ഗതാഗതക്കുരുക്കിൽ കുടുങ്ങി കുമളിയില്‍ ടൗൺ; അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി

കുമളി: ടൗണിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഹോളിഡേ ഹോം മുതല്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലെ 15 അനധികൃത കച്ചവട സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. കുമളി ടൗണില്‍ വഴിയോര കച്ചവടങ്ങള്‍ ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

അനധികൃത കച്ചവടങ്ങള്‍ സ്വമേധയാ നീക്കം ചെയ്യാന്‍ കടയുടമകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങിയത്. റോഡരികില്‍നിന്ന് കടകള്‍ മാറ്റാന്‍ സഹകരിക്കുന്ന വ്യാപാരികള്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന സമീപ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്‍റെ സഹായം ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് എം.എം. വര്‍ഗീസ് അറിയിച്ചു.

സഹകരിക്കാത്തവരുടെ പെട്ടിക്കടകള്‍ മുരിക്കടിയിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.കുമളി ടൗണിലെ തിരക്കേറിയ നടപ്പാതകള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന പല താത്കാലിക കടകളും പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്‍റെ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരേ നിയമാനുസൃത ലൈസന്‍സ് എടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികള്‍ നേരത്തേതന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കുമളി പഞ്ചായത്ത് പ്രസിഡന്‍റ് എം.എം. വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളായ റോബിന്‍ കാരക്കാട്ട്, ബിജു ദാനിയേല്‍, സിറില്‍ യോഹന്നാന്‍, സന്തോഷ് ഉമ്മന്‍, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ സിറില്‍, നാഷണല്‍ ഹൈവേ അഥോറിി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.

Related posts

Leave a Comment