുവിനെ നിയമിച്ചത് അനധികൃതമായാണെന്ന് ഡിഐജി കണ്ടെത്തിയിരുന്നു.

ഇവിടേക്ക് പച്ചക്കറികളും മറ്റും നല്‍കിയിരുന്ന സഹകരണ സംഘത്തെ മാറ്റി മറ്റൊരു ഏജന്‍സിക്ക് കരാര്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്.

കൂടാതെ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് തുടര്‍ച്ചയായി അവധി എടുക്കുന്നത്. ജയിലില്‍ കോവിഡ് അതിരൂക്ഷമായി വ്യാപിച്ച സമയത്ത് പോലും സൂപ്രണ്ട് അവധിയിലായിരുന്നു.

കൂടാതെ അനുവദിച്ച ക്വാട്ടേഴ്സില്‍ സൂപ്രണ്ട് അവധിയിലിരിക്കെ ബന്ധുവിനെ താമസിപ്പിച്ചിരുന്നതായും ഇദ്ദേഹം വീണ് പരിക്കേറ്റിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അന്വേഷണത്തെ തുടര്‍ന്ന് സൂപ്രണ്ടിന് ഡിഐജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് സൂപ്രണ്ട് കഴിഞ്ഞ ദിവസം മറുപടിയും നല്‍കി.

ഇതോടൊപ്പം വീണ്ടും അവധി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിന് സൂപ്രണ്ട് സമര്‍പ്പിച്ച മറുപടി തൃപ്തികരമായിരുന്നില്ല.

ഇക്കാര്യവും ഡിജിപിയ്ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. അതേസമയം സൂപ്രണ്ടിനോട് ഡിജിപിയും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related posts

Leave a Comment