തട്ടിപ്പിനിരയായ വൃദ്ധരുടെ പ്രാർഥന ഫലിച്ചു… പ്രായമായ ലോട്ടറികച്ചവടക്കാരിൽ നിന്നും വ്യാജനോട്ടുനൽകി ബാലൻസ് വാങ്ങുന്ന കോട്ടയത്തെ തട്ടിപ്പുകാരൻ പിടിയിൽ…


കാഞ്ഞിരപ്പള്ളി: ലോട്ടറി കച്ചവടക്കാരനായ വൃദ്ധനിൽനിന്നു വ്യാജ നോട്ട് നൽകി പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ അഭിലാഷ് എന്ന് വിളിക്കുന്ന ബിജി തോമസിനെ (42) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 14ന് ഉച്ചയോടുകൂടി കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷൻ ഭാഗത്ത് കാറിലെത്തി ചിറക്കടവ് സ്വദേശിയായ വൃദ്ധനിൽനിന്നു ലോട്ടറി വാങ്ങിയതിനു ശേഷം കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന 2000 രൂപയുടെ വ്യാജ പേപ്പർ നോട്ട് നൽകി കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.

വൃദ്ധനിൽ നിന്നു 40 രൂപ വില വരുന്ന പന്ത്രണ്ടോളം ടിക്കറ്റുകളാണ് ഇയാൾ വാങ്ങിയത്. മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്‍റെ വ്യാജ നോട്ടാണെന്ന് മനസിലായത്.

തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയ്ക്കൊടുവിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

ഇയാൾ മണിമല, പള്ളിക്കത്തോട്, കറുകച്ചാൽ എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കബളിപ്പിക്കല്‍ നടത്തിയതായി കണ്ടെത്തുകയും ചെയ്തു.

വാഹന കച്ചവടക്കാരനായ ഇയാൾ വിൽപ്പനയ്ക്കായി പാർട്ടിയിൽനിന്നു വാങ്ങിയ വാഹനം ഉപയോഗിച്ചാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.

പ്രായമായ ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസിനോട് പറഞ്ഞു.ഇയാളിൽനിന്ന് ഇത്തരത്തിൽ 2000, 200 എന്നിങ്ങനെ പതിനഞ്ചോളം നോട്ടുകളും കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്‍റോ പി. കുര്യൻ, എസ്ഐ സുരേഷ് കുമാർ, സിപിഒമാരായ ബോബി, നൗഷാദ്, അഭിലാഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment