കാണാതായ യുവതിയെ തിരയുന്നതിനിടയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി! മുൻ കാമുകൻ പറയുന്നത് ഇങ്ങനെ…

ലോസ് ആഞ്ചലസ്: ജൂണ്‍ 28 മുതൽ കാണാതായ മുപ്പതു വയസുള്ള ലോറൻ ചൊയെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ തിരിച്ചറിയാനാവാത്ത വിധം അഴുകിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സാൻ ബർനാർഡിനൊ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്‍റ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ക്രോസ് കണ്‍ട്രി ട്രിപ്പിനു ന്യൂജേഴ്സിയിൽ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു.

യുക്കൊവാലിയിൽ ആളൊഴിഞ്ഞ മരുഭൂമിയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇതു കാണാതായ ലോറന്േ‍റതാണോ എന്ന് വ്യക്തമല്ലെന്നും, തിരിച്ചറിയലിനു ആഴ്ചകൾ വേണ്ടിവരുമെന്നും അധികൃതർ പറയുന്നു.

ലോറന്‍റെ കുടുംബാംഗങ്ങൾ ദുഃഖകരമായ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും, നീണ്ടുനിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറൻ നല്ലൊരു ഗായിക ആയിരുന്നുവെന്ന് ഇവർ പറഞ്ഞു.

ന്യുജേഴ്സിയിൽ നിന്നുള്ള ലോറണ്‍ സുഹൃത്തുക്കളും മുൻ കാമുകൻ ജോഷ്വായും ട്രി നാഷനൽ പാർക്കിൽ നിന്നും 12 മൈൽ ദൂരെയുള്ള യുക്കൊവാലിയിലാണ് താമസിച്ചിരുന്നത്.

ജൂണ്‍ 28ന് ഇവർ തനിയെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും, സ്വകാര്യ വസ്തുക്കൾ ഒന്നും കൂടെ കൊണ്ടുപോയിരുന്നില്ലെന്നും മുൻ കാമുകൻ പറഞ്ഞു.

ലോറൻ ഈയിടെയായി വളരെ നിരാശയിലായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

ലോറൻ അപ്രത്യക്ഷയായി മൂന്നു മണിക്കൂറിനുള്ളിൽ വിവരം പോലീസിൽ അറിയിച്ചിരുന്നു.

ഇവരെ കണ്ടെത്തുന്നതിനുള്ള ഉൗർജിത ശ്രമത്തിലായിരുന്നു പോലീസ്. ഇവരുടെ മരണകാരണം കണ്ടെത്തുന്നതിന് ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും ഈ കേസിൽ ഇതുവരെ ആരേയും സംശയിക്കുകയോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

പി.പി. ചെറിയാൻ

Related posts

Leave a Comment