പുറമ്പോക്കിലെ ഷെഡില്‍ പോലീസ് പരിശോധിച്ചപ്പോള്‍ ഇറങ്ങിയോടിയത് സ്ത്രീവേഷത്തിലുള്ള പുരുഷന്‍ ! സംഭവം ഇങ്ങനെ…

പാലസ് റോഡില്‍ വനിതാ കോളജിനും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തൊട്ടടുത്തുള്ള ഷെഡില്‍ എക്‌സൈസും നഗരസഭ അധികൃതരും നടത്തിയ സംയുക്ത പരിശോധനയെത്തുടര്‍ന്ന് നടന്നത് നാടകീയ സംഭവങ്ങള്‍. ഷെഡില്‍ നിന്ന് ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും കണ്ടെടുത്തു. മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അവരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്നിരുന്ന, സ്ത്രീവേഷമണിഞ്ഞ പുരുഷന്‍ ഇറങ്ങിയോടി.

ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും ഇയാളെ പിടിക്കാനായില്ല. ഷെഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന കച്ചവടം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. റോഡിന്റെ പുറമ്പോക്കിലാണ് ഷെഡ്. ഇതിനു മുമ്പില്‍ സ്ഥിരമായി ഇരുന്ന ചെരുപ്പുകുത്തിയെ കുറേദിവസമായി കാണാനില്ലാത്തതും സംശയത്തിനിട നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്ന് കേസില്‍ ജയിലിലാണെന്നു വിവരം ലഭിച്ചു. രാത്രിയില്‍ ഈ വഴിയ്ക്കു കൂടെ പോയ ആളുകളെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും പണം പിടുങ്ങുകയും ചെയ്ത സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം നടന്നതും ഇതിനു സമീപമുള്ള കാട്ടില്‍ ആയിരുന്നു.

Related posts