പ്രളായാനന്തരം കേരളം ശ്രദ്ധിച്ച പല മാറ്റങ്ങളില്‍ ഒന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ യൂണിഫോം മാറ്റം! മലയാളികളുടെ സംശയത്തിന് അദ്ദേഹം നല്‍കിയ ഉത്തരമിങ്ങനെ

പ്രളയാനന്തരം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ നിരവധിയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പുനരുദ്ധാരണം തുടങ്ങി കേരളത്തിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായതിന് കാരണം വരെ ആളുകള്‍ ചര്‍ച്ച ചെയ്യുന്നു. ഒപ്പം വിവാദങ്ങളും ഉടലെടുക്കുന്നു. പ്രളയത്തിന്‌ശേഷം കേരളം കണ്ട പല മാറ്റങ്ങളില്‍ ഒന്നാണ് കേരളത്തിലെ പോലീസ് സേനയുടെ തലവന്‍, ലോകനാഥ് ബെഹ്‌റയുടെ യൂണിഫോമില്‍ വന്ന മാറ്റം.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയാനന്തരം നടന്ന ഈ മാറ്റത്തിനും ഏറെ സ്വീകാര്യത ലഭിക്കുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രളയത്തിന് ശേഷമാണ് ഡിജിപിയുടെ ഔദ്യോഗിക വേഷത്തിന് ഈ രൂപ മാറ്റം സംഭവിച്ചതെന്നതാണ് പ്രത്യേകത. സാധാരണ പോലീസിന്റെ കാക്കി വേഷത്തിന് പകരം പട്ടാള യൂണിഫോമിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഏതാനും ദിവസങ്ങളായി പ്രത്യക്ഷപ്പെടുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.

സാധാരണ എന്തെങ്കിലും ഓപ്പറേഷനില്‍ ഏര്‍പ്പെടുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ‘ പ്രത്യേക ഓപ്പറേഷന്‍ യൂണിഫോമി ‘ലേക്ക് മാറുന്നത്. ഡിജിപി ഇപ്പോള്‍ ധരിക്കുന്നത് പോലുള്ള പച്ചയും കറുപ്പും ചേര്‍ന്ന പട്ടാള യൂണിഫോം ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസുകാര്‍ ധരിക്കാറുമുണ്ട്. നിരവധി കീശകളും ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള പ്രത്യേക അറകളും അടങ്ങിയതാണ് ഇത്തരം യൂണിഫോമുകള്‍.

അതീവ ജാഗ്രത വേണ്ട രക്ഷാപ്രവര്‍ത്തിലേര്‍പ്പെടുമ്പോഴും മാവോയിസ്റ്റ് വേട്ടകളിലേര്‍പ്പെടുമ്പോഴുമാണ് പ്രധാനമായും പോലീസ് സേന ഇത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കാറ്. ദുരിത കാലത്തെ ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സഞ്ചരിച്ചിരുന്ന ഡിജിപിയുടെ വേഷമാറ്റം ഏറെ ശ്രദ്ധേയമായി. ഇത് പ്രളയകാലമാണ് അടിയന്തര സാഹചര്യം നേരിടുന്ന സമയം. നമ്മള്‍ എപ്പോഴും വിജിലന്റായിരിക്കേണ്ട സമയം. അതിനാലാണ് താന്‍ ഓപ്പറേഷന്‍ വേഷത്തിലെന്നും ഇതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നുമാണ് മറുപടിയായി ഡിജിപി പറഞ്ഞത്.

Related posts